19 July, 2009
നഷ്ടസ്വപ്നങ്ങളുടെ പറുദീസ
അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം... തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്,കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാന്‍ എന്ന ഭാവത്തില്‍ , സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. അലാറം ....ദാ തെറിച്ചു താഴേ.... മിണ്ടാപ്രാണിക്കെന്തറിയാം.... പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ വീണ്ടും 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങള്‍ ആരെയൊക്കെയോ പഴി പറഞ്ഞുണരുന്നു.വീണ്ടും തലയിണയില്‍ ,തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോവില്‍ സെറ്റു ചെയ്ത അലാറം.എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുളൂര്‍ വിത്സന്റെ സ്വരം.നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനായി ശ്രദ്ധിക്കുക.... പല്ലുതേക്കാനായി... ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി........
ഇഷ്ടം എനിക്കിഷ്ടം,
ആരോടും തോന്നാത്തൊരിഷ്ടം,
ആദ്യമായ്ത്തോന്നിയൊരിഷ്ടം.........................
എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന.....അടുത്ത ചരണങ്ങള്‍ വീണ്ടും.... “ഇഷ്ടം എനിക്കിഷ്ടം” വേണ്ട ഒന്നും ഓര്‍ക്കെണ്ട...... ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. ഒന്നും ഓര്‍ക്കെണ്ട. സ്വയം ആശ്വസിപ്പിച്ചു......... മനസ്സിനോടു പറഞ്ഞു..... വേണ്ടടാ... എന്തിനാ? നീ ഒരു അശുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള...മനസ്സിനെ അടക്കി.സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാന്‍ സാമി‘ അടിച്ചു പൊളിക്കുന്നു..... തേരി ഹോട്ടൊക്കൊ ചൂമുക്കെ”. എന്റെ ജീവിതം .വീണ്ടും വീണ്ടും, ഈ പാട്ടു കേള്‍പ്പിച്ചു നശിപ്പിക്കും,എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാര്‍ ????
വീടു പൂട്ടി താഴേക്ക്,ഇതിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ചേച്ചിയുടെ പഞ്ചാര...”തുസി കീഹോ? . എന്റെ ഇളിച്ച മറുപടി” ചങ്കാ ജീ പര്‍മീന്ദര്‍ ജീ”! 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക് സായിദ് റോഡിലൂടെ വീട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്‍ക്കാര്‍ ഇറങ്ങീത്തിരിച്ചിരിക്കയാണേന്നു തോന്നുന്നു,‘പ്രേമം.......മണ്ണാങ്കട്ട‘. ഹിന്ദി ആലാപനങ്ങള്‍ തീരാറായപ്പോ ഓഫീസില്‍ എത്തി.ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു വീണ്ടും ലിഫ്റ്റ് വഴി 9ആം നിലയിലേക്ക്.... ഓഫീസിന്റെ ഇടനാഴിയില്‍ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും,ചിലര്‍ .... വരുന്ന വഴി,ചിലര്‍ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്ക്കരികളായ,സായിപ്പിന്റെ ഇളം തളമുറക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാര്‍ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങള്‍ സാന്‍വിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്.
എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി. കംപ്യൂട്ടര്‍ തുറന്നു, ഇന്നത്തെ വിശേഷങ്ങള്‍ ,ഈമെയില്‍ എന്ന സന്ദേശവാഹകനെ ഒന്നു പരതി..... കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സില്‍ നിന്നു.... പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകള്‍ . വീട്ടില്‍നിന്നും, ഒന്നും തന്നെയില്ല.. ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടര്‍ എന്ന സന്ദേശവാഹകന്റെ പൊടിപോലും ഇല്ല. ഗര്‍ഫ് ആകെമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ “ഫോര്‍വേഡഡ്“ സന്ദേശങ്ങള്‍ . ആര്‍ക്കും , ഒരു രണ്ടു വരി കുശ്ശലം എഴുതാന്‍ നേരമില്ല. ആങ്ഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തില്‍ , എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും. സിബുവും,ഏവൂരാനും,രാജും കൂട്ടരും, മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവലക്കരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. “Hello dear how are you? കേട്ടു കേട്ടു മടുത്തതാണ്.... അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു.... ആങലേയഭാഷ കൊണ്ടുള്ള മലയാളം.... മംഗ്ലീഷ്..... innu ennaa undaakki? chooru vechcho? achchaayanu sukamaanoo? ജീമെയില്‍ ചാറ്റ് ചെയ്തു മടുത്തപ്പോ....... സിബുവിനും ആന്റണിക്കും, മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്... എങ്കില്‍ പോലും ഒരു വരി കത്തെഴുതാന്‍ ഒരു ബന്ധുക്കള്‍ക്കും തോന്നാറില്ല.
ഫലുകളുടെ കൂമ്പാരത്തിലേക്ക് ഞാന്‍ മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകള്‍ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. “ഇഞ്ചിനീരുകള്‍ “ വന്നിട്ട് ഒരു വട്ടം, നിര്‍ത്തതാണ്‍ണ്ടവം ആടിയതതാണ്???? ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ,ചെറിയ വിലവ്യത്ത്യാസത്തിനു, ആ വലിയ പണി മറ്റൊരു കംമ്പനിക്ക് പോയതിന്.!!!!! ഉച്ചയായി...... വീണ്ടും ഖാദറിക്കായുടെ ചൂടുചോറും , വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും. ചിലപ്പോതോന്നും, ഖാദറിക്കായുടെ ഉമ്മാ ജീവിതത്തില്‍ കോഴിബിരിയാണിയുടെ സ്ഥാനത്ത് , നല്ല കാച്ചി മോരും കൊഞ്ച് ഉലര്‍ത്തിയതും,ഒരു പയറുതോരനു വെക്കാന്‍ , ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന്????. വേണ്ട........... ഇതു തന്നെ കിട്ടൂന്നതു കൊണ്ടാണ് “ഫുഡ് അലവെന്‍സ്” എന്നു പറഞ്ഞു കിട്ടുന്നതില്‍ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാന്‍ പറ്റുന്നത്. ഇതു തന്നെ മതി,ധാരാളം. “ഇത്തിരിക്കൂടെ സാമ്പാര്‍ ഒഴിക്കെട്ടെ പുള്ളെ” എന്ന ഖാദറിക്കയുടെ ചോദ്യത്തിന് തലകുലുക്കി, പുഞ്ചിരിയോടെ!!! ഒരു സിഗററ്റിന്റെ പുകയില്‍ ധന്യനായി ഞാന്‍, വീണ്ടും ലിഫ്റ്റിലേക്ക്.......
വിരഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടവേളകള്‍, എന്നെ “ചാറ്റ്“ എന്ന മാസ്മരവലയത്തിലേക്ക് ഒഴുക്കി. ഇഷ്ടം!!!....അത് ആര്‍ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയല്ല ... ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും. ബാങ്കുബാലന്‍സുകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം, പക്ഷെ മനസ്സിന്റെ ധനം ചോര്‍ന്നു,ചോര്‍ന്ന്, ഒന്നുമില്ലാതെ, ഓട്ടത്തോണിയായി മാറുന്നു. ഏകാന്തതക്ക് , പരിചയമില്ലാത്തവര്‍ എങ്ങിനെ സഹായമാകും,എന്നൊന്നും ചിന്തിച്ച് വലയാന്‍ മനസ്സിനെ അനുവദിച്ചില്ല. എന്റെ കൂട്ടുകാരി,പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു,മനസ്സും ശരീരവും, വര്‍ഷങ്ങളായി. ചിലര്‍ക്ക് ഏകാന്തത വലിയ ഇഷ്ടമാകും,എന്നാല്‍ ,ഒന്നു മനസ്സറിഞ്ഞ് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്, ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലാ എന്നു തന്നെ പറയാം.എന്തും പറയുവാന്‍, പറയാതെത്തന്നെ ശബ്ദത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അത്,ഒഴിഞ്ഞുപൊയതല്ല, മുറിച്ചു മാറ്റിയതാണ്, കഠിനവേദനയോടെത്തന്നെ.ഒന്നു മനസ്സുതുറക്കാന്‍ ഇഷ്ടപ്പെട്ട ആരുമില്ലാതാകുമ്പോള്‍ , ഏകാന്തത ഭീകരമായിരിക്കും.അഞ്ചാറുകൊല്ലം മുന്‍പാണ്. അവള്‍ തിരിച്ചുപോയി.ഒരു വേശ്യയോ, അഴിഞ്ഞാട്ടക്കാരിയോ അല്ല്ല. എന്നാല്‍ അങ്ങനെ ഒരാളുണ്ടായിരുന്നു.ഒരു ചങ്ങാതി, ‘ഹവ്വ‘,എന്ന ടാന്‍സാനിയാക്കാരി. ദുബായിലെ ഒരു പബ്ബില്‍ വച്ച് പരിചയപ്പെട്ടതാണ്. പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഇനി ഉണ്ടാവില്ല, ഒരിക്കലും ആരോടും തന്നെ സൌഹൃദം. അതു തന്നെ, ചില ഇടങ്ങള്‍ , ചിലരുടെ അഭാവത്തില്‍ ഒഴിഞ്ഞുതന്നെ കിടക്കും,അതൊരു മിഥ്യാബോധം അല്ലെ,ഒരു സ്വയരക്ഷ കൂടി അല്ലെ?.
അവര്‍ക്കാണ് സമര്‍പ്പണം,ഇപ്പോ പറയാന്‍ തുടങ്ങിയാല്‍ കൈവിട്ടുപോകും,സങ്കടം വരും, അടക്കിവച്ച പുഴകള്‍ , കൊടുങ്കാറ്റുകളുടെ ഒക്കെ കെട്ടഴിയും, പിന്നെയാകെ തകര്‍ന്നു പോകും ഞാന്‍.നമ്മളെ മാത്രം മനസ്സില്‍ ധ്യാനിച്ചു ,നമ്മെ മാത്രം നോക്കിക്കഴിയുന്നവരുടെ പ്രയാസം ആലോചിച്ചിട്ടുണ്ടോ?എപ്പോഴെങ്കിലും?അവര്‍ക്കറിയാം,എന്നേക്കാള്‍ വ്യഥയിലാണവരുടെ ജീവിതം,തീയില്‍ . പിന്നെ ഞാന്‍ സ്നേഹിക്കുന്ന ആള്‍ക്ക് സ്വര്‍ഗ്ഗതുല്യമായ ജീവിതം കിട്ടണം. എന്നെക്കോണ്ട് അവര്‍ക്ക് ഒരു നിമിഷത്തേക്കുപോലും വീഷമം ഉണ്ടാവരുത്, എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,കണക്കു പുസ്തകമില്ല, ഉണ്ടാവരുത്. ഒരിക്കലുംഒന്നും കിട്ടാതെ പോയതല്ല, ഞങ്ങള്‍ രണ്ടുപേരും കൂടി വേണ്ടെന്നു വെച്ചതാണ്. ജീവിതത്തിന്റെ കെട്ടുപാടുകള്‍ ,അന്വര്‍ഥങ്ങള്‍ ,ഉത്തരവാദിത്വങ്ങള്‍ ,അവയിലൂടെ മനസ്സ് അറിയാതെ കടന്നുപോയി. അതിന്റെ വേദനയാണ്.
സങ്കടം ഉണ്ടാവണമല്ലോ!പിന്നെ എന്തിനെ നമ്മള്‍ സ്നേഹം എന്നു വിളിക്കുന്നത്. മനുഷ്യരായതുകൊണ്ട്, ആവശ്യമുണ്ടായിട്ടു വേണ്ടാ എന്നു വയ്ക്കുന്നതും,ആവശ്യമില്ലാതെ കളയുന്നതും രണ്ടും, രണ്ടാണ്. സ്നേഹത്തിന്റെയൊക്കെ വഴികള്‍ അന്വേഷിച്ചു പോകാനാവുമോ?പ്രണയം ഒരാളോട് മാത്രമേ തോന്നൂ എന്ന് പറയാനാകുമോ?ഒരാളെ പ്രണയിച്ചുഅവളിപ്പോള്‍ ഇല്ല,അപ്പോള്‍ നാം നമ്മുടെ ഉള്ളിലെ പ്രണയത്തെ എന്തു ചെയ്യും?വേറൊരാളെ തേടി നടക്കില്ല, എന്നാലും മറ്റൊരാളെ കണ്ടു മുട്ടിയാല്‍അവളോട് സ്നേഹം തോന്നിയാല്‍ , ശരിയല്ലെന്ന് പറയാനാകുമോ?വിട്ടുപോയി!!!സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വിടെണ്ടിവന്നു, ഹൃദയം കീറി കുറിക്കുന്ന വേദനയോടെ?അതെന്തായിരുന്നു?സമൂഹം,കുടുംബം,ലോകം.രണ്ട് പേര്‍ സ്നേഹിക്കുന്നത് കണ്ടാല്‍ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ!. ഇതൊക്കെ ഒരു ഉപാധികളല്ലെ.ഒരോ കാരണങ്ങളല്ലെ?ഞാന്‍ നിന്നെ പ്രണയിക്കുന്നു,മനസ്സുകൊണ്ടും ശരീരം കൊണ്ടും.അതിന്റെ എക്സ്ട്രീം അവസ്ഥയില്‍ മറ്റുള്ളവരെയൊക്കെ അത് ബാധിക്കുന്നു എന്ന അവസ്ഥ വരുമ്പോള്‍ ,സങ്കടത്തോടെയാണെങ്കിലും, ഹൃദയം പൊട്ടി നുറുങ്ങുമെങ്കിലും,ഞാന്‍ അനുഭവിച്ച ഒരു കാര്യം എഴുതി അറിയിച്ചു ലോകത്തെ, ബ്ലോഗില്‍ ,കവിതയില്‍ .
ശാന്തമാകാത്തമനസ്സിനെ ,ശാസിച്ചു.6ആം മണി നേരം. കെട്ടിപ്പൂട്ടി എന്റെ സ്വപ്നസൌധത്തിലേക്കു പോകുന്നതിനു മുന്‍പ് ,വീണ്ടും വീണ്ടും നോക്കി കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പ്രതീക്ഷയോടെ!ഇല്ല, ഭാര്യക്കോ, എന്റെ എട്ടും,പൊട്ടു തിരിയാത്ത എന്റെ മക്കളുടെ, മെയിലോ ഒരു മിസ്കോള്‍ പോലിമില്ല. എല്ലാം ഇവര്‍ക്കു വെണ്ടി, എല്ലാമാസവും കൃത്യമായി എത്തുന്ന ബാങ്ക് ചെക്കുകള്‍ക്കു വേണ്ടി മാത്രം നിലവിളിക്കുന്ന മൊബൈലും, കൃത്യമായി എത്തുന്ന ഇമെയിലുകളും . അന്നു മാത്രം വിശദമായ കുശലാന്വേഷണങ്ങള്‍ .പിന്നെയുള്ള 29 ദിവസത്തെ നീണ്ട കാത്തിരുപ്പ് , സ്നേഹസ്വരൂപിയായ ഭാര്യയുടെ അടുത്ത സ്നേഹന്വേഷണങ്ങള്‍ക്കായി. വീണ്ടും വിരസതയുടെ മഹാനഗരത്തിലേക്ക്,എന്റെ ചക്രശ്വാസം വലിക്കുന്ന,റ്റൊയൊട്ടാ വണ്ടിയില്‍ ഞാന്‍ ഒരിക്കലൂം നിലക്കാത്ത ജൈത്രയാത്ര വീണ്ടും വിണ്ടും തുടരുന്നു.
31 May, 2009
മാധവിക്കുട്ടി---കേരളത്തിന്റെ നീര്‍മാതളം

ആദരവും സ്നേഹവും ഞാനിവിടെ സമര്‍പ്പിക്കട്ടെ....ഒരമ്മക്ക് എന്നപോലെ.
മാധവിക്കുട്ടി---

തന്റേടം തന്റെ എഴുത്തില്‍ കാണിച്ച എഴുത്തുകാരി.ഒരുമ്പെട്ടവള്‍ എന്നു കേരളവും,മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ.

സ്നേഹത്തിന്റെ വസ്ത്രം എടുത്തണിഞ്ഞവള്‍. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിര്‍മാതളം.അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ കവയത്രി.സ്നേഹത്തിന്റെയും സൌദര്യത്തിന്റെയും മൂര്‍ത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമായി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം ,സ്നേഹം, കണ്ണുനീരും, വിഷമവും എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തില്‍ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്ഥമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരമ്പര്യമായി കിട്ടിയിയിട്ടും, അതിനിന്ന് വ്യത്യസഥമായി സ്വന്തമായ ഒരു സര്‍ഗ്ഗാത്മകതാ വാര്‍ത്തെടുത്ത മാധവിക്കുട്ടി. “ഞാന്‍ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി.കുറച്ചു വാക്കുകള്‍ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. വണ്ടിക്കാളകള്‍’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്നൂ പലരും വിശേഷിപ്പിച്ചു. നൈര്‍മ്മല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യന്റെ മനസ്സിനെ പിടിച്ചുലക്കുന്ന, എന്നാല്‍ ഇതിലെല്ലാം തന്നെ മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.
അള്ളാഹു.....
ച്ചല്ലെ ഉള്ളു. എന്റെ കയ്യില്‍ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, ,എന്നില്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണമായും ഞാന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമില്‍ നിന്നു മാറ്റി, കടലിലെ ഉപ്പുപൊലെ, എന്റെ ജീവിതം മുഴുവന്‍ അല്ലാഹുവാണ്. പര്‍ദ്ദ അണിഞ്ഞതുകൊണ്ട്, പര്‍ദ്ദ എന്ന സാംസ്കാരികതെയെ കണ്ടത്,നിഷ്ക്കളങ്കമായരീതിയിലാണ് അവര്‍ കണ്ടത്. കമല നാലാപ്പാട്ട്, കമലസുരയ്യ ,മാധവിക്കുട്ടി, ഒരു നാര്‍സിസ്റ്റിന്റെ തലത്തിലെക്ക് എത്തിച്ചേരുന്ന , പര്‍ദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടി.
ദൈവം എന്ന സത്യം....................
മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല.
കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ സംഭവിക്കൂ. ഗീതാഗൊവിന്ദം അശ്ലീലമാണ് എന്നു, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാന്‍”...
സ്ത്രീ..................
ശരീരത്തിനും ,മനസ്സിനും രണ്ടു വെവ്വേറെ കര്‍ത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരുസ്തീ.സ്ത്രീപുരുഷസമത്വം ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന മാധാവിക്കുട്ടി.സ്ത്രീകള്‍ക്ക് വേണ്ട
പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തില്‍ ഒരു വലിയ സ്വാതന്ത്ര്യം തുറന്നു
കൊടുത്തു. ജൈവികമായി ജീവിക്കാന്‍, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ നല്‍കി. സ്തീകളെ കലാപരമായി,സര്‍ഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീര്‍ത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസി യും റിയാലിറ്റിയും തമ്മില്‍ ഉള്ളബന്ധം ഒരു സ്തീയുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ഒരാളുടെ ജീവിതം, രീതികള്‍ , എന്നത് ഒരു ആത്മകഥ എന്ന് സ്ത്രീജീവിതം. എങെനെയാണ് സ്ത്രീകള്‍ക്ക്, ഇരട്ട ജീവിതങ്ങള്‍ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും. തൊന്നലും യാഥാര്‍ത്ഥ്യവു , ജീവിതത്തില്‍ ഉണ്ട്.ജന്മനാ നമ്മള്‍ സിംഹികളാണ്. പെണ്ണുങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവര്‍. ‘ചന്ദനമരം’ എന്ന കഥയില്‍ സ്തീകളും സ്വവര്‍ഗ്ഗസ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകള്‍. എന്നാല്‍ ഒരു സ്ത്രീയോടു കാണിക്കാന്‍ പറ്റാത്തവിധത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടും സ്തീകളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം. സ്തീത്വം എന്നത് ഒരു സത്യമാണെങ്കില്‍ , സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി.സ്തീയുടെമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച സദാചാരത്തിന്റെ മുഖമ്മൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം.സ്ത്രീയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തെന്നെ ഉയര്‍ത്തെഴുല്‍പ്പാണ് എന്നാണ് മാധവിക്കുട്ടി കണ്ടത്.മതം, ഭാഷ, പേര്........
ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല. കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “മനുഷ്യനെ സ്നേഹിച്ചാല്‍ അവന്‍ വേദനിപ്പിക്കുകയെയുള്ളു, അതിനാല്‍ ദൈവത്തെ സ്നേഹിച്ചാല്‍, വേദനിപ്പിക്കില്ല“. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു മധുരമുള്ള പാല്‍പ്പായസം വെച്ചുകൊടുക്കുന്നതുപോലെ, എത്രമാത്രം ‘മധുരം’ മലയാളത്തിനു തന്നിട്ടു പോയ ഒരമ്മ.അവസാനം..................
20 May, 2009
മസ്കറ്റ് ഫിലിം വര്‍ക്ഷോപ്
ഇനിനുപരിയായി, ഈ ക്ലാസ്സുകള്‍ക്കു ചുക്കാന്‍ പിടിക്കയും ഇതിനായി മുണ്ടുമുറുക്കി ആരുടെയും സഹായമില്ലാതെയും, നടത്തിയെടുക്കും എ
3 May, 2009
സി.കെ മേനോന്‍ - സാമൂഹിക ശ്രീ

ആദ്യപടികള്‍
കണ്ണുരില്‍ നിന്ന്, ജീവിതത്തിന്റെ ചോദ്യങ്ങളുമായി 1978 ല്‍ ദോഹയില്‍ എത്തിയ, മേനോന്‍ എന്ന വ്യക്തിയെ സ്വീകരിച്ചത്, ബിസിനസ്സിനും മറ്റും സന്ദര്‍ഭാനുകൂലമായി വളരാന്‍ പറ്റുന്ന, ഈ രാജ്യമാണ്. ബെഹസ്സാദ് ഗ്രൂപ്പ് ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ തുടങ്ങിയ ബിസ്സിനസ്സ് സ്ഥാപനത്തിന്റെ സാരധിയായ, മേനോന്‍ ,കൂടെ മറ്റൂ പല സംരംഭങ്ങളും കൂടി തുടങ്ങിവെച്ചു. ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ത്തന്നെ, റോഡ്,സമുദ്രം,വിമാനമര്‍ഗ്ഗം എന്നീവയില്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നു. ബേഹസാദ് ഡീസല്‍ ട്രേഡിംഗ് ഇതിന്റെ മറ്റൊരു ഭാഗം തന്നെയാണ്.1998 ല്‍ ദുബായിലീക്ക് കൂടി വ്യാപിച്ച ബിസിനസ്സ്,പടി പടിയായി, കുവൈറ്റ്, സൌദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെക്ക് കൂടി വ്യാപിച്ചു.ബെഹസാദ് ഡീസല്‍ ട്രേഡിംഗ്-യു.എ.ഇ, ബെഹസ്സാദ് മറൈന്‍ സര്‍വീസ്സസ് -പനാമ എന്നിവ 2003 2005 സമയത്ത് വ്യാപിക്കയുണ്ടായി. 500 ല്‍പ്പരം ജീവനാക്കാര്‍ ഉള്ള എല്ലാ വ്യസസായസ്ഥാപനങ്ങളും ,മേനോന്‍ വളരെ സൂഷ്മതയോടെ, ഉദ്ദേശശുദ്ധിയോടെ നടത്തിക്കൊണ്ടു പോന്നിരുന്നു. 1996 ല്‍ കൊച്ചിയില്‍ സൌപര്‍ണ്ണിക റോഡ് ലൈന്‍സ് എന്നത് കേരളത്തിന്റെ ബിസ്സിനസ്സ് കേന്ദ്രമായ കൊച്ചിയില്‍ സ്ഥാപിക്കാനും ഈ കൂര്‍മ്മബുദ്ധിമാനായ ബിസിനസ്സുകാരനു സാധിച്ചു.
കേരളഗവണ്മെന്റിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന,പ്രവാസമലയാളികളുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മയായ ‘നോര്‍ക്ക റൂട്സ്‘ എന്ന കംബനിയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന,ശ്രീ.മേനോന്‍, പ്രവാസികളുടെ ഉന്നമനത്തിനായുള്ള പല്‍ പ്രധാന സംരംഭങ്ങളുടെയും സാരഥിയാണ്.കൂടാതെ, ഖത്തറിലെ ആദ്യത്തെ ‘ഡെല്‍ഹി പബ്ലിക് സ്കൂള്‍ ആയ ‘മോഡേണ്‍ ഇന്‍ഡ്യന്‍ സ്കൂളിന്റെ സാരധിയായ ഈ സകൂള്‍ ഇന്ന് 2000 ല്‍ പരം കുട്ടികള്‍ക്കുള്ള വിദ്ധ്യാഭ്യാസം നലകുന്നു.ഗുരുകുല്‍ സ്കൂള്‍ തിരുവനന്തപുരം, നാരാണയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സ്കൂള്‍ ,തൃശ്ശൂര്‍,എന്നിവയുടെയും ഡയറെക്ടര്‍ കൂടിയാണദ്ദേഹം.ഇതിനെല്ലാം പുറമെ പല സാമൂഹിഹ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ അദ്ദേഹത്തിന്റെ സംരംഭങ്ങളാണ്, ഉദാഹരണത്തിന്, ഓഡിറ്റ് ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്, തൃശ്ശൂര്‍ , ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി ത്രിപ്പൂണിത്തറയിലുള്ള‘ ‘ആദര്‍ശ് ,എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ പേട്രണ്‍ എന്നിവ ഇവിയില്‍ ചിലതാണ്.കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ സ്കൂളില്‍ ഏതാണ്ട് 70 ല്‍പ്പരം കുട്ടികളെ പരിരക്ഷിക്കുന്നു. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി, പ്രവാസ കേരളീയര്‍ക്കുവേണ്ടിയുള്ള ഈ സംരംഭം, പല തരത്തിലുള്ള കലാസാംസ്കാരിക സംരംഭങ്ങളും പരിപാടികളും മറ്റും ദോഹ,ഖത്തറില്‍ വളരെ താല്പര്യത്തോടെ, സുസംഖടിതമായി,അതിന്റെ പേട്രനും, മെംബറും ആയ ശ്രീ മേനോന്‍ നടത്തി വരുന്നു. നാട്ടിലുള്ള പല കേരളീയര്‍ക്കും സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുപരിയായി,ഖത്തറില്‍ താമസിക്കുന്ന ഏതൊരു മെംബര്‍ മരിച്ചാല്‍ തന്നെയും അവരുടെ കുടുംബത്തിനാവശ്യമായ സകല സഹായ സഹകരണങ്ങളും നല്‍കുന്നു. പുറമെ, 2 ലക്ഷം രൂപവരെ സഹായധനമായി നല്‍കുന്നു. അതുപോലെ തന്നെ,ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായ, ഇന്‍ഡ്യന്‍ എംബസ്സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന,ഖത്തര്‍ മലയാളി സമാജത്തിന്റെ പ്രധാന ബോര്‍ഡ് മെംബര്‍മാരിലൊരാളും, രക്ഷാധികാരിയും ആണ്‍,ശ്രീ മേനോന്‍.
കുടുംബം
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ജയശ്രീ, കല്‍ക്കട്ടയില്‍ പരേതനായ ,മറൈന്‍ ഇഞ്ചിനീയര്‍,ആര്‍. രാമന്‍ കുട്ടിമാരാറുടെയും ,കേന്ദ്രീയവിദ്യാലയാത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന ശ്രീമതി.രാജം മാരാരിന്റെയും മകളാണ് .മേനോനും, ശ്രീമതിക്കും മൂന്നു മക്കള്‍ ആണ്. മൂത്തയാള്‍ അഞ്ചന,രണ്ടാമത്തെയാള്‍ ശ്രീരഞ്ചിനി. രണ്ടുപേരും വിവാഹിതരാണ്.മകന്‍ ജയക്രിഷ്ണന്‍, ലഡനില്‍ മെക്കാനിക്കല്‍ ഇംഞ്ചിനീയറിംഗിനു പഠിക്കുന്നു.
മേനോന്‍ എന്ന വ്യക്തി.ചേരില്‍ കൃഷ്ണമേനോന്‍ 1949 സെപ്റ്റംബര്‍ 18ആം തീയതി ശ്രീ.പുലിയാംകൊട്ടു നാരായണന്‍ നായരുടെയും ,ശ്രീമതി ചേരില്‍ കാര്‍ത്തിയാനിയമ്മയുടെയും മകനായി പാറ്റുരക്കല്‍ , തൃശ്ശൂരില്‍ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് കംബനിയുടെ ഉടമസ്ഥനായിരുന്നു,ശ്രീ നാരായണന്‍ നായര്‍ .തൃശ്ശൂര്‍ സി.എം.എസ്സ് സ്കൂളിലും,സ്ന്റ് തോമസ് കോളേജിലും ആണ്, ശ്രീ.മേനോന്റെ പ്രാധമിക,വിദ്ധ്യാഭ്യാസം നടത്തിയത്.പിന്നീടുള്ള വിദ്ധ്യാഭ്യാസം ത്രിശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നീന്ന്, 1973 ല്‍ ഹിസ്റ്ററിയില്‍ ബിരുദം എടുത്തു.1976 ജബല്‍പ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദവും എടുത്തു. 76 ല്‍ തന്നെ ബാര്‍കൌണ്‍സിലില്‍ എറോള്‍ ചെയ്തു. 76 മുതല്‍ 78 വരെ ത്രിശ്ശൂരിലെ ഹൈകോര്‍ട്ടില്‍ , പ്രമുഖരായ പല വക്കിലന്മാരുടെ കയ്യില്‍ നീന്നു കിട്ടിയ എക്സ്പീരിയന്‍സ്,വലുതാണ്. ജസ്റ്റീസ് ശിവരാമന്‍ നായര്‍ , ഇന്നീസ് വക്കീല്‍ , പി. ബാലനാരായണന്‍ വക്കീല്‍ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.
രാജ്യാന്തര ബഹുമതികള്‍
സ്വന്തം മണ്ണിനെയും, അതില്‍ നിന്നും ഉടലെടുത്ത ഒരു ജീവിതത്തെയും മുന്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ശ്രീ.മേനോന്റെ ജീവിതം. പ്രവാസജീവിതത്തിലും, മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടേത്തുന്നു അദ്ദേഹം.2006 ല്‍ പ്രവാസി ഇന്‍ഡ്യക്കാരുടെ യൂണിയന്‍ മിനിസ്റ്റ്രി, ‘പ്രവാസി ഭാരതീയ സമ്മാന്‍’ എന്ന ബഹുമതി നല്‍കി ആദരിക്കയുണ്ടായി. കിട്ടുന്ന ആദരങ്ങളും പുരസ്കാരങ്ങളും ജീവിതത്തിന്റെ , മറ്റൊരു ചവിട്ടുപടിയായി മാത്രം കാണുന്ന അദ്ദേഹം വളരെ സുസ്മേരവദനനനും ശാന്തനുമായാണ്,പത്മശ്രീ പുരസ്കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ ഒട്ടു മിക്ക പത്രസമ്മേളനങ്ങളിലും അദ്ദേഹം കാണപ്പെട്ടത്. സാമൂഹ്യസേവനത്തില്‍ നിന്ന് ഒട്ടും തന്നെ,പിന്നോട്ടു പോകാതെ, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്,ഭാവി പരിപാടികളായി അദ്ദേഹം വിസ്തരിച്ചത്.
13 April, 2009
മാന്തളിരുകള്‍ പൂക്കുന്ന മണലാരണ്യം
22 March, 2009
ശശി തരൂര്‍-പുതിയ പഴയ മനസ്സാക്ഷി
ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നു, പൊതുജനമായ, ഞാനടക്കമുള്ള കഴുതകള്‍ക്കറിയാം, അതില്‍ താങ്കള്‍ വന്നു ചാടിയതിലുള്ള ദു:ഖം പറയാതെ വയ്യ. താങ്കളുടെ തന്നെ വാചകക്കസര്‍ത്ത് "നിങ്ങള്‍ക്കറിയമൊ,ശ്രദ്ധിച്ചോ എന്നറിയല്ല , ‘ഞാന്‍ 11 ബുക്ക് എഴുതിയിട്ടുണ്ട്“ ??????? ഒരെത്തുകാരന്‍ എന്നാല്‍ എന്റെ അറിവില്‍ ,“മറ്റുള്ള മനുഷ്യരുടെ മനസ്സും, ചിന്തകളും, കണ്ടും,കേട്ടും കഥകള്‍ മെനെയുന്ന ഒരു മനസസിന്റെ ഉടമ”, അങ്ങനെ ഒരാള്‍ ഇത്ര തരം താഴണമായിരുന്നോ!! ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ ചിന്താഗതിക്ക് ,ഇത് ഇത്തിരി കടന്നു പോയി, ഞനടക്കമ്മുള്ള സാധാരണക്കാര്‍ക്ക്. ഇത് ഒരു രാഷ്ട്രീയ ചൂതുകളിയാണ് എന്നു മനസ്സിലാക്കാന്‍ UN ല്‍ ജോലി ചെയ്യണ്ട ആവശ്യമൊന്നുമില്ല!!!!!!!!!!!!!!!!!!!!!. എങ്കിലും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.ഇവിടെ വീണ്ടും പറയട്ടെ....രാഷ്ടീയം പത്രത്തിലും റ്റിവിയിലൂം മറ്റും മാത്രം കാണുന്ന ഒരു സാധാരന്നക്കാരെന്റെ മാനസിക വിഭ്രാന്തി മാത്രം.
18 February, 2009
പ്രവാസത്തിന്റെ മറുവില

ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് "നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ " !!!
7 January, 2009
ഒരു കിസ്തുമസ്സ് കൂടി മടങ്ങി
പിന്നെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെയുള്ള വെടിക്കെട്ടിനുള്ള തയ്യാറെടുപ്പ്. അതിനായി ഇവിടെയുള്ള ഒരു കൊച്ചു കൂട്ടിയുണ്ട്,
അമിട്ടൂമാത്തന്‍’ എന്നു ഇരട്ടപ്പേരു വീണ ബിജു..എന്ന അവരുടെ അപ്പന്‍. പടക്കക്കടക്കരെന്റെ കണ്ണില്‍ ഒരു പൂത്തിരി കത്തിച്ച് 1500 രൂപയുടെ പടക്കം, ഇരട്ടീച്ചെടുക്കെടോ എന്നു പറഞ്ഞപ്പോ!!!! അമിട്ടില്‍ ഒരു സ്പെഷ്യാലിറ്റി എടുത്ത അമിട്ടുമാത്തന്‍, തൊട്ടടുത്തുള്ള വീടുകളില് തന്നെഅങ്ങനെ 2008 ക്രിസ്തുമസ്സും പെയ്തൊഴിഞ്ഞു. മനസ്സില്‍ ഓരോവര്‍ഷംവും എന്റെ കുഞ്ഞുങ്ങള്‍ കുത്തിക്കുറിക്കുന്നുണ്ട് എന്നെനിക്കറിയാം.... ഈ വര്‍ഷം പ്രത്യേകിച്ചു....അമിട്ടുകളുടെ ശബ്ദം ഒന്നിടാവിടാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. ........എന്നെന്നും .
12 November, 2008
ഓണപ്പൂവെ പൂവെ പൂവെ
നീ തേടും മനോഹരതീരം
ദൂരെമാടി വിളിപ്പൂ, ഇതാ ഇതാ........................
സന്നാഹങ്ങളോടും കൂടി, നടത്തുന്നു. കലാശത്തില്‍ ,കുറഞ്ഞത്,21 കൂട്ടം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയും.ഒരിക്കലും തീരാത്ത മാറാത്ത,എത്ര കണ്ടാലും മതിവരാത്ത മാസമാണ് ചിങ്ങമാസം. ഏതു ലോകത്തും ഏതു രാജ്യത്താണെങ്കിലും മറക്കാനാവത്ത കുറെ ഓര്‍മ്മകളുമായി, വര്‍ഷം തോറും അയവിറക്കിയാലും മതിവരാത്ത ഓണം.
,അതിനു പുള്ളിക്കാരി,നല്ല പാചകക്കാരായ, കൊച്ചനിതയെയും,ലാലിയെയും, മിനിയും, മറ്റും പലരെയും ആയി ഒരു 15 പേരെ കൂട്ടുചേര്‍ത്തിരിക്കും,ആദ്യം തന്നെ.അനിതയുടെ സ്വന്തം കയ്യാല്‍,തിരഞ്ഞു പെറുക്കി വാങ്ങിയ പച്ചക്കറിയുടെ കൂടകളുമായി തലേന്നു തന്ന,നേരത്തെ നിശ്ചയിച്ചുറച്ച,അല്‍ ആന്റ്ലസ് കോംബൌണ്ടിന്റെ ഉമ്മച്ചായന്റെ ഗേറ്റു കടന്നെത്തിയിരിക്കും, കൃത്യസമയത്തു തന്നെ, പുള്ളിക്കാരി. രാത്രി 2 മണിയോടെ തുടങ്ങുന്ന അരിയലും നുറുക്കലും മറ്റും,വെളുപ്പിനു 4,5 മണിയോടെ തീരുന്നു.ഇതിനിടെ ഈ അരിയലിന്റെ ഇടയില്‍,നാട്ടിലും വീട്ടിലും ഉള്ള സകല വക വിശേഷങ്ങളും,അശേഷങ്ങളും പറഞ്ഞു ചിരിച്ച് ഈ രാത്രി ഉറങ്ങിയിട്ടില്ല എന്ന കാര്യം തന്നെ ആരും ആലോചിക്കാറെയില്ല. കട്ടന്‍ കാപ്പിയിടാനും,കാലിച്ചായക്കുമായി, വീട്ടുടമസ്തയായ ആനിമ്മാമ്മയെ പ്രത്യേകം തന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. പാത്രം കഴുകിമാറ്റാനായി സ്വന്താമായി ഉത്തരവാദിത്വം ഏറ്റുവാങ്ങിയ, വീട്ടില്‍ നല്ല ‘പ്രാക്ടീസുള്ള‘ ഒരു ചേട്ടന്‍ മുറിപ്പാന്റും ബനിയനും ഇട്ട് പാന്ട്രിയില്‍, ഒറ്റ നില്‍പ്പു നില്‍ക്കുന്നുണ്ട്.ഇതിന്റെ കൂട സ്നേഹത്തിന്റെ പേരില്‍, 5 തേങ്ങയുടെ പാലും കൈകൊണ്ട്‘പുഴിഞ്ഞു’ കൊടുത്തുകൊണ്ടേയിരുന്നു . കഷ്ടം ഇവിടെയും ഗതി ഇതുതന്നെ.അവിടെ ഉള്ള സകല പെണ്ണുങ്ങളുടെയും മനസ്സും കൊണ്ടാണ്, ‘അങ്ങോരന്നു‘ വീട്ടില്‍ പോയത്,സ്വന്തം ഭാര്യക്കു പോലും ഇത്ര ബഹുമാനം ഉണ്ടായിക്കാണില്ല ഒരിക്കലും, സത്യം.
വാദിത്വം എന്റെയാണ്.അതു രാവിലെ തന്നെ എത്തിച്ചു,അതും 150 പേര്‍ക്ക് കണക്കാക്കി ഉണ്ടാക്കുന്നതാണ്.വലിയ ചോറു നിറച്ച ചെമ്പുകള്‍ എത്തുകയായി അനിതയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് 7 മണീയോടേ.......മക്കളും അച്ഛനും കൂടിയുള്ള സംരംഭം.വലിയ പൂജകളും മറ്റും നടത്തുന്ന അനിതയുടെ വീട്ടില്‍ ചെമ്പുചെരുവങ്ങള്‍ ധാരാളം.അവിടുത്തെ ചെമ്പില്‍ത്തന്നെയുണ്ടാക്കി കൊണ്ടുവരുന്നതാണെളുപ്പം. അതിനായി ഒരിക്കല്‍പ്പോലും ,ബുദ്ധിമുട്ടോ ഒരു മുഷിച്ചിലോ പറയാതെ, സ്വമനസ്സാലെ ഏറ്റെടുക്കുന്ന അനിത,എല്ലാ വര്‍ഷത്തെയും ആഘോഷങ്ങളുടെയും ഒഴിച്ചുകൂടാന്നാവാത്ത ഒരു കണ്ണിയാണ്.
എല്ലാ വര്‍ഷവും മാറ്റാം വരാറില്ല. കലവറയുടെ താക്കോലെന്നും അനിതയുടെ കയ്യില്‍ തന്നെ. എവിടെ തുടങ്ങണം അരൂ തുടങ്ങണം ഇതെല്ലാം ഒരറ്റത്തു നിന്നു അനിത തന്നെ, നിരീക്ഷിക്കുന്നു. പീന്നെ എല്ലാവര്‍ക്കുമായി ഒരു കാരണവരും.... വിളമ്പുകാര്‍ക്കും കലവറക്കാര്‍ക്കുമായി. ബാക്കി വരുന്ന കറികളെല്ലാം തന്നെ, ഭാഗം വെച്ച് എല്ലാവരൂം തന്നെ വീടുകളിലെക്ക് കൊണ്ടു പോകുന്നു. അതോടെ അടുത്ത ഒരു ആഘോഷം വരെ വീണ്ടും ഒരു കാത്തിരിപ്പ്. 20 October, 2008
എവിടെ

തിരിച്ചില്ലാത്ത ഏതോ വഴിയിലെങ്ങോ!
മറഞ്ഞലിഞ്ഞില്ലാതെയായി നിങ്ങള്‍ .
നിങ്ങളെന്ന പദത്തിലൊതുക്കി ഞാന്‍
അമ്മയും ഡാഡിയും എന്ന പേരിലുള്ള
എന്റെ അപ്പനമ്മയെന്ന ‘നിങ്ങളെ’ .
മനസ്സെങ്ങനെ ഒരുക്കിയെടുത്തു നിങ്ങള്‍
ജീവന്റെ ജീവനായ ഞനെന്ന ‘നീ’
മകള്‍ എന്ന എന്നില്‍നിന്നകലാന്‍.
'എന്റെ കുഞ്ഞെ' എന്നു വിളിച്ചു
നെഞ്ചുകലങ്ങിയ തേങ്ങലിലൂടെ,
ജീവിതം സമ്മാനിച്ചു മകളായ്.
പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്‍,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍ .
മോള്‍ ‘ എന്ന ചൊല്‍വിളിയില്‍,
ഓടിയെത്തി ഞാന്‍ ഡാഡിക്കരികില്‍ ,
കൊഞ്ചിക്കുഴഞ്ഞു ഞാന്‍ എന്നെന്നും.
ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നു എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.
ജീവിതത്തില്‍ ഏടുകള്‍ പുസ്തകങ്ങളായി
മൌനത്തിന്‍ ഈരടികള്‍ സംഗീതമായി
രണ്ടുമെന്‍ ജീവന്റെ ജീവനാക്കീ നിങ്ങള്‍ .
ഇന്നുമാ ഈരടികള്‍, വാക്കുകള്‍, ഏടുകള്‍
ജീവിതത്തിന്റെ മറുപടിയായി ഞാന്‍
നെഞ്ചോടു ചേര്‍ത്തു,എന്നന്നേക്കുമായി.
വിട്ടുപോകാത്ത നിങ്ങളുടെ ജീവനായി,
എന്നോ എന്നെ അനാഥയാക്കി നിങ്ങള്‍ .
ഇന്നും ഞാന്‍ മറക്കാത്ത ഈണത്തിനായി,
ജീവിതത്തിന്റെ പുസ്തകത്തില്‍ തിരയുന്നു
നിങ്ങളില്‍ നിങ്ങളെ,എന്നിലെ നിങ്ങളെ .
17 October, 2008
നവരാത്രിയും/ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റിലും
ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗപൂജയും,നവരാത്രിയും അവസാന ദിവസത്തെയാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗപൂജയുടെ ദിവസം ആണ് എഴുത്തിനിരുത്തും മറ്റും നടക്കുന്നത്
ഇന്ഡ്യയുടെ പലഭാഗത്തു പല തരത്തിലാണ് ,ഈ ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ,വിജയദശ്ശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണറ്റെ മേല്‍ രാമന്‍ നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്.തമിഴ് നാട്ടില്‍ ആദ്യത്തെ 3 ദിവസം ലക്ഷിമീദേവിക്കു വേണ്ടിയുള്ള പൂജ,സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ.അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീതസാഹിത്യാദി കലകളുടെ ദേവീപൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗദേവിക്കു വേണ്ടുള്ള പൂജ,ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന,ഈ പൂജ, 9 ദിവസം നീണ്ടുനില്ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്ക്കുന്ന പൂജ. 'അശ്വീന' എന്ന് ദിവസം, തുടങ്ങുന്നു ,ഈ നവമി ഉപവാസം. ദസ്സറ/വിജയദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍ ,പല വിധത്തില്‍ അലങ്കരിച്ച പാവകളും,ദേവീവിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു.ഇതിനാണ് 'ബൊമ്മികുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്‍ അല്ങ്കരിക്കുന്ന 'ഈ രാജകീയമായ ഈ ദുര്ഗ്ഗാദേവിയുടെ' ഈ അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത് എല്ലാ പാവകളും 'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്
പരമ്പരാഗതമായ വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ നടകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യപടിയില്‍ എല്ലാ ദേവീരൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു.അടുത്ത പടിയായി ഗണപതി,കൃഷ്ണന്‍ ,ശിവന് എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവിദേവന്മാരെക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കിത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതുപോലെ പലതരത്തിലുള്ള പാവകളെയും, ചിലനടയില് പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാബൊധമുള്ള ആര്ക്കും തന്നെ ,വളരെ വ്യത്യസ്ഥമായ 'കുലു' തയ്യാറക്കാന്‍ സാധിക്കും. വളരെ വര്ഷങ്ങളുടെ പ്രയത്നത്താല്‍ ധാരാളം ബൊമ്മകള്‍ /പാവകള്‍ ശേഖരിക്കുന്നവര്‍ ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്‍ മുറിയുടെ അത്രെയും തന്നെ പൊക്കത്തില്‍ വരെ നീളുന്നു.ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്‍ കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.
നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠപുസ്തകങ്ങളും,ഉപകരണങ്ങളും മറ്റും പൂജക്കുവെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് ഈ നവരാത്രി.ഇവിടെ മസ്കറ്റിലും ഒട്ടുമുക്കാലും ഹൈന്ദവ വീടുകളില് ഈ 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്‍ എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്‍ വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടലകൊണ്ടുണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല്( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തിരൂപത്തിലുള്ള പ്രസാദം) എന്നിവ നല്കുന്നു. പ്രാസാദമായി കുങ്കുമവും,മഞ്ഞളും,വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് ഈ പ്രസാദത്തെ കാണുന്നത്.
5 October, 2008
ദക്ഷിണം-എന്റെ 10 വസ്സുകാരന്റെ ബ്ളോഗ്
ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ് എന്ന എന്റെ മൂന്നമത്തെ സന്തതി.‘മാത്തന്‍ ‘ എന്ന വിളിപ്പേരുള്ള ദക്ഷിണ്‍ ,
സ്കൂളിലെ ഫോട്ടോഗ്രാഫിക് ക്ലബിലെ മെമ്പര്‍ . 5 അടി കഷ്ടിച്ചെ ഉള്ളെങ്കിലും കയ്യിലിരിപ്പു ചെറുതല്ല . കമ്പ്യൂട്ടര്‍ അഴിക്കുന്നതൊഴിച്ച് അതിന്റെ സകല കുന്ത്രാണ്ടങ്ങളും കാണിക്കും . ഇങ്ങെയറ്റം വന്ന് ,എന്തു ലൊട്ടിലൊടുക്കുകളും അവന്റെ കയ്യില്‍ക്കുടെത്തന്നെ പോകും. അമ്മ’ അവന്റെ ഒരു വീക്ക്നെസ്സ്’ അതായതു അമ്മെ കളിപ്പിക്കാന്‍ അവനു നല്ലതായി അറിയാം. കൂടുതല്‍ ‘ഹോംവര്‍ ക്കുള്ള ദിവസങ്ങളില്‍ ‘പനി’ കാലുവേദന, തലവേദന, എന്നി അസുഖങ്ങള്‍ ,അടിക്കടി വന്നു കൊണ്ടേ ഇരിക്കും. അവസാനത്തെ അമ്പ്’ എപ്പോഴും റെഡിയാണ്, അമ്മെ ‘ഉറക്കം’ വരുന്നു. ഇളയതായതു കൊണ്ട് 10 വയസ്സായിട്ടും ഇന്നു ചോറുവാരിക്കൊടുക്കുന്ന ഈ ‘മാത്തന്‍ ‘ ഒരു നിഴല്‍ പോലെ എന്നെ എവിടെയും പിന്തുടരും. ഒരു കടയില്‍ പോയാലോ ഒരു റോഡ് കുറുകെ കടക്കാനോ, മൂത്തവരെക്കള്‍ ‘അമ്മയെ’ അവനൊരു കരുതല്‍ ഉണ്ട്. അമ്മയുടെ ബ്ളോഗിം കണ്ട് മടുത്ത അവന്‍ ഒരു ദിവസം പറഞ്ഞു എനിക്കും ഒരു ബ്ളോഗ് വേണം. അതിന്റെ പര്യവസായിയാണിത്......ഒരു പ്രചോദനം ആവട്ടെ എന്നു കരുതിയാണിതെഴുതിയത്..........പ്രോത്സാഹിപ്പിക്കുമല്ലോ!!!! www.dakshinam.blogspot.com
ഒരെ ആളിന്റെ പല മുഖം...................................................................................................
16 September, 2008
മറ്റൊരു ഓണംകൂടി വന്നു പോയി
ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്!!!എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.7 July, 2008
സ്വപ്നമേ,എന്റെ സ്വപ്നമേ
21 May, 2008
എന്റെ അനന്തിരവള്‍-റോണിക്ക
പഴയചിത്രത്തിങ്ങളുടെ, പേജു തുറന്നപ്പോള്‍ ജീവിതത്തിന്റെ മറ്റേതോ ഒരു അധ്യായം തുറന്നതുപോലെ.... ആകസ്മികമായി എത്തിച്ചേര്‍ന്ന ജീവതത്തിലെ ഏതൊ ഒരു നിമിഷത്തില്‍ ഞാനവളുടെ തലതൊട്ടമ്മയായി. ആ വാക്കിന്റെ അര്‍ത്ഥം, അന്നു മനസ്സിലായില്ല. പക്ഷെ,ഒരു ഉത്തരവാദിത്വം ഉണ്ട് എന്നറിയാമായിരുന്നു.എന്റെ ജീവിതത്തിന്റെ തുടക്കം, ആ തത്രപ്പാടില്‍, ഏതൊരു കുഞ്ഞിനെയും പോലെ എന്റെ മുന്നിലവള്‍ വളര്‍ന്നു. ഓരോ പിറന്നാളും,ഫോണിന്റെ അങ്ങേത്തലക്കലെ ശബ്ദം മാത്രമായി. പക്ഷെ ഓരോ വര്‍ഷം കഴിയുംന്തോറും ആ കിളിനാദത്തിലെ ‘താങ്ക്യൂ സപ്പു ആന്റി’ എന്ന,കുരുന്നു വാക്കുകള്‍ വാചകങ്ങളാകുന്നതും, വിശേഷങ്ങള്‍,ഇങ്ങോട്ടു ചോദ്യ
ശരങ്ങളാവുന്നതും,ഞാനറിഞ്ഞു.ചിത്രങ്ങളും വിശേഷങ്ങളും, കടലാസു തുണ്ടുകളുടെ ഉത്തരവാദിത്വങ്ങളായി.എങ്കിലും നിധി പോലെ കാത്തു.ഓരൊ വര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴും എനിക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന, അവളുടെ ജിവിതത്തിന്റെ ഏടുകള്‍,ദിവസങ്ങള്‍,നിരാശകള്‍, കണ്ണുനീര്‍ത്തുള്ളികള്‍, തീണ്ടാരികള്‍, യൌവ്വനത്തിന്റെ,കൊച്ചു കുഞ്ഞു രോമാഞ്ചങ്ങള്‍,തെന്നി മറഞ്ഞു, അങ്ങനെ പലതും അവളുടെ ജീവിതത്തില്‍. എല്ലാം ഞാനറിഞ്ഞിരുന്നു എങ്കിലും അവളുടെ സാമിപ്യം വെറുമൊരു മിഥ്യയായി. തെറ്റെന്റേതു തന്നെ എന്നു ഞാന്‍,എന്നും ആശസിച്ചു/വിശ്വസിച്ചു. ആഗ്രഹം എന്നും ആവശ്യനിവര്‍ത്തിയുടെ മുന്നോടിയാണ്, വേണമെങ്കില്‍, ആഗ്രഹിച്ചിരുന്നു എങ്കില്‍,ഒന്നു കണ്ടു കേട്ടു വരാമായിരുന്നു.
സ്കൂളിലെ ബെസ്റ്റ് NCC Cadet,എന്നതിന് ഒരു സ്കൂള്‍ തലത്തില്‍ നിന്നുള്ള അംഗീകാരങ്ങള്‍ക്കും അപ്പുറത്തേ
ക്കു, അവളുടെ പേരറിഞ്ഞു തുടങ്ങി.പാട്ടിലും കളികളിലും,നല്ല പ്രാവീണ്യം.പഠിത്തത്തിലും,ഒട്ടും തന്നെ പുറകോട്ടല്ലായിരുന്നു.ഒരു സമാന്തരമായ സുഷമത പുലര്‍ത്തിയിരുന്നു,കളിയിലും പഠിത്തത്തിലും.എന്നെങ്കിലും അവള്‍ അറിഞ്ഞിരുന്നോ എന്തോ എന്റെ മാതൃത്വപരമായ.....എന്ന സ്നേഹം. അറിഞ്ഞിരിക്കില്ല!!!.പക്ഷെ ജീവിതത്തിന്റെ പടവുകള്‍,ഉറച്ച കാല്‍ വെപ്പോടെ അവള്‍ കയറി. എന്നെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെ,ലക്ഷ്യ ബോധത്തോടെ അവള്‍ മുന്നേറുന്നതു ഞാനറിഞ്ഞു. സ്കുള്‍ NCC യില്‍ ചേര്‍ന്നുള്ള പല സംരംഭങ്ങളുടെ വിവരങ്ങള്‍, എത്തിത്തുടങ്ങി. ബെസ്റ്റ് cadet, ഏറ്റവും നല്ല വിദ്ധ്യാര്‍ഥി,സ്കൂളിലെ CheerLeader, എന്നിങ്ങനെ. നല്ലത്, നല്ല സ്വഭാവം, നല്ല പെരുമാറ്റം എന്നിങ്ങനെ ഒരു കൂട്ടം നല്ല കാര്യങ്ങള്‍, മനസ്സില്‍ ഒരുപിടി പൂച്ചെണ്ടുകള്‍ വാരി വിതറി അവള്‍ക്കായി, എന്നെന്നും.അവള്‍ സ്വന്തമായി മൊഴിഞ്ഞു.................”ജീവിതത്തില്‍ ഒരു മുദ്രാവാക്യം പോലെ എന്നും മനസ്സില്‍ ഒരു സൂക്തവാക്യം കൊണ്ടുനടന്നിരുന്നു”നമ്മുടെ ചിന്തകളാണ് നമ്മുടെ പ്രവര്‍ത്തി”.ഞാന്‍ വളന്നു വന്ന സാഹചര്യത്തില്‍, ജീവിത്ത്തിന്റെ കുറെ ശക്താമായ,കാതലായ, മൂല്യങ്ങള്‍, മനസ്സിലാക്കി, അവക്ക് വളയേറെ വിലയുണ്ട് എന്നും മനസ്സിലക്കിത്തന്നിരുന്നു,എന്റെ മാതാപിതാക്കള്‍.ഞാനവയെല്ലാം ജീവിതത്തില്‍ എത്ര കണ്ട് പ്രാവര്‍ത്തികമാക്കുന്നോ, വിശ്വസിക്കുന്നോ, അതനുസരിച്ച് എന്റെ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിനു വ്യത്യാസം ഉണ്ടാകും എന്നും മനസ്സില്‍ സ്വരൂപിച്ചിരുന്നു.എല്ലാ കാര്യത്തിലും,ജീവിതത്തിലുടനീളമുള്ള എന്തും കാര്യങ്ങള്‍ക്കും ഒരു അര്‍പ്പണബോധം,ദൈവവിശ്വാസം,പിന്നെ എന്റെ സ്വന്തം കഴിവിലും,അത്മാര്‍ഥത പുലര്‍ത്താന്‍/നിലനിര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു.എല്ലാ മനുഷ്യരിലും,ചില നിഗൂഡത ഒളിഞ്ഞിരിപ്പുണ്ട് എന്ന്,പണ്ടേ ഞാന്‍ വിശ്വസിച്ചിരുന്നു.ചുരുക്കം ചില വാക്കുകളില്‍,10 വര്‍ഷത്തിനു ശേഷം ഞാന്‍ എന്നെത്തന്നെ വിവരിച്ചാല്‍.........................ജീവിതത്തിന്റെ എല്ലാ അര്‍ത്ഥത്തിലും സംതൃപ്ത,ഉറച്ച മനസ്സ്, പ്രചോദ്നാല്‍മകമായ ചിന്താഗതിയോടു കൂടിയ ഒരു ജോലി,ഏതു പ്രായത്തിലും അറിവ് നേടാനുള്ള തുറന്ന മനസ്സ്...എന്തുകൊണ്ടെന്നാല്‍ ‘അറിവാണ് ശക്തി’,ജീതിതത്തെക്കുറിച്ച് ഒരു തുറന്ന കാഴ്ച്ചപ്പാട് എപ്പോഴും, എന്തെന്നാല്‍, എന്റെ ലക്ഷയം നേടിക്കഴിഞ്ഞാല്‍ ‘ഇനി എന്ത്’? എന്ന ഒരു ചോദ്യചിഹ്നം എനീക്ക്, വേണ്ടേ വേണ്ട!!!
ജീവിതത്തില്‍ നമ്മുക്ക് മറ്റുള്ളവരെക്കാള്‍ മുന്നേറാന്‍ സാധിക്കും എന്നോരു,ആത്മവിശ്വാസം ഉള്ളപ്പോള്‍ ആരോടും തന്നെ മത്സരത്തിന്റെ ആവശ്യമില്ല. ഞാന്‍ എന്നും മുന്നോട്ടു മാത്രം നോക്കിയേ ജീവിച്ചിട്ടുള്ളു, എന്ന് അവള്‍ സ്വയം വിശ്വസിക്കുന്നു. ആ അത്മവിശ്വാസത്തിന്റെ മറുപടിയാണ് ജീവിതത്തില്‍ അവള്‍ക്ക് ലഭിച്ചിരിക്കുന്ന/വാരിക്കൂട്ടിയ പുരസ്ക്കാരങ്ങള്‍.
1.BEST CADET KARNATAKA AND GOA -2004-05 (out of 17, 000 cadets in the state)2.Attended Republic Day Camp 2005 and was 4th In India in the Best Cadet Category choice ( G.K and NCC- service subject based).
3. SCHOOL CAPTAIN- 2005-06– Cathedral High School, Bangalore
4. PRESIDENT OF INTERACT club from the ROTARY GROUP
5.Member of Environment Club – 2 years6.TEAM CAPTAIN- Throw ball, basket ball( both inter school and house)
7.Represented school in inter- school Athletic Meets- 4 years
8.Gospel Mission- 2003
9.Vice –president of the Social Science Association- 2006/Co-Committee member of the Social Science Association- 2007
10.CLASS REPRESENTATIVE-200711.Winner of Annual Group Discussion competition's –( Among Commerce And the Social Science classes)
12.Active NCC cadet having attended 14 camps,including- National integration camp and a month camp to Delhi
13Grooming REPUBLIC DAY CAMP.
14.sponsorship to children's education for 2 years
15.Participated/Achivements in many debates and writing competions.
ഒരു പൂര്‍ണ്ണയുവതിയായി, ഇന്ന് 12 ക്ലാസ്സും പൂര്‍ത്തിയാക്കി, സ്കൂളിലെ ഒന്നാം സ്ഥാനവും കരസ്തമാക്കി, എല്ലാവരുടെയും മൂന്നില്‍ അവള്‍ ആദരിക്കപ്പെട്ടപ്പോള്‍ എന്റെ ജീവിതം വീണ്ടും
എന്നെന്നും,ഒരു രണ്ടു സഹോദരികള്‍.അവരരുടെ പേരില്‍ സ്വന്തമായി തന്നെ, ഒരു വഴി രണ്ടു പേരും തിരെഞ്ഞെടുത്തു കഴിഞ്ഞു.ഒരാള്‍ ഒരു അറിയപ്പെടുന്ന മോഡല്‍, രശ്മി, വിശ്വകലാ പരിഷത്ത് കോളേജ്,ബാഗ്ലൂരില്‍ നിന്നു 5 വര്‍ഷത്തെ കലാപരിഷത്ത്,ഡിഗ്രി എടുത്തു.രശ്മിയുടെ പല ചിത്രപ്രദര്‍ശനങ്ങളും ഇതിനിടെ നടത്തി കഴിഞ്ഞു. 12 ക്ലാസ്സ് കഴിഞ്ഞു,ഇനി BBA, അഡ്മിഷന്‍ കാത്തിരിക്കുന്നു.അങ്ങനെ ജീവിതത്തിന്റെ വഴിത്തിരിവില്‍,സധൈര്യം മുന്നേറുകയാണ്, റോണിക്ക സൂസന്‍ ജോര്‍ജ്ജ്, എന്ന എന്റെ ‘നന്നു’.


ഇവിടെ പര്യവസാനിക്കുന്നില്ല.......’നന്നു’വിന്റെ കഥ..........(തുടരും)ഇതിന്റെ ആംഗലേയ വിവര്‍ത്തനം....English Link...
http://dreamzru.blogspot.com/2008/05/my-god-daughter-ronikka-susan-george.html
25 March, 2008
ഒരു കിളിവാതിലിലൂടെ ലോകം എന്റെ മുന്‍പില്‍ തുറന്നപ്പോള്‍....
സുന്ദരം ശാന്തം പ്രകൃതിരമണീയം...ഒമാനെന്ന രാജ്യത്തെ ആരും ഇഷ്ടപ്പെടും.അത്രക്കു സൌദര്യമാണ്. എവിടെ നോക്കിയാലും, തോടും പുഴയും, കടലും, പച്ചപ്പിന്റെ പരവതാനി എവിടെയും. ഒരു ‘ഗോനു‘ വന്നു തകര്‍ത്തത് പഞ്ചപാവങ്ങളും,നല്ലവരുമായ ഒരുകൂട്ടം മനുഷ്യരെയാണ്.അതിനു പ്രകൃതിക്കു തക്കതായ ഉത്തരം കാണുമായിരിക്കും.വിനോദസഞ്ചാരികളുടെ പറുദീസയായി മാറാന്‍ അങ്ങെയറ്റം സാദ്ധ്യതയുള്ള ഈ രാജ്യത്തിന്റെ കാര്യകര്‍ത്താക്കള്‍ ഇതേ വഴി ചിന്തിച്ചു തുടങ്ങി.വളരെ ധൃതഗതിയില്‍ അവ പുരോഗമിക്കുന്നു.
എത്തി. പിറകില്‍ ഉപെക്ഷിച്ചു പോന്ന ഒരു കൂട്ടം ബന്ധുക്കാരും അതിലുപരി സുഹൃത്തുക്കളൂം...എങ്കിലും ഇവിടുത്തെ ആള്‍ക്കാരെയും നാടിനെയും പറ്റി പറഞ്ഞുതരാന്‍ ഒട്ടേറെ നല്ല മനുഷ്യരും സഹൃദയരും, ബ്ലോഗുകാരും,ഓര്‍ക്കുട്ടുകാരും ഒക്കെയുണ്ടായിരുന്നു.അതില്‍ ചിലര്‍ നല്ല സുഹൃത്തിക്കളും ആയി.എന്റെ ബ്ലൊഗുകള്‍ (http://www.swapnaadanam.blogspot.com/) എല്ലാം തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ സംഘം തന്നെ എനിക്കു സംമ്മാനിച്ചു.അതില്‍ നേരില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും,ഒരു വാക്കു സംസാരിക്കാത്തവരാണ്,ഒട്ടു മുക്കാലും.എങ്കിലും,ഇതു ഇത്തിരിവെട്ടത്തിന്റെ ബ്ലോഗ് ആണ്,ഇതു ഇരിങലിന്റെ ബ്ലോഗ് ആണ്,അനാമികുടേത്, ഇതു ഡെയിനിന്റെതാണ്, എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.പിന്നെ നല്ല തീപ്പൊരി പെമ്പിള്ളാരുണ്ട് നല്ല നല്ല ബ്ലോഗുകളുമായി. ഈ യാഹൂ ഗ്രൂപ്പില്‍ ചേര്‍ന്നതോടെ എന്റെ (http://groups.google.com/group/marumozhikal ) ഒട്ടു മിക്കവാറും ബോറാടീ തീര്‍ന്നു കിട്ടി.അങ്ങനെ ബ്ലോഗിലും ഞാന്‍ സജീവസാന്നിദ്ധ്യമായി. സാഹചര്യത്തെ മുതലെടുക്കാന്‍ വന്നവരാരും തന്നെയില്ലായിരുന്നു, എന്നു തന്നെ പറയാം.എന്നാല്‍ പഴയ എന്റെ,സുഹൃത്തുക്കളില്‍ പലരും ഒമാനിലെ സ്വന്തക്കരെയും ബന്ധുക്കാരെയും ചികഞ്ഞെടുത്തു, അവരെ ഒന്നു വിളിക്കു,ദൂരക്കൂടുതലായിരിക്കും, എന്നാലും ഇരിക്കട്ടെ നമ്പര്‍!! അങ്ങിനെ ഞാന്‍ മറ്റൊരു കൂട്ടത്തിലും എത്തിച്ചേര്‍ന്നു “ഡാഫ്ഫോഡിത്സ്” ഈ മണലാരണ്യത്തിലെ മഞ്ഞമന്താരം. സുഹൃത്തുകളുടെ ഒരു കൂട്ടായ്മ. ഇവിടെ എല്ല GCC യില്‍ നിന്നും കേരളത്തില്‍ നിന്നൂം ഇന്‍ഡ്യയുടെ പലഭാഗത്തുനിന്നുമായി ഇവിടെ ഈ ഗ്രൂപ്പില്‍ ഒരു നല്ല സുഹൃത്ത് വലയം എനിക്കുണ്ട്. ഒരു കൂട്ടം നല്ല മനസ്സുകളുടെ ഉടമകള്‍.പ്രായത്തില്‍ എന്നെക്കള്‍ ഒരു പതിറ്റാണ്ട് പുറകിലാണ് എല്ലാവരും എങ്കിലും, സ്നേഹത്തിലും ഭാവത്തിലും കരുതലിലും ഞങ്ങള്‍ സമപ്രായക്കാരാണ്.ഇവിടെ ഈ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ ഒരു കൂട്ടും നല്ല സുഹൃത്തുക്കളെ ലഭിക്കും,ആര്‍ക്കും തന്നെ.
ദിവസം കഴിയും തൊറും ബഹുമാനം ഏറിവന്നു.ചിത്രരചന,ചിത്രസംയോജനങ്ങള്‍,സചിത്രലേഖനങ്ങള്‍,എന്നിവ ചെയ്യാറുണ്ട് എന്ന് വളരെ ലാഘവത്തോടെയുള്ള, സംസാരം.എതൊരു വിഷയത്തെപ്പറ്റിയുള്ള വ്യക്തമായ അഭിപ്രായ പ്രകടനങ്ങള്‍.ആരെയും കൂസാത്ത ഭാവം, എന്നിരുന്നാലും,അങ്ങേയറ്റം താഴ്മയുള്ള ലാളിത്യം സംസാരത്തില്‍. ഒരു simpleton, എന്നാണ് മനസ്സില്‍ തൊന്നിയത്.ഒരു മാലാഖയുടെ പരിവേഷമുണ്ടോ ഈ,കൊച്ചു കൂട്ടുകാരിക്ക്... ഉണ്ടാവാം. നമ്മുടെ ചിന്തകളും മനസ്സും നാം തന്നെയാണ് നിയന്ത്രിക്കുന്നത്.അങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സംസാരിക്കാന്‍,മാനസികമായി ഒരുപോലെയുള്ള ചിന്താതരംഗങ്ങള്‍ കൂട്ടി മുട്ടി, എന്നും പറയാം.17 May, 2007
ജീവിന്റെ സംഗീതം
ജീവിന്റെ സംഗീതം...... ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും,ആ സ്നേഹം എല്ലാ ചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമ. കരുണയുടെയും സ്നേഹത്തിന്റെയും സംഗീതം കേട്ട് ,“ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ “എന്ന പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കുകയും ചെയ്ത ജീവ്. പള്ളി വികാരിയുടെ മകന്‍, യേശുദേവന്റെ ദിവ്യസ്നേഹം പാടി നടക്കുന്ന വീടും അന്തരീക്ഷവും, അതില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന കുടുംബപശ്ഛാത്തലം. കോട്ടയം മാര്‍ത്തോമാ തിയോളജി സെമിനാരിയിലെയും, വെസ്റ്റ് ബെംഗാളിലെ സെറംപൂര്‍ കോളേജിലെയും ദൈവികത നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം,കൊച്ചു ജീവിന്റെ പടി പടിയയുള്ള, സ്വഛമായതും, ശാന്തമായതും ആയ,വളര്‍ച്ചക്കു സാക്ഷികളായി. ആറാം വയസ്സില്‍ പള്ളിയിലെ ഖ്വയര്‍ സംഘത്തില്‍ അംഗത്വം,പതിനാലാം വയസ്സില്‍ ആദ്യമായി ഓര്‍ഗന്‍
വായിക്കുകയും,പതിനേഴാം വയസ്സില്‍ പള്ളിയുടെ ഖ്വയര്‍ സ്വയം നയിക്കാനുള്ള പാടവം,ഓര്‍ഗനിലും പാട്ടിലും ജീവ് നേടിക്കഴിഞ്ഞിരുന്നു. ‘സംഗീതം‘ ജീവിന്റെ,വാക്കുകളില്‍,പല വിഷയങ്ങളിലേക്കും, പരിചയങ്ങളിലേക്കും ഉള്ള ഒരു താക്കോലായിരുന്നു. 1978 ല്‍ ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന സ്വന്തം ബാഡ് രൂപീകരിച്ചു, പിന്നീട് ‘ഇന്നര്‍ സ്ത്രെങ്ങത്’ എന്ന കുറച്ചു കൂടി വിപുലമായ,ഈ ട്രൂപ്പ്, ഇന്‍ഡ്യ ഉടനീളം പല സ്റ്റേജുകളിലും അനേകം ആള്‍ക്കാരെ സംഗീതസാന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
എം.എസ്.കോളേജ്
ഇംഗ്ലീഷ് ഐഛികമായി എടുത്ത്,കോട്ടയംCMS കോളേജില്‍,ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ, ചവച്ചരക്കുന്ന സംയത്തും,സംഗീതം ഒരു ആശ്വാസമായിരുന്നു. കൂട്ടുകാക്കിടെയിലെ സമ്മതന്‍, ഏതു പ്രശ്നങ്ങള്‍ക്കും, ഞൊടിയിടയില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന തടിയന്‍. മനസ്സിന്റെ വളര്‍ച്ച പോലെ കൊച്ചു ജീവിന്റെ ശരീരവും വളര്‍ന്നു,നിഷ്ക്കളങ്കമായി. മിക്കപ്പോഴും ക്ലാസ്സില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ പോലും ഒരു തേരാളിയുടെ, അല്ലെങ്കില്‍ ഒരു ആട്ടിടയന്റെ വേഷം കൂട്ടുകാര്‍ക്കിടയില്‍ സ്വയം എടുത്തണിയാറുണ്ട് ജീവ്.
സാന്ദ്രം
1989 നു ശേഷം മനിലയിലെ ‘ഏഷ്യന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍‘ വീണ്ടും ഉയര്‍ന്ന സംഗീത പഠനത്തിനായി എത്തിച്ചേര്‍ന്നു. പിന്നീട് ബോസ്റ്റണില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് തിയോളജിയില്‍ നിന്നും ‘മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ഡിഗ്രീ’ കരസ്ഥമാക്കി. അവിടെ പ്രശസ്ഥനായ Dr.റോബര്‍ട്ട് ഷായുടെ സഹപ്രവര്‍ത്തകയും, ഉപസഹായിയും ആയ,Dr.ആന്‍ ജോണ്‍സിന്റെ കൂടെ,പഠനവും സാധകവും ഒരുപോലെ നടന്നു. സംഗീതത്തിനു വേണ്ടി ഇത്രകാലത്തെ ആത്മസമര്‍പ്പണം കൊണ്ട്,പിയാനോ,ഇലക്ട്രിക് കീ ബോര്‍ഡ്, സ്പാനിഷ് ഗിറ്റാര്‍,വെസ്റ്റേണ്‍,വയലിന്‍,ഹാര്‍മോണിയം,കോറല്‍ നടത്താനും,പാട്ടു പഠിപ്പിക്കനും ഉള്ള കഴിവും, പര്യാപ്തമായ യോഗ്യതകളും,ഈ വര്‍ഷങ്ങളില്‍ ജീവ്,നേടിയിട്ടുണ്ട്.
ജീവിത നൌകസംഗീതസാസ്ന്ദ്രമായ ജീവിതം പോലെ തന്നെ ഒരു പെണ്‍കുട്ടി, ജീവിന്റെ ജീവിതത്തിലും കടന്നു വന്നു, ആന്‍. കൌതുകത്തോടെ, അതെല്ലെങ്കില്‍ ചെറു കൂര്‍ത്ത മുനയുള്ള,വാക്കുകളാല്‍ ആരെയും തളക്കാന്‍ പോന്ന വാക്ചാതുര്യത്തിന്റെ ഉടമയോട്, കിടപിടിക്കാന്‍, ഒരു പക്ഷെ,ഒരു എം.എസ്.ഡ്ബ്ലുക്കാരിക്കേ സാധിക്കു എന്നുണ്ടായിരിന്നിരിക്കാം. സ്റ്റുഡന്റ് കൌണ്‍സിലര്‍ കൂടിയായാണ് ആന്‍. അവര്‍ക്കിടയില്‍ പ്രേമമില്ലാതില്ല, എന്നാല്‍ പരസ്പ്പരം മനസ്സിലാക്കുന്ന, പിന്‍ താങ്ങുന്ന, പിന്‍തുണക്കുന്ന ഒരു കൂട്ട്. ആ കൂട്ടുകെട്ട് അരക്കിട്ടുറപ്പിക്കാന്‍ ആനന്ദ് എന്ന മകനും.ജീവിന്റെ സംഗീതത്തിനൊപ്പം താളമിടാന്‍, പത്തു വയസ്സുകാരന്‍ ആനന്ദും ശ്രമിക്കുന്നുണ്ട്.
ജീവിതത്തെ ഒരു വലിയ യാത്രയായി താരതമ്യം ചെയ്യുന്ന ജീവ്,പല വിദേശരാജ്യങ്ങളും ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.സംഗീതത്തിന്റെ,വര്‍ക്ക് ഷോപ്പുകള്‍ നടത്തിയവയില്‍,പ്രാധാന്യം ഉള്ളവ, UK, കാനഡ, കുവൈറ്റ്,മലേഷ്യ,സിംഗപ്പൂര്‍,ബഹറിന്‍,ഒമാന്‍,UAE,എന്നിസ്ഥലങ്ങളില്‍ നടത്തിയിട്ടുള്ളവയാണ്.1996 ല്‍ ഇഡ്യയില്‍ തിരിച്ചെത്തിയ ജീവ് തന്റെ പ്രാധമിക ലക്ഷ്യങ്ങളില്‍ ഒന്നായ,അദ്ധ്യാപനത്തിലേക്കു തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു.കൊച്ചിയിലെ ‘ചോയിസ് സ്കൂളില്‍, B.Ed ഡിഗ്രീക്കുകൂടി ഉടമയായ ജീവ്, സംഗീതത്തിന്റെ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന്,ദുബായ് മില്ലിനിയം സ്കൂളില്‍ സംഗീത അധ്യാപകനായി 2006 മുതല്‍ സേവനംനുഷ്ടിക്കുന്നു.
അടിക്കുറിപ്പ്
ഈ മഹാന്‍ ഞാനെന്ന വ്യക്ത്തിക്കൊപ്പം പഠിച്ചിട്ടുണ് കോട്ടയം സി,എം,എസ് കോളേജില്‍, 1982 ല്‍. ഇന്നും 2007 ലും, സുഹൃത്ത് എന്ന വാക്കിന്റെ അര്‍ദ്ധം,ജീവ് ആയി നിലനില്‍ക്കുന്നു, ഞങ്ങള്‍ കുറച്ചു പേര്‍ക്ക് . ഇതേ വ്യക്തിയെപ്പറ്റിയുള്ള ലഘുലേഖനം ഇംഗ്ലീഷില്‍ വായിക്കാനായി ,ഇവിടെ കോടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5 May, 2007
മാനസികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്



ഇതത്രെയും മനശാസ്ത്രത്തെപ്പറ്റി ഗ്രന്ധങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന വസ്തുതകള്‍ ആണ്. എന്നാല്‍ ഈ പഠനങ്ങളില്‍ നിന്നും വ്യത്യസ്ഥമായതും എന്നാല്‍ ഇതിനു സമാനമായി പോകുന്നതുമായ,ഒരു പഠനമേഖലയാണ് എന്‍.എല്‍.പി (NLP-Neuro Linguistic Programming).
Dr.A.ഏബ്രഹാം എന്ന വ്യക്തിയെക്കുറിച്ച് ഒരു മുഖവുര
എന്താണ് NLP?മാനസികപിരിമുറുക്കങ്ങളുടെ പറുദീസയാണ് ഇന്ന് മനുഷ്യമനസ്സുകള്‍. ജോലിയില്‍,വീടുകളില്‍,പഠന വിഷയങ്ങളില്‍,ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനുഷന്‍ പിരിമുറുക്കങ്ങള്‍ക്ക് അടിമയാണ്. ഈ പിരിമുറുക്കങ്ങളുടെ അനന്തരഫലമായിട്ടാണ് നമ്മുടെ ശരീരം, പലതരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്. എന്നാല്‍ ഈ പിരിമുറുക്കങ്ങള്‍ക്കു കാരണം ചിട്ടയില്ലാത്ത നമ്മുടെ ജീവിതരീതികളും, മനസ്സിനും ശരീരത്തിനും നമ്മള്‍ നല്‍കാത്ത വിശ്രമത്തിന്റെ അനന്തരഫലങ്ങളാണ് എന്ന് നാം മനസ്സിലാക്കുമ്പോഴേക്കും,സമയം അതിക്രമിച്ചിരിക്കും. നിങ്ങളാരായിരുന്നാലും,വിദ്യാര്‍ദ്ഥിയോ, വീട്ടമ്മയോ, സഥാനമാനങ്ങളുള്ള ഒരു എക്സിക്യൂട്ടീവോ ആയിക്കൊള്ളട്ടെ,മാനസികമായി നിങ്ങള്‍ അസ്വസ്ഥനായിരിക്കാം. അതു മനസ്സിലാക്കുകയും,നിങ്ങളുടെ ആന്തരികമയി കഴിവുകളെ വികസിപ്പിക്കാനും, അതിനു നിങ്ങള്‍ തന്നെ പരിഹാരങ്ങള്‍ കണ്ടുപ്ടിക്കാനും,ഉതകുന്ന രീതികളും പ്രഭാഷണങ്ങള്‍ ഉള്‍ക്കോള്ളിച്ചുകൊണ്ടുള്ള ഒരു പഠനരീതിയാണ് NLP. നമ്മുടെ അനുഭവങ്ങള്‍, അതു നമ്മുടെ നാഡിവ്യൂഹത്തിലൂടെ സ്വീകരിച്ചു,അതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ (കാണുക,കേള്‍ക്കുക,സ്പര്‍ശിക്കുക, മണക്കുക,രുചിക്കുക) കടന്നു പൊയി, നമ്മുടെ മസ്തിഷ്ക്കം മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ്, ആശയവിനിമ്യമായി,നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഭാഷാ ശാസ്തഞന്‍മാര്‍ ഇതിനെ ഒരു സമാനമായ രീതിയില്‍ സാധാരണ ഭാഷയായി വിവര്‍ത്തനം ചെയ്യുന്നു. നമ്മുടെ നാഡീവ്യൂഹത്തിലൂടെ,കിട്ടുന്നു വിവരങ്ങളേയും, വിവരണങ്ങളെയും, നമ്മുക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കും എന്നതാണ് NLP ചെയ്യുന്നത്. നമ്മുടെ പ്രതികരണസ്വഭാവത്തെ എറ്റവും പ്രവര്‍ത്തികമായ രീതിയില്‍ വാര്‍ത്തെടുക്കുക എന്ന തത്വം ആണ് നാം ഡോക്ടറുടെ ക്ലാസ്സുകളിലൂടെ മനസ്സിലാക്കുന്നത്.
21 March, 2007
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുള്‍ തേടി വന്ന ഒരു സാധുമനുഷ്യന്‍. കാഴ്ച്ചയിലും(ചിത്രത്തില്‍) വാക്കുകളിലും സാധു, സൌമനസ്സ്യം, വാക്കുകളില്‍ ലാളിത്യം, സരസന്‍. എന്റെ മലയാളം വായിക്കാന്‍ വേണ്ടി ‘വരമൊഴിയും, ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപി‘യും തന്റെ മകന്റെ സഹായത്തോടെ മനസ്സിലാക്കി അങ്ങിനെ അദ്ദേഹം മലയാളം ബ്ലോഗില്‍ എത്തി.http://www.orkut.com/Profile.aspx?uid=3343788547252274739
28 February, 2007
സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍

25 February, 2007
ഗൃഹാതുരത്വം ഉണര്‍ത്തിയ കെ സി വര്‍ഗ്ഗീസ്

ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ളൊരു മനുഷ്യനോട് ഇത്രബഹുമാനം തോന്നേണ്ട ആവശ്യകതയുണ്ടോ, എന്നു തോന്നിയേക്കാം!!. ഉണ്ട്‍, അതായിരുന്നു കെ.സി എന്നു വിളിച്ചിരുന്ന കെ.സി.വര്‍ ഗ്ഗീസ്.കര്‍മ്മത്തില്‍ മനുഷ്യത്വവും,പ്രവര്‍ത്തിയില്‍ സത്യവും കൈമുതലാക്കിയ മനുഷ്യന്‍.സാമൂഹ്യ പ്രവര്‍ത്തകന്‍,ജനസമ്മതന്‍, പത്രപ്രവര്‍ത്തകന്‍,നേതൃത്വസ്ഥാനങ്ങളിലുള്ള സാമര്‍ത്ഥ്യം, സംവാദങ്ങളില്‍ പ്രതിപക്ഷ ബഹുമാനത്തോടെയുള്ള തനതായ ശൈലി,എന്നിവ അദ്ദേഹത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കിയിരുന്നു. ഇതെല്ലാം എന്റെ കേട്ടറിവുകള്‍ മാത്രമാണ്,പക്ഷേ, എല്ലാം പച്ചയായ ഒരു സത്യമാണെന്ന്, അദ്ദേഹത്തിനെ, അവസാനമായി കണ്ടപ്പോഴാണ് മനസ്സിലായത്, പക്ഷേ, അന്നദ്ദേഹം സന്ത്വനവാക്കുകള്‍ പകരാനുള്ള ഒരു ചുറ്റുപാടിലല്ലായിരുന്നു.പങ്കെടുക്കുന്ന ചര്‍ച്ചകളിലൊക്കെ, പ്രവാസികളെയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും,ഏതെങ്കിലും വിധത്തില്‍ പരിഹരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.എല്ലാ മനുഷ്യരാലും ബഹുമാനിക്കപ്പെട്ടിരുന്ന അദ്ദെഹത്തെപ്പറ്റി നല്ലതു മാത്രമേ,ആര്‍ക്കും തന്നെ പറയാന്‍ ഉണ്ടാകാറായുള്ളു.
പത്രപ്രവര്‍ത്തനം കലശലായി,തലക്കുപിടിച്ചു കഴിഞ്ഞപ്പോള്‍,ആരെ കണ്ടാല്‍,ഒരു ‘റെക്കമെന്റേഷന്‍’കിട്ടുംമെന്ന അന്വേഷണം എന്നെകൊണ്ടെത്തിച്ചത് ,കെ.സി.വര്‍ ഗ്ഗീസിന്റെ മൊബൈല്‍ നംമ്പരില്‍.ഖത്തറിലെ ഇന്‍ഡ്യന്‍ സെന്ററില്‍ ,നിങ്ങളെഴുതിയ ലേഖങ്ങളുമായി 3 മണിക്കെത്തുക. കൃത്യസമയത്തെത്തിയ, എന്റെ കാവ്യചരിതങ്ങളടങ്ങിയ ഫയല്‍ ഒന്നു ഓടിച്ചു വായിച്ചു. ‘രണ്ടു ദിവസത്തിനകം ,വേണ്ടതുചെയ്യാം, അതിനു മുന്‍പ് ഞാന്‍ ഇതൊന്നു വായിക്കട്ടെ‘ ഇത്രമാത്രം. പിന്നെ അല്‍പ്പം കുശലം, വീട്ടുവിശേഷങ്ങള്‍,കുറേ നല്ല വാക്കുകളും പറഞ്ഞ്, നാളത്തെ നല്ല പ്രതീക്ഷകളുമായി അന്നു ഞാന്‍,പിരിഞ്ഞു.
വിഫലശ്രമത്തിന്റെ അന്തരഫലം പോലെ ,പത്രപ്രവര്‍ത്തനം എന്നതിനു ,എളുപ്പവഴി ഒന്നുമില്ല, ശുപാര്‍ശകളൊന്നും തന്നെ ഇവിടെ വിലപ്പോകില്ല,എന്ന സത്യം ഞാന്‍ വേദനയോടെ മനസ്സിലാക്കിയ ദിവസം. സ്വന്തം കഴിവിന്റെ പരമാവധി ഉപയോഗിച്ചാലും,എന്തോ ,ഏതോ ഒന്ന്, ഇല്ലാത്തതുപോലെ! വാക്കുകള്‍ക്കും ഭാഷയുടെ ഘടനക്കും അതീതമായ എന്തൊ ,എന്റെ വാക്കുകളിന്‍ ഇനിയും വരാനുണ്ടായിരിക്കാം.എന്റെ സൃഷ്ടികളുടെ കെട്ടുകളുമായി,വെള്ളക്കാരന്‍ പത്രാധിപരുടെ മുന്നില്‍ കെ.സി.വി,യുടെ‘റെക്കമെന്റേഷന്റെ’ ബലത്തില്‍ ഞാനെന്ന ‘അനാവശ്യപത്രക്കാരി’എത്തി, പറഞ്ഞസമയത്തു തന്നെ.പക്ഷെ വെള്ളക്കാരന്‍ ,രാജാവായി, വാഴുന്ന ഈ രാജ്യത്ത്, ജോലിചെയ്യാന്‍ ,നമ്മള്‍ വേണം,‘ഇന്‍ഡ്യാക്കാര്‍‘ തന്നെ വേണം,‘ആദാ ഹിന്ദി’, കസേരകളില്‍ മലര്‍ന്നിരിക്കാന്‍, സായിപ്പും.‘have a seat', അലക്ഷ്യമായ ക്ഷണം.“എല്ലാ എഴുത്തുകാര്‍ക്കും,ആധുനികസംവിധാനങ്ങളുടെ സഹായത്തോടെ ‘internet'ല്‍ നിന്നു കോപ്പിയടിക്കാന്‍ പറ്റുന്ന ഇന്നത്തെക്കാലത്ത്, ആരുടെയും കൃതികള്‍ , മുഴുവനായും അങ്ങോട്ടു വിശ്വസിക്കാന്‍ പറ്റില്ല“,അദ്ദേഹത്തിന്റെ ആദ്യത്തെ കമന്റ്.പിന്നെ ആകെ ഒരു ഇഷ്ടക്കേട്,എല്ലാം തലകുലുക്കി സമ്മതിച്ചിട്ട്,ഞാന്‍ അവിടെനിന്നും ഇറങ്ങി.
17 February, 2007
ഒരു ഓറഞ്ചു റ്റാക്സിയുടെ ദു:ഖം

21 January, 2007
എന്റെ രക്ഷക
എന്റെ മനസ്സില്‍ എന്നെന്നും കുഞ്ഞുങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്, ഒരു സുന്ദരിയായ ഒരു പൂച്ചക്കുഞ്ഞിനെയൊ, ഒരു പാവക്കുഞ്ഞിനെയൊ താലോലിക്കുന്ന ലാഘവത്തോടുകൂടിള്ളതായിരുന്നു. ഏതൊരു സ്ത്രീക്കും സംഭവിക്കവുന്നതൊക്കെയോ,അതിനപ്പുറത്തേതോ,ഒരു പ്രതീക്ഷ എനിക്കെന്റെ ജീവിതത്തോണ്ടായിരുന്നു. പ്രതീക്ഷക്കനുസൃതമായിത്തന്നെ, ഞാനും ഒരു ഭാര്യയായി. പക്ഷെ എന്റെ മാതൃഹൃദയത്തിന്റെ തുടിപ്പുകള്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങിയില്ല.പലവുരു പ്രതീക്ഷകള്‍ കണ്ണുനീര്‍ക്കയങ്ങള്‍ക്കായി വഴിമാറിക്കൊടുത്തു.എങ്കിലും ആശ നശിച്ചില്ല...കാണാത്ത ദൈവങ്ങളെയും, അറിയാത്ത മന്ത്രങ്ങളും, നെഞ്ചുരുകി വിളിച്ചു. എങ്കിലും, എന്നിലെ എന്നില്‍ ഒരിക്കലും തളരാത്ത ഒരു മനസ്സും, പിന്നെ എന്റെ അമ്മയുടെ പ്രാര്‍ഥനയും.അങ്ങനെ എന്റെ അന്നക്കുട്ടിയുടെ കുഞ്ഞു തുടിപ്പുകള്‍ എന്റെയുള്ളില്‍ താളമിടാന്‍ തുടങ്ങി.ഒരു വാക്കുകൂടി.......എന്റെ അന്നക്കു‘ ഇന്നിപ്പോ 12 വയസ്സുള്ള ഒരു കൊച്ചു സുന്ദരിയായി.... ഇപ്പൊ അന്നക്കുട്ടി വിളിച്ചു വിളിച്ച് അന്നക്കൂ‘ ആയി,എങ്കിലും എന്നും അവളെനിക്കു നല്‍കിയ ഒരു സ്ഥാനം, അമ്മ എന്ന ഒരു പൂര്‍ണ്ണത, ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റില്ല.
തുടരും......................
15 April, 2006
എന്റെ വൈല്‍ഡ് റോസ് സുന്ദരി
ഡാഫോഡിത്സ്’ (http://www.daffodilsindesert.com/index.html)എന്ന ഒരു ഗ്രൂപ്പിന്റെ ആവിഷ്ക്കാരത്തില്‍ മുന്‍ കൈയ്യെടുത്തപ്പോള്‍ ,കുറെ നല്ല സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാം എന്നു മത്രമേ കരുതിയുള്ളു. അതൊരു വലിയ യാഹൂ ഗ്രൂപ്പായി വളര്‍ന്നപ്പോള്‍ സന്തോഷം തോന്നി, അതിലേറെ,കൃതാര്‍ഥതയും.പതുക്കെ പതുക്കെ , മെംബര്‍മാര്‍ കൂടി.... ദുബായ് വിട്ട് അടുത്ത GCC യിലേക്ക് ,ക്ഷണക്കത്തുകള്‍ പോയി. ഏറ്റം ആദരവോടെ അതില്‍ക്കൂടിതല്‍ സന്തോഷത്തൊടെ, എല്ലവരും, തന്നെ ഗ്രൂപ്പില്‍ ചേര്‍ന്നു. ദുബായിലും,മറ്റു GCC യിലുമുള്ള ഒട്ടുമുക്കാലും, മലയാളികള്‍ ഈ സമൂഹത്തില്‍ മെംബര്‍മാരാണ്.
അങ്ങനെ ഇതാ സുഷയുടെ, ബ്ലൊഗ് http://sushageorge.blogspot.com/
19 March, 2006
സണ്ണി ജോസഫ് ദോഹയില്‍...

വര്‍ഷങ്ങളുടെ ഇടവേളക്ക് അന്ത്യം കുറിച്ചുകൊണ്ട്, സണ്ണി ജോസഫ് എന്ന അനുഭവസ്പര്‍ശിയായ കഥാകൃത്ത് വീണ്ടും തൂലിക ആയുധമാക്കി.
അഭിനേതാക്കളെ അവരറിയാതെത്തന്നെ കഥാപാത്രങ്ങളാക്കി മാറ്റുന്ന കഴിവുറ്റ രചനയാണ് അദ്ദേഹത്തിന്റേത്. ‘ശ്രീരാഗം’ എന്ന കഥ, തന്റെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വരച്ചു കാട്ടാനാണ്, സണ്ണി എന്ന കഥാകൃത്തിന്റെ ശ്രമം.
പ്രതിഫലങ്ങള്‍ ആഗ്രഹിക്കാത്ത സ്നേഹം; ഒരിക്കലും പ്രതീക്ഷ നശിക്കാത്ത സ്നേഹം! സ്നേഹത്തിന്റെ പല മുകുളങ്ങള്‍ ആയി ദു:ഖങ്ങള്‍! സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറെ മനുഷ്യരുടെ നൊമ്പരങ്ങളും പ്രതീക്ഷകളും, അതിന്റെ അനന്തരഫലങ്ങളും ആണ് ശ്രീരാഗത്തിന്റെ മുഖ്യ ധാര. പഠിപ്പിക്കാതെ, പഠിക്കാതെ പച്ചയായ മനുഷ്യരുടെ വേദനകള്‍ ,രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നകാര്യങ്ങള്‍ ആണ്, ശ്രീരാഗത്തിന്റെ ജീവതന്തു. അത് ഏറ്റവും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവര്‍ണ്ണനീയമെന്നു പറയാതെ വയ്യ!
സണ്ണി കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങളുടെ ദോഹ, ഖത്തറില്‍ എത്തിയിട്ടുണ്ട്.
ക്യാമറ കൊണ്ട് കവിതകള്‍ രചിക്കുന്ന അദ്ദേഹം, തന്റെ പ്രഗത്ഭമായ സിദ്ധിയും പരിചയവും ചേര്‍ത്ത് നാഷണല്‍ ജിയോഗ്രാഫിക് ചാനലിനു വേണ്ടി ഒട്ടകങ്ങളെപ്പറ്റി ഒരു വാര്‍ത്താചിത്രീകരണം തയ്യാറാക്കാന്‍ ഈ സന്ദര്‍ശനം വിനിയോഗിക്കും.
