19 July, 2009

നഷ്ടസ്വപ്നങ്ങളുടെ പറുദീസ

ക്രീം ...ക്രീം...ക്രീം......

അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം... തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്,കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാന്‍ എന്ന ഭാവത്തില്‍ , സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. അലാറം ....ദാ തെറിച്ചു താഴേ.... മിണ്ടാപ്രാണിക്കെന്തറിയാം.... പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ വീണ്ടും 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങള്‍ ആരെയൊക്കെയോ പഴി പറഞ്ഞുണരുന്നു.വീണ്ടും തലയിണയില്‍ ‍,തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോവില്‍ സെറ്റു ചെയ്ത അലാറം.എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുളൂര്‍ വിത്സന്റെ സ്വരം.നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനായി ശ്രദ്ധിക്കുക.... പല്ലുതേക്കാനായി... ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി........

ഇഷ്ടം എനിക്കിഷ്ടം,
ആരോടും തോന്നാത്തൊരിഷ്ടം,
ആദ്യമായ്ത്തോന്നിയൊരിഷ്ടം.........................

എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന.....അടുത്ത ചരണങ്ങള്‍ വീണ്ടും.... “ഇഷ്ടം എനിക്കിഷ്ടം” വേണ്ട ഒന്നും ഓര്‍ക്കെണ്ട...... ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. ഒന്നും ഓര്‍ക്കെണ്ട. സ്വയം ആശ്വസിപ്പിച്ചു......... മനസ്സിനോടു പറഞ്ഞു..... വേണ്ടടാ... എന്തിനാ? നീ ഒരു അശുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള...മനസ്സിനെ അടക്കി.സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാന്‍ സാമി‘ അടിച്ചു പൊളിക്കുന്നു..... തേരി ഹോട്ടൊക്കൊ ചൂമുക്കെ”. എന്റെ ജീവിതം .വീണ്ടും വീണ്ടും, ഈ പാട്ടു കേള്‍പ്പിച്ചു നശിപ്പിക്കും,എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാര്‍ ????


വീടു പൂട്ടി താഴേക്ക്,ഇതിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ‍ ചേച്ചിയുടെ പഞ്ചാര...”തുസി കീഹോ? . എന്റെ ഇളിച്ച മറുപടി” ചങ്കാ ജീ പര്‍മീന്ദര്‍ ജീ”! 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക് സായിദ് റോഡിലൂടെ വീട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്‍ക്കാര്‍ ഇറങ്ങീത്തിരിച്ചിരിക്കയാണേന്നു തോന്നുന്നു,‘പ്രേമം.......മണ്ണാങ്കട്ട‘. ഹിന്ദി ആലാപനങ്ങള്‍ തീരാറായപ്പോ ഓഫീസില്‍ എത്തി.ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു വീണ്ടും ലിഫ്റ്റ് വഴി 9ആം നിലയിലേക്ക്.... ഓഫീസിന്റെ ഇടനാഴിയില്‍ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും,ചിലര്‍ ‍.... വരുന്ന വഴി,ചിലര്‍ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്ക്കരികളായ,സായിപ്പിന്റെ ഇളം തളമുറക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാര്‍ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങള്‍ സാന്‍വിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്.


എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി. കംപ്യൂട്ടര്‍ തുറന്നു, ഇന്നത്തെ വിശേഷങ്ങള്‍ ,ഈമെയില്‍ എന്ന സന്ദേശവാഹകനെ ഒന്നു പരതി..... കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സില്‍ നിന്നു.... പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകള്‍ . വീട്ടില്‍നിന്നും, ഒന്നും തന്നെയില്ല.. ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടര്‍ എന്ന സന്ദേശവാഹകന്റെ പൊടിപോലും ഇല്ല. ഗര്‍ഫ് ആകെമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ “ഫോര്‍വേഡഡ്“ സന്ദേശങ്ങള്‍ . ആര്‍ക്കും , ഒരു രണ്ടു വരി കുശ്ശലം എഴുതാന്‍ നേരമില്ല. ആങ്ഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തില്‍ , എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും. സിബുവും,ഏവൂരാനും,രാജും കൂട്ടരും, മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവലക്കരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. “Hello dear how are you? കേട്ടു കേട്ടു മടുത്തതാണ്.... അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു.... ആങലേയഭാഷ കൊണ്ടുള്ള മലയാളം.... മംഗ്ലീഷ്..... innu ennaa undaakki? chooru vechcho? achchaayanu sukamaanoo? ജീമെയില്‍ ചാറ്റ് ചെയ്തു മടുത്തപ്പോ....... സിബുവിനും ആന്റണിക്കും, മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്... എങ്കില്‍ പോലും ഒരു വരി കത്തെഴുതാന്‍ ഒരു ബന്ധുക്കള്‍ക്കും തോന്നാറില്ല.



ഫലുകളുടെ കൂമ്പാരത്തിലേക്ക് ഞാന്‍ മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകള്‍ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. “ഇഞ്ചിനീരുകള്‍ ‍“ വന്നിട്ട് ഒരു വട്ടം, നിര്‍ത്തതാണ്‍ണ്ടവം ആടിയതതാണ്???? ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ,ചെറിയ വിലവ്യത്ത്യാസത്തിനു, ആ വലിയ പണി മറ്റൊരു കംമ്പനിക്ക് പോയതിന്.!!!!! ഉച്ചയായി...... വീണ്ടും ഖാദറിക്കായുടെ ചൂടുചോറും , വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും. ചിലപ്പോതോന്നും, ഖാദറിക്കായുടെ ഉമ്മാ ജീവിതത്തില്‍ കോഴിബിരിയാണിയുടെ സ്ഥാനത്ത് , നല്ല കാച്ചി മോരും കൊഞ്ച് ഉലര്‍ത്തിയതും,ഒരു പയറുതോരനു വെക്കാന്‍ , ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന്????. വേണ്ട........... ഇതു തന്നെ കിട്ടൂന്നതു കൊണ്ടാണ് “ഫുഡ് അലവെന്‍സ്” എന്നു പറഞ്ഞു കിട്ടുന്നതില്‍ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാന്‍ പറ്റുന്നത്. ഇതു തന്നെ മതി,ധാരാളം. “ഇത്തിരിക്കൂടെ സാമ്പാര്‍ ഒഴിക്കെട്ടെ പുള്ളെ” എന്ന ഖാദറിക്കയുടെ ചോദ്യത്തിന് തലകുലുക്കി, പുഞ്ചിരിയോടെ!!! ഒരു സിഗററ്റിന്റെ പുകയില്‍ ധന്യനായി ഞാന്‍, വീണ്ടും ലിഫ്റ്റിലേക്ക്.......



വിരഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടവേളകള്‍, എന്നെ “ചാറ്റ്“ എന്ന മാസ്മരവലയത്തിലേക്ക് ഒഴുക്കി. ഇഷ്ടം!!!....അത് ആര്‍ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയല്ല ... ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും. ബാങ്കുബാലന്‍സുകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം, പക്ഷെ മനസ്സിന്റെ ധനം ചോര്‍ന്നു,ചോര്‍ന്ന്, ഒന്നുമില്ലാതെ, ഓട്ടത്തോണിയായി മാറുന്നു. ഏകാന്തതക്ക് , പരിചയമില്ലാത്തവര്‍ എങ്ങിനെ സഹായമാകും,എന്നൊന്നും ചിന്തിച്ച് വലയാന്‍ മനസ്സിനെ അനുവദിച്ചില്ല. എന്റെ കൂട്ടുകാരി,പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു,മനസ്സും ശരീരവും, വര്‍ഷങ്ങളായി. ചിലര്‍ക്ക് ഏകാന്തത വലിയ ഇഷ്ടമാകും,എന്നാല്‍ ,ഒന്നു മനസ്സറിഞ്ഞ് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്, ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലാ എന്നു തന്നെ പറയാം.എന്തും പറയുവാന്‍, പറയാതെത്തന്നെ ശബ്ദത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അത്,ഒഴിഞ്ഞുപൊയതല്ല, മുറിച്ചു മാറ്റിയതാണ്, കഠിനവേദനയോടെത്തന്നെ.ഒന്നു മനസ്സുതുറക്കാന്‍ ഇഷ്ടപ്പെട്ട ആ‍രുമില്ലാതാകുമ്പോള്‍ ‍, ഏകാന്തത ഭീകരമായിരിക്കും.അഞ്ചാറുകൊല്ലം മുന്‍പാണ്. അവള്‍ തിരിച്ചുപോയി.ഒരു വേശ്യയോ, അഴിഞ്ഞാട്ടക്കാരിയോ അല്ല്ല. എന്നാല്‍ അങ്ങനെ ഒരാളുണ്ടായിരുന്നു.ഒരു ചങ്ങാതി, ‘ഹവ്വ‘,എന്ന ടാന്‍സാനിയാക്കാരി. ദുബായിലെ ഒരു പബ്ബില്‍ വച്ച് പരിചയപ്പെട്ടതാണ്. പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഇനി ഉണ്ടാവില്ല, ഒരിക്കലും ആരോടും തന്നെ സൌഹൃദം. അതു തന്നെ, ചില ഇടങ്ങള്‍ , ചിലരുടെ അഭാവത്തില്‍ ഒഴിഞ്ഞുതന്നെ കിടക്കും,അതൊരു മിഥ്യാബോധം അല്ലെ,ഒരു സ്വയരക്ഷ കൂടി അല്ലെ?.



അവര്‍ക്കാണ് സമര്‍പ്പണം,ഇപ്പോ പറയാന്‍ തുടങ്ങിയാല്‍ കൈവിട്ടുപോകും,സങ്കടം വരും, അടക്കിവച്ച പുഴകള്‍ , കൊടുങ്കാറ്റുകളുടെ ഒക്കെ കെട്ടഴിയും, പിന്നെയാകെ തകര്‍ന്നു പോകും ഞാന്‍.നമ്മളെ മാത്രം മനസ്സില്‍ ധ്യാനിച്ചു ,നമ്മെ മാത്രം നോക്കിക്കഴിയുന്നവരുടെ പ്രയാസം ആലോചിച്ചിട്ടുണ്ടോ?എപ്പോഴെങ്കിലും?അവര്‍ക്കറിയാം,എന്നേക്കാള്‍ വ്യഥയിലാണവരുടെ ജീവിതം,തീയില്‍ . പിന്നെ ഞാന്‍ സ്നേഹിക്കുന്ന ആള്‍ക്ക് സ്വര്‍ഗ്ഗതുല്യമായ ജീവിതം കിട്ടണം. എന്നെക്കോണ്ട് അവര്‍ക്ക് ഒരു നിമിഷത്തേക്കുപോലും വീഷമം ഉണ്ടാവരുത്, എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,കണക്കു പുസ്തകമില്ല, ഉണ്ടാവരുത്. ഒരിക്കലുംഒന്നും കിട്ടാതെ പോയതല്ല, ഞങ്ങള്‍ രണ്ടുപേരും കൂടി വേണ്ടെന്നു വെച്ചതാണ്. ജീവിതത്തിന്റെ കെട്ടുപാടുകള്‍ ,അന്വര്‍ഥങ്ങള്‍ ,ഉത്തരവാദിത്വങ്ങള്‍ ,അവയിലൂടെ മനസ്സ് അറിയാതെ കടന്നുപോയി. അതിന്റെ വേദനയാണ്.



സങ്കടം ഉണ്ടാവണമല്ലോ!പിന്നെ എന്തിനെ നമ്മള്‍ സ്നേഹം എന്നു വിളിക്കുന്നത്. മനുഷ്യരായതുകൊണ്ട്, ആവശ്യമുണ്ടായിട്ടു വേണ്ടാ എന്നു വയ്ക്കുന്നതും,ആവശ്യമില്ലാതെ കളയുന്നതും രണ്ടും, രണ്ടാണ്. സ്നേഹത്തിന്റെയൊക്കെ വഴികള്‍ അന്വേഷിച്ചു പോകാനാവുമോ?പ്രണയം ഒരാളോട് മാത്രമേ തോന്നൂ എന്ന് പറയാനാകുമോ?ഒരാളെ പ്രണയിച്ചുഅവളിപ്പോള്‍ ഇല്ല,അപ്പോള്‍ നാം നമ്മുടെ ഉള്ളിലെ പ്രണയത്തെ എന്തു ചെയ്യും?വേറൊരാളെ തേടി നടക്കില്ല, എന്നാലും മറ്റൊരാളെ കണ്ടു മുട്ടിയാല്‍അവളോട് സ്നേഹം തോന്നിയാല്‍ ‍, ശരിയല്ലെന്ന് പറയാനാകുമോ?വിട്ടുപോയി!!!സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വിടെണ്ടിവന്നു, ഹൃദയം കീറി കുറിക്കുന്ന വേദനയോടെ?അതെന്തായിരുന്നു?സമൂഹം,കുടുംബം,ലോകം.രണ്ട് പേര്‍ സ്നേഹിക്കുന്നത് കണ്ടാല്‍ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ!. ഇതൊക്കെ ഒരു ഉപാധികളല്ലെ.ഒരോ കാരണങ്ങളല്ലെ?ഞാന്‍ നിന്നെ പ്രണയിക്കുന്നു,മനസ്സുകൊണ്ടും ശരീരം കൊണ്ടും.അതിന്റെ എക്സ്ട്രീം അവസ്ഥയില്‍ മറ്റുള്ളവരെയൊക്കെ അത് ബാധിക്കുന്നു എന്ന അവസ്ഥ വരുമ്പോള്‍ ‍,സങ്കടത്തോടെയാണെങ്കിലും, ഹൃദയം പൊട്ടി നുറുങ്ങുമെങ്കിലും,ഞാന്‍ അനുഭവിച്ച ഒരു കാര്യം എഴുതി അറിയിച്ചു ലോകത്തെ, ബ്ലോഗില്‍ ,കവിതയില്‍ .



ശാന്തമാകാത്തമനസ്സിനെ ,ശാസിച്ചു.6ആം മണി നേരം. കെട്ടിപ്പൂട്ടി എന്റെ സ്വപ്നസൌധത്തിലേക്കു പോകുന്നതിനു മുന്‍പ് ,വീണ്ടും വീണ്ടും നോക്കി കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പ്രതീക്ഷയോടെ!ഇല്ല, ഭാര്യക്കോ, എന്റെ എട്ടും,പൊട്ടു തിരിയാത്ത എന്റെ മക്കളുടെ, മെയിലോ ഒരു മിസ്കോള്‍ പോലിമില്ല. എല്ലാം ഇവര്‍ക്കു വെണ്ടി, എല്ലാമാസവും കൃത്യമായി എത്തുന്ന ബാങ്ക് ചെക്കുകള്‍ക്കു വേണ്ടി മാത്രം നിലവിളിക്കുന്ന മൊബൈലും, കൃത്യമായി എത്തുന്ന ഇമെയിലുകളും . അന്നു മാത്രം വിശദമായ കുശലാന്വേഷണങ്ങള്‍ .പിന്നെയുള്ള 29 ദിവസത്തെ നീണ്ട കാത്തിരുപ്പ് , സ്നേഹസ്വരൂപിയായ ഭാര്യയുടെ അടുത്ത സ്നേഹന്വേഷണങ്ങള്‍ക്കായി. വീണ്ടും വിരസതയുടെ മഹാനഗരത്തിലേക്ക്,എന്റെ ചക്രശ്വാസം വലിക്കുന്ന,റ്റൊയൊട്ടാ വണ്ടിയില്‍ ഞാന്‍ ഒരിക്കലൂം നിലക്കാത്ത ജൈത്രയാത്ര വീണ്ടും വിണ്ടും തുടരുന്നു.

31 May, 2009

മാധവിക്കുട്ടി---കേരളത്തിന്റെ നീര്‍മാതളം




റ്റിവിയിലും മറ്റും പലരും പറഞ്ഞ, അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, വേദനകളും, ഞാന്‍ കേട്ടറിഞ്ഞതു പോലെ പകര്‍ത്തിയിരിക്കുന്നു, ഇതൊന്നും എന്റെ വാക്കുകളല്ല, പക്ഷെ എന്റെ എല്ലാ
ആദരവും സ്നേഹവും ഞാനിവിടെ സമര്‍പ്പിക്കട്ടെ....ഒരമ്മക്ക് എന്നപോലെ.



മാധവിക്കുട്ടി---


കേരളത്തിന്റെ നീര്‍മാതളം “കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണൂന്നു“, എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമാത്തപ്പെട്ട വികാരങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരി. ഓരൊ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാന്‍ ഇഷ്ടപ്പെടത്ത കമല സുരയ്യ, വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍ തീരുമാനിച്ച എഴുത്തുകാരി.ഭാഷക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച , ഒരു മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം, എന്നും യൌവ്വനം മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൌ‍ദര്യമാണെന്ന് വിശേഷിപ്പിച്ചിരുന്ന വാനമ്പാടി. ഒരു പുരുഷനും കാണിക്കാത്ത
തന്റേടം തന്റെ എഴുത്തില്‍ കാണിച്ച എഴുത്തുകാരി.ഒരുമ്പെട്ടവള്‍ എന്നു കേരളവും,മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ.








സാഹിത്യം............................







ഏഴര പതിറ്റാണ്ടു നീണ്ടുനിന്ന ഒരു സര്‍ഗ്ഗാത്മകത. ഇടുങ്ങിയ ചിന്താഗതിയല്ലാത്ത, ആഗോളതലത്തിലുള്ള ഒരു കഥാകാരി. എഴുത്തില്‍ ഭയത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ,
സ്നേഹത്തിന്റെ വസ്ത്രം എടുത്തണിഞ്ഞവള്‍. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിര്‍മാതളം.അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ കവയത്രി.സ്നേഹത്തിന്റെയും സൌദര്യത്തിന്റെയും മൂര്‍ത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമായി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം ,സ്നേഹം, കണ്ണുനീരും, വിഷമവും എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തില്‍ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്ഥമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരമ്പര്യമായി കിട്ടിയിയിട്ടും, അതിനിന്ന് വ്യത്യസഥമായി സ്വന്തമായ ഒരു സര്‍ഗ്ഗാ‍ത്മകതാ വാര്‍ത്തെടുത്ത മാധവിക്കുട്ടി. “ഞാന്‍ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി.കുറച്ചു വാക്കുകള്‍ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. വണ്ടിക്കാളകള്‍’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്നൂ പലരും വിശേഷിപ്പിച്ചു. നൈര്‍മ്മല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യന്റെ മനസ്സിനെ പിടിച്ചുലക്കുന്ന, എന്നാല്‍ ഇതിലെല്ലാം തന്നെ മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.

അള്ളാഹു.....



‘ഹിന്ദുമതത്തിലെ വൈധവ്യം അനുഭവിക്കാന്‍ വയ്യ, അതിനാന്‍ വൈധവ്യം ഇല്ലാ‍ത്ത ഒരു മതത്തീലേക്ക് ഞാന്‍ പൊവുകയാണ്’.ഇനി എന്നെ ആരും കൊല്ല്ലില്ല, ഇനി കുറച്ചല്ലെ ഉള്ളു. എന്റെ കയ്യില്‍ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, ,എന്നില്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണമായും ഞാ‍ന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമില്‍ നിന്നു മാറ്റി, കടലിലെ ഉപ്പുപൊലെ, എന്റെ ജീവിതം മുഴുവന്‍ അല്ലാഹുവാണ്. പര്‍ദ്ദ അണിഞ്ഞതുകൊണ്ട്, പര്‍ദ്ദ എന്ന സാംസ്കാരികതെയെ കണ്ടത്,നിഷ്ക്കളങ്കമായ
രീതിയിലാണ് അവര്‍ കണ്ടത്. കമല നാലാ‍പ്പാട്ട്, കമലസുരയ്യ ,മാധവിക്കുട്ടി, ഒരു നാര്‍സിസ്റ്റിന്റെ തലത്തിലെക്ക് എത്തിച്ചേരുന്ന , പര്‍ദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടി.



ദൈവം എന്ന സത്യം....................



മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല.
കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ സംഭവിക്കൂ. ഗീതാഗൊവിന്ദം അശ്ലീ‍ലമാണ് എന്നു, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാന്‍”...


സ്ത്രീ..................



ശരീ‍രത്തിനും ,മനസ്സിനും രണ്ടു വെവ്വേറെ കര്‍ത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരുസ്തീ.സ്ത്രീപുരുഷസമത്വം ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന മാധാവിക്കുട്ടി.സ്ത്രീകള്‍ക്ക് വേണ്ട
പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തില്‍ ഒരു വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു. ജൈവികമായി ജീവിക്കാന്‍, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ നല്‍കി. സ്തീകളെ കലാപരമായി,സര്‍ഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീര്‍ത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസി യും റിയാലിറ്റിയും തമ്മില്‍ ഉള്ളബന്ധം ഒരു സ്തീയുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ഒരാളുടെ ജീവിതം, രീതികള്‍ , എന്നത് ഒരു ആത്മകഥ എന്ന് സ്ത്രീജീവിതം. എങെനെയാണ് സ്ത്രീകള്‍ക്ക്, ഇരട്ട ജീവിതങ്ങള്‍ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും. തൊന്നലും യാ‍ഥാര്‍ത്ഥ്യവു , ജീവിതത്തില്‍ ഉണ്ട്.ജന്മനാ നമ്മള്‍ സിംഹികളാണ്. പെണ്ണുങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവര്‍. ‘ചന്ദനമരം’ എന്ന കഥയില്‍ സ്തീകളും സ്വവര്‍ഗ്ഗസ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകള്‍. എന്നാല്‍ ഒരു സ്ത്രീയോടു കാണിക്കാന്‍ പറ്റാത്തവിധത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടും സ്തീകളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം. സ്തീത്വം എന്നത് ഒരു സത്യമാണെങ്കില്‍ , സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി.സ്തീയുടെമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച സദാചാരത്തിന്റെ മുഖമ്മൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം.സ്ത്രീയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തെന്നെ ഉയര്‍ത്തെഴുല്‍പ്പാണ് എന്നാണ് മാധവിക്കുട്ടി കണ്ടത്.


മതം, ഭാഷ, പേര്........



എഴുത്തിന്റെ ലോകത്തായിരിക്കുമ്പോഴും ഒരു കാല്‍ ഭാവനാലോകത്തിലായിരിക്കും . എല്ലാ ചിട്ടകളുടെയും പാരമ്പര്യത്തിന്റെയും അതിരുകളെ ഭേദിച്ച ഒരു എഴുത്തുകാരി.മതങ്ങള്‍ക്ക് അവധികൊടുക്കാം, ഒരു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ, ജീവിതം. മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല. കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “മനുഷ്യനെ സ്നേഹിച്ചാല്‍ അവന്‍ വേദനിപ്പിക്കുകയെയുള്ളു, അതിനാല്‍ ദൈവത്തെ സ്നേഹിച്ചാല്‍, വേദനിപ്പിക്കില്ല“. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു മധുരമുള്ള പാല്‍പ്പായസം വെച്ചുകൊടുക്കുന്നതുപോലെ, എത്രമാത്രം ‘മധുരം’ മലയാളത്തിനു തന്നിട്ടു പോയ ഒരമ്മ.



അവസാനം..................



ഇനി ഞാന്‍ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായൊ ആയി മാത്രമെ ജനിക്കൂ’ എന്നു തീര്‍ത്തും തീര്‍മാനിച്ചുറച്ച ഒരു സ്ത്രീ.അവസാനമായി പൂനയിലേക്കു പോകുന്നതിനു മുന്‍പ് മനസ്സ് വിഷമിച്ച് , എന്തോ പറയാതെ പോയതു പോലെ.’ധാരാളം ശുദ്ധവായു കിട്ടുന്ന ,കുട്ടികള്‍ ചിരിക്കുന്ന ലോകത്തെക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളീലെ സ്തീകളെല്ലാം ഞാന്‍ ആണെന്നു തെറ്റിദ്ധരിച്ചു, കേരളിയര്‍. മലയാത്തില്‍ എഴുതിയതെല്ലാം,ഏറ്റവും വീറൊടും തീവ്രതയോടും എഴുതിയതാണ്. എന്നാല്‍ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരീച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്.



നമ്മെ വീട്ടുപിരിഞ്ഞുപോകുന്ന ഈ അവസാ‍നയാത്രയില്‍ ,മരണത്തിന്റെ ഗന്ധം അവര്‍ അറിഞ്ഞൂ കാണുമോ?

20 May, 2009

മസ്കറ്റ് ഫിലിം വര്‍ക്ഷോപ്

An English Version your can read here too

തിയറ്ററില്‍ പോയി സിനിമകാണുന്ന ഒരാള്‍ വെള്ളിത്തിരയില്‍ നിറയുന്ന ഒരു സിനിമയെ കഥയായിമാത്രം കാണുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്ന അതിന്റെ കഥാതന്തുവില്‍ നിന്നും, അതിനെ മെനെഞ്ഞെടുക്കുന്ന ഒരു സംവിധായകന്‍ ,പ്രേക്ഷകന്‍ കാണാനാഗ്രഹിക്കുന്ന കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത് . അവരുടെ മനസ്സിനിഷ്ടപ്പെടുന്ന കഥ,ആസ്വദിക്കത്തക്കാതായ ഒരു കഥ. സിനിമാസംവിധാനം അതിന്റെതായ സ്ഥാനവും സ്വഭാവവും ഉള്ള ഒരു പ്രത്യേക കലയാണ്ഇന്നത്തെ ഈ ലോകത്ത്, സംവിധാനത്തെപ്പറ്റി കൂടുതല്‍ അറിയാനും പഠിക്കനും ആഗ്രഹമുള്ള , നല്ല ഒരുകൂട്ടം ആള്‍ക്കാരുണ്ട്. അന്തര്‍ലീനമായ കലാവാസനയുള്ള ധാരാളം ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്.അവര്‍ക്കായി മസ്കറ്റ് സിറ്റിയില്‍ ;സിനിമാ സംവിധാനം’ എന്നതിനെപ്പറ്റി അഞ്ചൂ ദിവസം നീണ്ട വര്‍ക്ക്ഷോപ്പില്‍ സംഘടിപ്പിക്കുന്നു.




മസ്കറ്റിലെ പ്രേക്ഷകര്‍ക്കായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വര്‍ക്ക്ഷോപ്പില്‍ പംങ്കെടുക്കുന്നതിനും ആയി മലയാളസിനിമയിലെ പ്രഗല്‍ഭരായ പലരും എത്തി.ശ്രിമതി.ഫൌസിയ ഫാത്തിമ(സിനിമാറ്റോഗ്രഫി).ബി അജിത്കുമാര്‍ (സിനിമ എഡിറ്റിംഗ്) റാസ്സി (ആര്‍ട്ട് ഡയറക്ഷന്‍). ഇവരുമായിട്ടു നേരിട്ടു സംവാദങ്ങള്‍ നടത്താനും, സംസാരിക്കാനും ഇടപെടാനും,ഈ ക്ലാസ്സുകളുടെ ഇടയില്‍ സാധിക്കുന്നത്,ഒരു സാധാരണക്കാരന്റെ കഴ്ചപ്പാടില്‍ വളരെ വലുതാണ്. വര്‍ക്ക്ഷോപ്പ് 5 ദിവസങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തെ ദിവസങ്ങള്‍ സിനിമയെപ്പറ്റിയുള്ള ഏറ്റവും അടിസ്ഥാനപരമായ വിവരങ്ങള്‍ അജിത്ത് കുമാര്‍ നല്‍കുന്നതാണ്. ആര്‍ട്ട് സംവിധായകനായ് ശ്രീ.റാസ്സി സിനിമയെപ്പറ്റിയുള്ള സാങ്കേതിതമാ എല്ലാ വിവരങ്ങളും വിവരിക്കുന്നു. സിനിമയെപ്പറ്റി കൂടുതല്‍ അറിയുന്നതിനുനായി താല്പര്യം ഉള്ളവര്‍ക്ക്, എല്ലാ വശങ്ങളും ഒരുമിച്ചു കൊര്‍ത്തിണക്കുന്നതിന് ഇവിടെ മസ്കറ്റില്‍ ഒരു വേദി ഒരുക്കപ്പെടുന്നു.ജീവന്‍ ഒമാനിയം റ്റി.വിയും ആയിച്ചേര്‍ന്ന് ഈ ആറു ദിവസത്തെ ക്ലാസ്സ് നടത്തിക്കഴിഞ്ഞിരിക്കയാണ്,വളരെ വിജയകരമായി. വാദിക്കബീറിലെ,പാസ്സേജ് റ്റു ഇന്‍ഡ്യാ എന്ന റെസ്റ്റോറെന്റെന്റെ ഹോളിലാണ്, 6,7 മണിക്കൂര്‍ നീണ്ടു നിന്നിരുന്ന ക്ലാസ്സ് നടത്തിയത്. സിനിമാസംവിധായകരെയും,സാങ്കേതിവിദ്ധരേയും കൂടാതെ ,മസ്കറ്റിലെ പ്രമുഖരായ പല വിദഗ്ദ്ധരായ ഒമാനികളും പങ്കെടുക്കയുണ്ടായി.Dr.ഖാലിദ് അബ്ദുള്‍ റഹിം അലി സാജിദ് അലി, അദ്ദേഹം ഒമാനി ഫിലിം ഇന്‍സ്ട്രിയുടെ ഡയറക്ടര്‍ ആണ്.ശ്രീ.അബ്ദുള്ള അബി സലാം, ന്യൂ ഇന്‍ഡ്യാ അഷ്വറെന്‍സിന്റെ തലവനായ Dr. രത്നാകുമാര്‍, ലക്ഷ്മി കോനാത്ത് എന്നിവര്‍ ഇവിടെ സംഘടിപ്പിച്ചവരില്‍ പ്രമുഖരാണ്.





ഇനിനുപരിയായി, ഈ ക്ലാസ്സുകള്‍ക്കു ചുക്കാന്‍ പിടിക്കയും ഇതിനായി മുണ്ടുമുറുക്കി ആരുടെയും സഹായമില്ലാതെയും, നടത്തിയെടുക്കും എന്ന ദൃഡ്നിശ്ചയവുമായി ഇറങ്ങിയ സുധ ഷാ,എന്ന വിസ്മയമായ വ്യക്തിയെപ്പറ്റി പറയട്ടെ.സിനിമയുമായി ഏറെ വര്‍ഷത്തെ പരിചയവും, സംവിധാനത്തില്‍ സ്വന്തം കഴിവു തെളിയിച്ചതുമായ സുധയുടെ അസാധാരണ പാടവം തന്നെയാണ് ഇവിടെ പ്രകടമായത്. ഇനിയും വിപുലമായ തരത്തില്‍ പലതരം വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സുധ ഷാ.

3 May, 2009

സി.കെ മേനോന്‍ - സാമൂഹിക ശ്രീ


























ലക്ഷ്യമായിട്ടല്ലാതെ മാര്‍ഗ്ഗമായി മാത്രം ജീവിതത്തെ കാണുക, പ്രവാസജീവിതത്തിലും, സ്വന്തം നാട്ടിലും പല സാമൂഹിക സാഹിത്യ പരമായ പ്രവര്‍ത്തനങ്ങളുടെ, ഉപക്ഞാതാവും വക്താവും, ജനസമ്മതനായ മാതൃകാപരമായ സ്വാഭാവത്തിനുടമ എന്നീ ഗുണങ്ങള്‍ ചെന്നുത്തന്നത് സി.കെ മേനോന്‍ എന്ന വ്യക്തിയിലാണ്.



ആദ്യപടികള്‍


കണ്ണുരില്‍ നിന്ന്, ജീവിതത്തിന്റെ ചോദ്യങ്ങളുമായി 1978 ല്‍ ദോഹയില്‍ എത്തിയ, മേനോന്‍ എന്ന വ്യക്തിയെ സ്വീകരിച്ചത്, ബിസിനസ്സിനും മറ്റും സന്ദര്‍ഭാനുകൂലമായി വളരാന്‍ പറ്റുന്ന, ഈ രാജ്യമാണ്. ബെഹസ്സാദ് ഗ്രൂപ്പ് ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ തുടങ്ങിയ ബിസ്സിനസ്സ് സ്ഥാപനത്തിന്റെ സാരധിയായ, മേനോന്‍ ,കൂടെ മറ്റൂ പല സംരംഭങ്ങളും കൂടി തുടങ്ങിവെച്ചു. ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ത്തന്നെ, റോഡ്,സമുദ്രം,വിമാനമര്‍ഗ്ഗം എന്നീവയില്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നു. ബേഹസാദ് ഡീസല്‍ ട്രേഡിംഗ് ഇതിന്റെ മറ്റൊരു ഭാഗം തന്നെയാണ്.1998 ല്‍ ദുബായിലീക്ക് കൂടി വ്യാപിച്ച ബിസിനസ്സ്,പടി പടിയായി, കുവൈറ്റ്, സൌദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെക്ക് കൂടി വ്യാപിച്ചു.ബെഹസാദ് ഡീസല്‍ ട്രേഡിംഗ്-യു.എ.ഇ, ബെഹസ്സാദ് മറൈന്‍ സര്‍വീസ്സസ് -പനാമ എന്നിവ 2003 2005 സമയത്ത് വ്യാപിക്കയുണ്ടായി. 500 ല്‍പ്പരം ജീവനാക്കാര്‍ ഉള്ള എല്ലാ വ്യസസായസ്ഥാപനങ്ങളും ,മേനോന്‍ വളരെ സൂഷ്മതയോടെ, ഉദ്ദേശശുദ്ധിയോടെ നടത്തിക്കൊണ്ടു പോന്നിരുന്നു. 1996 ല്‍ കൊച്ചിയില്‍ സൌപര്‍ണ്ണിക റോഡ് ലൈന്‍സ് എന്നത് കേരളത്തിന്റെ ബിസ്സിനസ്സ് കേന്ദ്രമായ കൊച്ചിയില്‍ സ്ഥാപിക്കാനും ഈ കൂര്‍മ്മബുദ്ധിമാനായ ബിസിനസ്സുകാരനു സാധിച്ചു.




സ്ഥാനമാനങ്ങള്‍


കേരളഗവണ്മെന്റിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന,പ്രവാസമലയാളികളുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മയായ ‘നോര്‍ക്ക റൂട്സ്‘ എന്ന കംബനിയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന,ശ്രീ.മേനോന്‍, പ്രവാസികളുടെ ഉന്നമനത്തിനായുള്ള പല്‍ പ്രധാന സംരംഭങ്ങളുടെയും സാരഥിയാണ്.കൂടാതെ, ഖത്തറിലെ ആദ്യത്തെ ‘ഡെല്‍ഹി പബ്ലിക് സ്കൂള്‍ ആയ ‘മോഡേണ്‍ ഇന്‍ഡ്യന്‍ സ്കൂളിന്റെ സാരധിയായ ഈ സകൂള്‍ ഇന്ന് 2000 ല്‍ പരം കുട്ടികള്‍ക്കുള്ള വിദ്ധ്യാഭ്യാസം നലകുന്നു.ഗുരുകുല്‍ സ്കൂള്‍ തിരുവനന്തപുരം, നാരാണയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സ്കൂള്‍ ‍,തൃശ്ശൂര്‍,എന്നിവയുടെയും ഡയറെക്ടര്‍ കൂടിയാണദ്ദേഹം.ഇതിനെല്ലാം പുറമെ പല സാമൂഹിഹ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ അദ്ദേഹത്തിന്റെ സംരംഭങ്ങളാണ്, ഉദാഹരണത്തിന്, ഓഡിറ്റ് ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്, തൃശ്ശൂര്‍ , ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി ത്രിപ്പൂണിത്തറയിലുള്ള‘ ‘ആദര്‍ശ് ,എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ പേട്രണ്‍ എന്നിവ ഇവിയില്‍ ചിലതാണ്.കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ സ്കൂളില്‍ ഏതാണ്ട് 70 ല്‍പ്പരം കുട്ടികളെ പരിരക്ഷിക്കുന്നു. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി, പ്രവാസ കേരളീയര്‍ക്കുവേണ്ടിയുള്ള ഈ സംരംഭം, പല തരത്തിലുള്ള കലാസാംസ്കാരിക സംരംഭങ്ങളും പരിപാടികളും മറ്റും ദോഹ,ഖത്തറില്‍ വളരെ താല്പര്യത്തോടെ, സുസംഖടിതമായി,അതിന്റെ പേട്രനും, മെംബറും ആയ ശ്രീ മേനോന്‍ നടത്തി വരുന്നു. നാട്ടിലുള്ള പല കേരളീയര്‍ക്കും സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുപരിയായി,ഖത്തറില്‍ താമസിക്കുന്ന ഏതൊരു മെംബര്‍ മരിച്ചാല്‍ തന്നെയും അവരുടെ കുടുംബത്തിനാവശ്യമായ സകല സഹായ സഹകരണങ്ങളും നല്‍കുന്നു. പുറമെ, 2 ലക്ഷം രൂപവരെ സഹായധനമായി നല്‍കുന്നു. അതുപോലെ തന്നെ,ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായ, ഇന്‍ഡ്യന്‍ എംബസ്സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന,ഖത്തര്‍ മലയാളി സമാജത്തിന്റെ പ്രധാന ബോര്‍ഡ് മെംബര്‍മാരിലൊരാളും, രക്ഷാധികാരിയും ആണ്‍,ശ്രീ മേനോന്‍.





കുടുംബം

അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ജയശ്രീ, കല്‍ക്കട്ടയില്‍ പരേതനായ ,മറൈന്‍ ഇഞ്ചിനീയര്‍,ആര്‍. രാമന്‍ കുട്ടിമാരാറുടെയും ,കേന്ദ്രീയവിദ്യാലയാത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന ശ്രീമതി.രാജം മാരാരിന്റെയും മകളാണ് .മേനോനും, ശ്രീമതിക്കും മൂന്നു മക്കള്‍ ആണ്. മൂത്തയാള്‍ അഞ്ചന,രണ്ടാമത്തെയാള്‍ ശ്രീരഞ്ചിനി. രണ്ടുപേരും വിവാഹിതരാണ്.മകന്‍ ജയക്രിഷ്ണന്‍, ലഡനില്‍ മെക്കാനിക്കല്‍ ഇംഞ്ചിനീയറിംഗിനു പഠിക്കുന്നു.
മേനോന്‍ എന്ന വ്യക്തി.ചേരില്‍ കൃഷ്ണമേനോന്‍ 1949 സെപ്റ്റംബര്‍ 18ആം തീയതി ശ്രീ.പുലിയാംകൊട്ടു നാരായണന്‍ നായരുടെയും ,ശ്രീമതി ചേരില്‍ കാര്‍ത്തിയാനിയമ്മയുടെയും മകനായി പാറ്റുരക്കല്‍ , തൃശ്ശൂരില്‍ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് കംബനിയുടെ ഉടമസ്ഥനായിരുന്നു,ശ്രീ നാരായണന്‍ നായര്‍ .തൃശ്ശൂര്‍ സി.എം.എസ്സ് സ്കൂളിലും,സ്ന്റ് തോമസ് കോളേജിലും ആണ്, ശ്രീ.മേനോന്റെ പ്രാധമിക,വിദ്ധ്യാഭ്യാസം നടത്തിയത്.പിന്നീടുള്ള വിദ്ധ്യാഭ്യാസം ത്രിശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നീന്ന്, 1973 ല്‍ ഹിസ്റ്ററിയില്‍ ബിരുദം എടുത്തു.1976 ജബല്‍പ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദവും എടുത്തു. 76 ല്‍ തന്നെ ബാര്‍കൌണ്‍സിലില്‍ എറോള്‍ ചെയ്തു. 76 മുതല്‍ 78 വരെ ത്രിശ്ശൂരിലെ ഹൈകോര്‍ട്ടില്‍ , പ്രമുഖരായ പല വക്കിലന്മാരുടെ കയ്യില്‍ നീന്നു കിട്ടിയ എക്സ്പീരിയന്‍സ്,വലുതാണ്. ജസ്റ്റീസ് ശിവരാമന്‍ നായര്‍ , ഇന്നീസ് വക്കീല്‍ , പി. ബാലനാരായണന്‍ വക്കീല്‍ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.



രാജ്യാന്തര ബഹുമതികള്‍


സ്വന്തം മണ്ണിനെയും, അതില്‍ നിന്നും ഉടലെടുത്ത ഒരു ജീവിതത്തെയും മുന്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ശ്രീ.മേനോന്റെ ജീവിതം. പ്രവാസജീവിതത്തിലും, മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടേത്തുന്നു അദ്ദേഹം.2006 ല്‍ പ്രവാസി ഇന്‍ഡ്യക്കാരുടെ യൂണിയന്‍ മിനിസ്റ്റ്രി, ‘പ്രവാസി ഭാരതീയ സമ്മാന്‍’ എന്ന ബഹുമതി നല്‍കി ആദരിക്കയുണ്ടായി. കിട്ടുന്ന ആദരങ്ങളും പുരസ്കാരങ്ങളും ജീവിതത്തിന്റെ , മറ്റൊരു ചവിട്ടുപടിയായി മാത്രം കാണുന്ന അദ്ദേഹം വളരെ സുസ്മേരവദനനനും ശാന്തനുമായാണ്,പത്മശ്രീ പുരസ്കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ ഒട്ടു മിക്ക പത്രസമ്മേളനങ്ങളിലും അദ്ദേഹം കാണപ്പെട്ടത്. സാമൂഹ്യസേവനത്തില്‍ നിന്ന് ഒട്ടും തന്നെ,പിന്നോട്ടു പോകാതെ, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്,ഭാവി പരിപാടികളായി അദ്ദേഹം വിസ്തരിച്ചത്.


13 April, 2009

മാന്തളിരുകള്‍ പൂക്കുന്ന മണലാരണ്യം

മണല്‍ക്കുമ്പാരങ്ങള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി
ഒരു നേര്‍ത്ത മുകുളമായി ഞാനുണര്‍ന്നെഴുനേറ്റു.
എവിടെയന്നറിയാതെ പകച്ചുനിന്ന എന്നില്‍,
മഴത്തുള്ളിനീരുകളായി ,വെള്ളത്തുള്ളികള്‍,
എന്നിലെ തുടിപ്പുകള്‍ക്കു പുതുജീവനായി.
ആഴ്ന്നുനീണ്ടിറങ്ങിയ വേരിന്റെ നാമ്പുകള്‍,
ശക്തിയുടെ ശിഖരങ്ങളായി,ഇലകളും,തരുക്കളും.
തണലിനായി,എത്തി ലാന്‍സറും ടൊയൊട്ടയും,
ക്ഷീണിച്ചു തളര്‍ന്നെത്തി ഒരിത്തി കാറ്റിനായി,
ഓവറോളുകള്‍ ധരിച്ച ഒരുകൂട്ടം ജോലിക്കാര്‍.
ചെറുചില്ലയില്‍ കുഞ്ഞു പക്ഷികള്‍ ചേക്കേറി,
കുഞ്ഞിളം തെന്നലില്‍ പൊടിമണം നിറഞ്ഞു.
എന്നില്‍ വീണ്ടും കുഞ്ഞു പൂക്കള്‍ നാമ്പുകളായി.
അതില്‍നിന്നു എത്തിനോക്കുന്ന കുണ്ണിമാങ്ങകള്‍.
നാളത്തെ കറികള്‍ക്കായി പ്രതീക്ഷയോടെ
നോട്ടങ്ങളെത്തി എന്നില്‍,കാറുകളില്‍ നിന്നും,
കാല്‍നടക്കരുടെയും, ചെറുകണ്ണിമാങ്ങകള്‍ക്കായി,
സന്തോഷത്തിന്റെ കണ്ണിമകള്‍ ചിമ്മി എനിക്കായി.
എല്ലുരുകുന്ന ഈ ചൂടിലും ഞാന്‍ കൃതാര്‍ത്ഥനായി,
ഈ തണലില്‍, പുതുനാമ്പുകളുടെ മണമുള്ള കാറ്റില്‍,
വിയര്‍പ്പുതുടച്ചു സന്തോഷത്തോടെ എന്നിലെക്കെത്തുന്ന
ദയനീയമായ,കണ്ണുകള്‍,എന്നിലെ ദീര്‍ഘനിശ്വാസം,
ഒരു മന്ദമാരുതനായി അവരെ തഴുകിയെത്തി.
സന്തോഷങ്ങളുമായി ഞങ്ങളിരുവരും ആടിയുലഞ്ഞു.

22 March, 2009

ശശി തരൂര്‍-പുതിയ പഴയ മനസ്സാക്ഷി






ഇംഗ്ലീഷില്‍ സംസരിച്ച്, ഡെല്‍ഹിയില്‍ പോയി,ഞാന്‍ നിങ്ങളെ ഒക്കെ നന്നാക്കാം!എന്തൊരു വിരൊധഭാസം,ശ്രീ.തരൂര്‍ !!!.



താങ്കളുടെ വാചക്കസര്‍ത്ത്, പലവുരു കേട്ടു, ഒരു തകര്‍പ്പന്‍ രാഷ്ടീയക്കാരന്റെ എല്ലാ വസ്ത്രശബ്ദ മലീനീകരണങ്ങളും നന്നയിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും കൂടെ ‘ഷാള്‍’ ആ അല്ലല്ലോ!! അരമുണ്ട്.... കൊള്ളം എല്ലാം നന്നായിട്ടുണ്ട്. ഈരെഴയന്‍ തോര്‍ത്ത്, ‘Trendsetter & Trainer's' ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.




എത്ര ശ്രമിച്ചാലും എന്റെ ചിന്താഗതി മാറില്ല, ഇത്ര നാളും നാടിനു വേണ്ടി കഷ്ടപ്പെട്ടു എന്നു ഭാവിക്കുന്നതെങ്കിലൂം, ഇവിടെ ജീവിച്ച് , പോലിസിന്റെ അടിയും ചവിട്ടൂം കൊണ്ട ഇവിടുത്തെ രാഷ്ട്രീയക്കാരെവിടെ?അവരുടെ ചിന്തകളെയും ആഗ്രഹങ്ങളെയും മറ്റും, താറുമാറാക്കിയല്ലെ താങ്കള്‍ മത്സരിക്കുന്നത്!!!. സത്യമായിരിക്കാം, താങ്കളെപ്പോലെ ഞങ്ങള്‍ക്കാര്‍ക്കും തന്നെ,സംസാരിച്ചൂ ഫലിപ്പിക്കാന്‍ സാധിക്കില്ലയിരിക്കാം. സത്യം. ഞാനെന്ന വ്യക്തിക്ക് താങ്കളെ ചോദ്യം ചെയ്യാനുള്ള കഴിവും , അധികാരവും ഇല്ല.!എങ്കിലും ഈ രാഷ്ടീയക്കളിയില്‍ താങ്കള്‍ ഇറങ്ങിയതില്‍ പ്രതിഷേധിക്കുന്നു.

ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നു, പൊതുജനമായ, ഞാനടക്കമുള്ള കഴുതകള്‍ക്കറിയാം, അതില്‍ താങ്കള്‍ വന്നു ചാടിയതിലുള്ള ദു:ഖം പറയാതെ വയ്യ. താങ്കളുടെ തന്നെ വാചകക്കസര്‍ത്ത് "നിങ്ങള്‍ക്കറിയമൊ,ശ്രദ്ധിച്ചോ എന്നറിയല്ല , ‘ഞാന്‍ 11 ബുക്ക് എഴുതിയിട്ടുണ്ട്“ ??????? ഒരെത്തുകാരന്‍ എന്നാല്‍ എന്റെ അറിവില്‍ ,“മറ്റുള്ള മനുഷ്യരുടെ മനസ്സും, ചിന്തകളും, കണ്ടും,കേട്ടും കഥകള്‍ മെനെയുന്ന ഒരു മനസസിന്റെ ഉടമ”, അങ്ങനെ ഒരാള്‍ ഇത്ര തരം താഴണമായിരുന്നോ!! ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ ചിന്താഗതിക്ക് ,ഇത് ഇത്തിരി കടന്നു പോയി, ഞനടക്കമ്മുള്ള സാധാരണക്കാര്‍ക്ക്. ഇത് ഒരു രാഷ്ട്രീയ ചൂതുകളിയാണ് എന്നു മനസ്സിലാക്കാന്‍ UN ല്‍ ജോലി ചെയ്യണ്ട ആവശ്യമൊന്നുമില്ല!!!!!!!!!!!!!!!!!!!!!. എങ്കിലും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.






ഇവിടെ വീണ്ടും പറയട്ടെ....രാഷ്ടീയം പത്രത്തിലും റ്റിവിയിലൂം മറ്റും മാത്രം കാണുന്ന ഒരു സാധാരന്നക്കാരെന്റെ മാനസിക വിഭ്രാന്തി മാത്രം.

18 February, 2009

പ്രവാസത്തിന്റെ മറുവില


നമ്മളില്‍ പലരും മറക്കുന്ന ഒരു കാര്യമാണ്.മലയാള മണ്ണ്. ജീവിതത്തിന്റെ തത്രപ്പാടില്‍ മറന്നു പോകുന്ന മണ്ണ്.


എന്തു മണ്ണ്? ....ഉത്തരം, ഉടനടി വന്നു!!!


മനുഷ്യന്‍ ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!. മക്കളെ സായിപ്പാക്കുകയാണോ?‍


അവര്‍ മലയാളം മറക്കില്ലെ??? എന്താ അഭിപ്രായം???


you see, i will tell you, ഉത്തരം ഉടനടി ഇംഗ്ലീഷിലെക്ക് തെന്നി നീങ്ങി,


ഞാന്‍ ഒന്നു തടയിട്ടു പിടിച്ചു....'സര്‍ മലയാളത്തില്‍ പറഞ്ഞാല്‍ കോള്ളാമായിരുന്നു, എനിക്കെഴുതിയെടുക്കാന്‍ എളുപ്പം ആയിരുന്നു,!! എന്റെ മുറവിളി.


പലരും അങ്ങിനെയാണ്,ഇവിടെ നമുക്കാവശ്യം ഇഗ്ലീഷ് തന്നെ...കൂടെ മറുന്നു പോകാതിരിക്കാന്‍ മലയാളം വീട്ടുകാരിയോട് മക്കള്‍ സംസാരിക്കറുണ്ട്.എന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് വേണം പക്ഷെ കൂട്ടത്തില്‍ മലയാളം പഠിപ്പിക്കുകയും വേണം.ഇന്നത്തെ ലോകത്ത്, മലയാളം പഠിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഒന്നും തന്നെയില്ല. പിന്നെ ഇന്നത്തെ സ്കൂളുകളിലും ഒന്നും തന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ തന്നെ താല്പര്യം കാണിക്കുന്നില്ല.



ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് "നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ " !!!


അപ്പൊ...... ചൈനക്കരനും ഫ്രഞ്ച്ചു കാരനും ഇംഗ്ലീഷ് അറിയില്ലല്ലൊ?


അതു ശരി തന്നെ??പക്ഷെ ഇന്ന് ലോക നിലവാരത്തില്‍ കുഞ്ഞുങ്ങള്‍ എത്തിച്ചേരണമെങ്കില്‍ ഇംഗ്ലീഷ് വേണം,അമേരിക്കയില്‍ കൂടുതല്‍ പേരും ഇംഗ്ലീഷ് അല്ല സംസാരിക്കുന്നത്,സ്പാനിഷ് ആണ്.എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തത മൂലം ചൈനക്കാര്‍ പിന്നോട്ട് പോകുന്നു. പലപ്പോഴും അത് കൊണ്ട് അവര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഉം...

റഷ്യക്കാരും അത് പോലെ തന്നെ,ഫ്രഞ്ചുകാരും,ഫ്രാന്‍സിലുള്ളവര്‍ക്ക് ഇംഗ്ലീഷിനോട് ഭയങ്കര വിരോധമാണെന്ന് കേട്ടിട്ടുണ്ട്,എന്ത് പറയാന്‍ !!!‍...


പക്ഷേ ഇതിനൊക്കെ രണ്ട് വശമുണ്ട്, അന്തമായ ആരാധനയോടും വിരോധത്തോടും എനിക്ക് യോജിപ്പില്ല'.,പുള്ളിക്കാരന്റെ കൊള്ളിച്ചുള്ള ഒരു സംസാരം.


ഒരിക്കലും മലയാളമണ്ണിലേക്ക് തിരികെപ്പോകാന്‍ യാതൊരുദ്ദേശവും ഇല്ലാത്ത, ഈ മാഹാമനസ്കനോടിനി എന്തു പറയാന്‍! എന്റെ ജോലിയുടെ ഭാഗമായി ഒരു സര്‍വെക്ക് ഞാനെത്തിയതാണീ ഓഫീസ്സില്‍!!! . മലയാളി ആണ് എന്ന പരിവേഷത്താല്‍ ഞാന്‍ എന്റെ സ്വയം കണ്ടെത്തിയ വിഷയം ചോദിച്ചു മനസ്സിലാക്കി എന്നെയുള്ളു. പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സിലായി, ഞാനും അധികം താമസിയാതെ സായിപ്പിന്റെ പിടിയില്‍ അകപ്പെടും. ജീവിതം കരപിടിപ്പിക്കാന്‍ നോക്കി നോക്കി, എന്റെ ജീവിതത്തിന്റെ തായ്‌വേരിനാണ് ഞാന്‍ കോടാലി വെച്ചിരിക്കുന്നത്.


ഞാനെത്ര തന്നെ നിര്‍ബന്ധിച്ചു പഠിപ്പിച്ചാലും, ജീവിതത്തിന്റെ ഒരു പരിധിക്കപ്പുറം എനിക്ക് എന്റെ മക്കള്‍ക്കു പൊലും പകര്‍ന്നു നല്‍കാന്‍ കഴിയാത്ത എന്റെ മാതൃഭാഷ. എത്ര ശ്രമിച്ചാലും, റ്റി വി യിലും മറ്റും സംസാരിക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം, മലയാളം നശിച്ചു കൊണ്ടിരിക്കുകയാണെന്ന്. വളരെ ആധികാരികമായി കര്യകാരണസഹിതം വിസ്തരിക്കുന്നതു കണ്ടാല്‍ തോന്നും നാളെ ഇവരൊക്കെ നാട്ടില്‍ വന്ന് ഓട്ടോക്കരൊടും ബസ്കണ്ടെക്ടറോടും മറ്റും, സ്റ്റൊപ്പ് പ്ലീസ്, കാബ് പ്ലീസ്സ് എന്നും മറ്റും, "പഴവങ്ങാടി ചന്തക്ക് കൊണ്ടുപൊയി അതുവഴി, ശംഖുമുഖം കടാപ്പുറത്തു കൊണ്ടുപോകണം, പിന്നെ വെട്ടുകാടുപള്ളിയില്‍ നേര്‍ച്ചക്ക് പോകണം എന്ന്", ഈ മലയാളി ഇംഗ്ലീഷ് ചേട്ടന്മാര്‍ എങ്ങനെ പറയും.



എത്രകണ്ട് പുരോഗമനചിന്താഗതികള്‍ വന്നെത്തിയാലും, ഏതു നാട്ടില്‍ എത്തിച്ചേര്‍ന്നാലും നാടും വീടും ഭാഷയും മറന്നുള്ള ഈ ജീവിതം, എങ്ങിനെ മുന്നോട്ടു പോകും.പ്രത്യേകിച്ച് ഭാഷ. മലയാളഭാഷയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു...മലയാളം കവിത ,നോവല്‍ എന്നിവയുണ്ടോ എന്നു ചെന്നു കടകളില്‍ ചോദിച്ചാല്‍ , തിരികെ നമ്മളെ ഒരു നോട്ടം!!! ഇതേതു ജീവി എന്ന പോലെ!! പ്രവാസത്തിന്റെ മറുവില ഇത്രകണ്ടു ഭീകരമാകുമെന്നു കരുതിയിരുന്നില്ല.ഇതിന്റെ അവസാനം,ഇത്രകണ്ട് കൊടുക്കുന്ന മറുവിലയുടെ നമ്മുടെ മലയാളത്തിനു നല്‍കെണ്ടി വരുന്നു.



പണ്ട് തകഴിയുടെയും കുമാരനാശാന്റെയും എഴുത്തച്ഛന്റെയും കാലം കഴിയുമ്പോള്‍ മലയാളം തീര്‍ന്നു പോകും എന്നു പറഞ്ഞവര്‍ ഇന്ന് നണിച്ചു മരിച്ചു. ഇനി ഓ.എന്‍ വി, ബാലചന്ദ്രന്‍ ചുള്ളികാടിന്റെയും, മാധവിക്കുട്ടിയുടെയും മറ്റും കാലം കഴിഞ്ഞാല്‍ ആരുമില്ല എന്നു പറയുന്നവര്‍ മലയാളം ബ്ലൊഗിലൂടെയും ചെറിയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും എഴുതിക്കൂട്ടുന്ന മലയാളം ധാരാളമാണ്.ഏത്രകണ്ട് മറ്റുള്ളവര്‍ നിഷേധിച്ചാലും എന്റെ മലയാളം എന്ന തോന്നല്‍ ഓരോരുത്തര്‍ക്കും വന്നല്‍ത്തന്നെ, മലയാളം എന്നു മലയാളമായിത്തന്നെ അവശേഷിക്കും. നമ്മുടെ മാതൃകാപരമായ വ്യക്തിത്വം എന്നു മലയാളമായിത്തന്നെ അവശേഷിക്കും

7 January, 2009

ഒരു കിസ്തുമസ്സ് കൂടി മടങ്ങി

ഓര്‍മ്മകളില്‍ എന്നെന്നും നിറയുന്ന ക്രിസ്തുമസ്സ്....... പള്ളിയില്‍നിന്നു, നടന്നും,കുഴഞ്ഞും കയറി വരുന്ന ക്രിസ്തുമസ്സ് പാട്ടുകാര്‍. രാത്രിയിലെ നേരിയം മഞ്ഞില്‍ പള്ളിയില്‍ പോകാനുള്ള തത്രപ്പാട്, പള്ളിയില്‍ കൂട്ടുകാരെ തിരിഞ്ഞു പിടിച്ച്,മുന്‍ നിരയില്‍കുട്ടികള്‍ക്കായുള്ള

പായീല്‍ പുല്‍ക്കൂടിന് അഭിമുഖമായിരിന്നുള്ള കുര്‍ബാന. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഉള്ള പടക്കം പൊട്ടിക്കല്‍...........

അടുത്തവീട്ടുകാരുമായുള്ള മത്സരബുദ്ധിയോടെയുള്ള ശബ്ദ കോലാഹലം. പിന്നെ ഇടക്കുള്ള അച്ചായന്മാരൂടെ വിളി....... നമുക്ക് തുടങ്ങണ്ടെ??? ഒന്നൂം ഇല്ലെ??? ഇവിടെ നിന്നും എന്റെ അപ്പന്റെ മറുവിളി......ഈ മാലപ്പടക്കം ഒന്നു തീര്‍ന്നോട്ടെ...... നമുക്ക് രണ്ടു കതിനാവെടി പൊട്ടിക്കാം.പിറ്റേന്നു രാവിലത്തെ പാലപ്പം സ്രൂവിനു ശേഷം മിക്കവാറും എല്ലാ ബന്ധുക്കളുടെയും വീടു സന്ദര്‍ശനം ഇതൊക്കെത്തന്നെ...ഒരു മുറപോലെ എല്ലാ വര്‍ഷവും.............ഇന്നും കണ്ണുനീരിന്റെ നനവില്‍ ആ ക്രിസ്തുമസ്സുകള്‍ ഓര്‍ക്കാറുണ്ട്.

എന്നാല്‍ ഇന്നെത്തെ ക്രിസ്തുമസ്സും നമ്മള്‍ തന്നെ ഒന്നു മോടിപിടിപ്പിച്ചു.... നവംബര്‍ 30 എന്ന സായീപ്പിന്റെ കണക്കുപുസ്തകത്തിലെ ക്രിസ്തുമസ്സ് തുടക്കം. തുര്‍ക്കിക്കോഴികളെ പുഴുങ്ങി/വേവിച്ചൊരുക്കി, അന്നെത്തെ ദിവസം കിസ്തുമസ്സ് മരങ്ങള്‍ ഒരുക്കി , ദൈവത്തിന്റെ കുഞ്ഞു തൊട്ടിലും ഒരിക്കി വെക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ അവര്‍തന്നെ മുന്‍ കൈ എടുത്തു ചെയ്യുന്ന ഒരു ക്രിസ്തുമസ്സ് ട്രീ. കയ്യിലുള്ള പോക്കറ്റ്മണി എല്ലാം തന്നെ സ്വരൂപിച്ച് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വാങ്ങണം,എന്തു വാങ്ങണം എന്നുള്ള കുട്ടികളുടെ കുശുകുശുപ്പുകള്‍!!അമ്മ കേള്‍ക്കും, പിന്നെ‘എന്തു സര്‍പ്രൈസ്’. ഇതൊക്കെ ഈ ട്രീയുടെ ഒരുക്കങ്ങ-ള്‍ക്കിടയിലെ സംസാരങ്ങള്‍......ആരെങ്കിലും വരുന്നുണ്ടോ അമ്മെ?? വിനിച്ചാപ്പിച്ച, അമ്മമ്മ ആരെങ്കിലും?ഇല്ല എന്നാണുത്തരം എങ്കില്‍ ‘എന്നാല്‍ നമുക്കങ്ങോട്ടു പോകാം ദുബായ്ക്ക് എന്നായി! ഒരു വര്‍ഷം മുന്‍പത്തെ ക്രിസ്തുമസ്സ് ഇന്നും മറന്നിട്ടില്ല.

നാട്ടില്‍ ആന്നു ഇപ്രാവശ്യത്തെ കിസ്സ്തുമസ്സ് എന്ന എന്റെ രണ്ടു വാക്കിനിടയില്‍ത്തന്നെ, അവിടെ ഇരുന്ന സാധനങ്ങള്‍ എല്ലാംതന്നെ തട്ടിത്തെറുപ്പിച്ചു. പിന്നെ അമ്മച്ചിയുടെ കൂടെ ‘ബേബി ഷോപ്പില്‍’ പൊകുമ്പോള്‍ എന്തു വാങ്ങിക്കും എന്നായി.


എന്നാല്‍ അവാര്‍ക്കായി അതിലും വലുതായി ഒരു സന്തോഷം അവിടെ അവരെയും കാത്തിരിപ്പുണ്ട്ടായിരുന്നു. നാന ഷാജിച്ചായന്‍ സാറയും, ശരണ്‍........


പള്ളിയില്‍ നിന്നുള്ള ക്രിസ്തുമസ്സ് കരോള്‍കാര്‍, പിന്നെ സാല്‍വേഷന്‍ ആര്‍മ്മിക്കരുടെ കരോള്‍ സര്‍വ്വീസ്സ് എന്നു വേണ്ട.അമ്മച്ചിയൂടെ വക സാല്‍വേഷന്‍ ആര്‍മ്മിയെപ്പറ്റിയുള്ള ഒരു ചെറിയ,വലിയ കഥ. ഒന്നും മനസ്സിലായില്ലെങ്കിലും ഭിത്തിലിരിക്കുന്ന അമ്മച്ചിയുടെ അമ്മയുടെ ആ വെള്ളനീറമുള്ള സാരിയും ബാഡ്ജും, ഇന്നു പള്ളിയില്‍ നിന്നു വന്നവരുടെ സാരിയുടെ നിറവും ഒന്നാണ് എന്നു മനസ്സിലാക്കി.

പിന്നെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെയുള്ള വെടിക്കെട്ടിനുള്ള തയ്യാറെടുപ്പ്. അതിനായി ഇവിടെയുള്ള ഒരു കൊച്ചു കൂട്ടിയുണ്ട്, അമിട്ടൂമാത്തന്‍’ എന്നു ഇരട്ടപ്പേരു വീണ ബിജു..എന്ന അവരുടെ അപ്പന്‍. പടക്കക്കടക്കരെന്റെ കണ്ണില്‍ ഒരു പൂത്തിരി കത്തിച്ച് 1500 രൂപയുടെ പടക്കം, ഇരട്ടീച്ചെടുക്കെടോ എന്നു പറഞ്ഞപ്പോ!!!! അമിട്ടില്‍ ഒരു സ്പെഷ്യാലിറ്റി എടുത്ത അമിട്ടുമാ‍ത്തന്‍, തൊട്ടടുത്തുള്ള വീടുകളില്‍ തന്നെ
താമസിക്കുന്ന വൃദ്ധരായ ഒട്ടുമിക്കവരുടെയും ‘അതിക്രമവാദി’ എന്ന ഓമനപ്പേരൂം നേടിയെടുത്തു.

പിള്ളാരുടെ ഒരു തിത്തെയ്തകതിമി തന്നെ നടന്നു പടക്കവുമായി......കയ്യില്‍ പൊട്ടിക്കാന്‍ കിട്ടിയ ചെറിയ പൊട്ടാസ്പടക്കം കയ്യില്‍ നീന്നു വലിച്ചെറിയുന്നതു കണ്ടാല്‍ ഒരു അമിട്ടുസ്റ്റൈല്‍........... ഈ പടക്കങ്ങളുടെ ഒരു പര്യവസാനിയായി നടക്കുന്ന സമ്മാനങ്ങളുടെ മാലപ്പടക്കം....................................... അതിനായി മാത്രം നടന്ന രണ്ടു ദിവസത്തെ ഷോപ്പിംഗ്. എന്നെന്നും ഓര്‍മ്മിക്കാനായി,കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുറപ്പിച്ച സമ്മാനങ്ങള്‍, അവര്‍ തന്നെ പോക്കറ്റ് മണിയില്‍ നിന്നു ഒരു വര്‍ഷം മിച്ചം വെച്ചൂ സമ്പാദിച്ച കാശുകൊണ്ടു തന്നെ വാങ്ങി......... ബാക്കി അമ്മച്ചിലോണ്‍, അപ്പയുടെ ഷൂ പോളിഷ് ചെയ്ത കൂലി എന്നിവയില്‍ നിന്നു ഒപ്പിച്ചെടുത്ത പണം.












അങ്ങനെ 2008 ക്രിസ്തുമസ്സും പെയ്തൊഴിഞ്ഞു. മനസ്സില്‍ ഓരോവര്‍ഷംവും എന്റെ കുഞ്ഞുങ്ങള്‍ കുത്തിക്കുറിക്കുന്നുണ്ട് എന്നെനിക്കറിയാം.... ഈ വര്‍ഷം പ്രത്യേകിച്ചു....അമിട്ടുകളുടെ ശബ്ദം ഒന്നിടാവിടാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. ........എന്നെന്നും .

12 November, 2008

ഓണപ്പൂവെ പൂവെ പൂവെ

ഓണപ്പൂവെ പൂവെ പൂവെ
നീ തേടും മനോഹരതീരം
ദൂരെമാടി വിളിപ്പൂ, ഇതാ ഇതാ........................


ഞങ്ങള്‍ ഖത്തര്‍ വിട്ട് ഒമാനിലേക്ക് വന്നിട്ട്, കുറച്ചുകാലമെയായുള്ളു.10 ,12, വര്‍ഷത്തോളം, ഖത്തറിലെ കൂട്ടികാരും,വീട്ടുകാരും,ഒത്തിരുമിച്ചുള്ള ഈദും, ഓണവും,ക്രിസ്തുമസ്സും ഒരിക്കലും മറക്കാനൊക്കില്ല.ഇന്നും നഷ്ട്ബോധത്തിന്റെ എരിതീയില്‍ എത്ര ഓര്‍ത്താലും,അയവിറക്കിയാലും തീരാത്ത ദുഖം.കുട്ടികളും, പെണ്ണുങ്ങളും, എല്ലാവരുടെ കൂടെ എല്ലാ ആഘോഷങ്ങളും, ഒരുത്സവം തന്നെയാണ്.തിരുവാതിരയും,

പൂക്കളങ്ങള മത്സരങ്ങളും, കുട്ടികളുടെ കളികളും,പുലികളി എന്നു വേണ്ട, എല്ലാം, എല്ലാവിധ സന്നാഹങ്ങളോടും കൂടി, നടത്തുന്നു. കലാശത്തില്‍ ,കുറഞ്ഞത്,21 കൂട്ടം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയും.ഒരിക്കലും തീരാത്ത മാറാത്ത,എത്ര കണ്ടാലും മതിവരാത്ത മാസമാണ് ചിങ്ങമാസം. ഏതു ലോകത്തും ഏതു രാജ്യത്താണെങ്കിലും മറക്കാനാവത്ത കുറെ ഓര്‍മ്മകളുമായി, വര്‍ഷം തോറും അയവിറക്കിയാലും മതിവരാത്ത ഓണം.

നിവൃത്തികേടിന്റെ പര്യായമായി മണരാണ്യത്തില്‍,ഈ മണലിന്റെ ചൂടില്‍ എത്ര ഒരുക്കിയാലും തീരാത്ത ഓണസദ്യ.പായസങ്ങള്‍, ഉപ്പേരികള്‍, തൊട്ടുകൂട്ടാനുകള്‍. നാട്ടിലെ ഓണത്തിന്റെ ഓര്‍മ്മക്കായി ഇവിടെ ലുലു യുസഫ് അലിയുടെ ദാക്ഷണ്യത്തില്‍ കിട്ടുന്ന ‘കിറ്റു’കളുമായി,ഒരു‘ഒപ്പിക്കല്‍’ ഓണസദ്യയുടെ വരവിനായുള്ള കാത്തിരുപ്പ്.പക്ഷെ നമ്മുടെ കേരളമണ്ണില്‍,ഇന്ന് മറന്നുപൊയ്ക്കൊണ്ടിരിക്കുന്ന ‘ഓണം’ അതിന്റെ എല്ലാ ആഘോഷനിറവോടെ ഇന്നും ആഘോഷിക്കുന്നത്,മറുനാടുകളിലാണെന്നു തോന്നുന്നു.ഈ അലുമിനി, ആ അലുമിനി, പിന്നെ ഈ കൂട്ടം ആ കൂട്ടം അങ്ങനെ എല്ലവരുടെയും ഓണസദ്യകള്‍....എന്റെയാണോ നിന്റെയാണോ,ഓണം പൊടി പൊടിക്കുന്നത് എന്നു നോക്കി, ഒരു കൂട്ടം.ഒരാള്‍ മറ്റൊരാളുള്ള അലൂമിനി കൂട്ടങ്ങളുടെ ആഘോഷങ്ങള്‍ വെച്ചു, മത്സരബൂദ്ധിയോടെ ചെയ്യുന്ന ഓണം. എങ്കിലും ഈ മത്സരബുദ്ധിയിലും,നാട്ടിലെക്കാളും ആത്മാര്‍ത്ഥതെയോടെ ഓരോ ചടങ്ങുകളും,ഓരൊ കറികളും, അത്തപ്പുവിന്റെ പൂക്കളവും, മാവേലിയുടെ വരവേല്‍പ്പും, തിരുവാതിര കളിയും മറ്റും, ഒന്നിനൊന്നു മെച്ചമാണ്, ഈ പ്രവാസലോകത്തില്‍.ഇരുപത്തിഒന്നും കൂട്ടം കൂട്ടി...ഉള്ള ഊണും സദ്യയും മറ്റും ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ഇവിടെ ഒരു മാസം മുന്‍പ് തന്നെ ചേരിതിരിച്ച്,തരം തിരിച്ച്, ആരു സദ്യയുണ്ടാക്കും,പൂക്കളം ആരുടെ വക, കുട്ടികളുടെ നാടകം ആരു എഴുതി അവതരിപ്പിക്കും,തിരുവാതിരകളി,പിന്നെ ആണുങ്ങളുടെ വക കോല്‍കളീ,
അത്തപ്പൂക്കള മത്സരം,എന്നിങ്ങനെ,ആകപ്പാടെ മാസങ്ങളുടെ തയ്യാറെടുപ്പാണ്.ആര്‍, ആരുടെ,എപ്പൊ,എന്നിങ്ങനെ ചേരിതിരിവൊന്നും ഇല്ല,സത്യകൃസ്ത്യാനിയും,നല്ല നായരച്ചിമാരും,നല്ല മൊഞ്ചുള്ള ഉമ്മാമാരും ഒക്കെക്കൂടിത്തന്നെ ഓണം.....ഈ ചൂടിന്റെ ചൂടില്‍ ആവ്ഒരു നല്ല കാര്യം മാത്രം എല്ലാ പ്രവാസദേശത്തും ഉള്ളത്,ഇവിടെ മാത്രം ഏതൊരു, ആഘോഷാവസരങ്ങളിലും‘എന്റെ നിന്റെ’ എന്നൊരു വ്യത്യാസം മാത്രം കാണാറില്ല. എല്ലാവരും ഒത്തൊരുമിച്ചു, എല്ലാ,ആഘോഷങ്ങളും ഭംഗിയാക്കും.
പ്രത്യേകിച്ച്......ഓണം........................എന്നത്തെയും പോലെ അനിതയുടെ സദ്യമേളം,അതിനു പുള്ളിക്കാരി,നല്ല പാചകക്കാരായ, കൊച്ചനിതയെയും,ലാലിയെയും, മിനിയും, മറ്റും പലരെയും ആയി ഒരു 15 പേരെ കൂട്ടുചേര്‍ത്തിരിക്കും,ആദ്യം തന്നെ.അനിതയുടെ സ്വന്തം കയ്യാല്‍,തിരഞ്ഞു പെറുക്കി വാങ്ങിയ പച്ചക്കറിയുടെ കൂടകളുമായി തലേന്നു തന്ന,നേരത്തെ നിശ്ചയിച്ചുറച്ച,അല്‍ ആന്റ്ലസ് കോംബൌണ്ടിന്റെ ഉമ്മച്ചായന്റെ ഗേറ്റു കടന്നെത്തിയിരിക്കും, കൃത്യസമയത്തു തന്നെ, പുള്ളിക്കാരി. രാത്രി 2 മണിയോടെ തുടങ്ങുന്ന അരിയലും നുറുക്കലും മറ്റും,വെളുപ്പിനു 4,5 മണിയോടെ തീരുന്നു.ഇതിനിടെ ഈ അരിയലിന്റെ ഇടയില്‍,നാട്ടിലും വീട്ടിലും ഉള്ള സകല വക വിശേഷങ്ങളും,അശേഷങ്ങളും പറഞ്ഞു ചിരിച്ച് ഈ രാത്രി ഉറങ്ങിയിട്ടില്ല എന്ന കാര്യം തന്നെ ആരും ആലോചിക്കാറെയില്ല. കട്ടന്‍ കാപ്പിയിടാനും,കാലിച്ചായക്കുമായി, വീട്ടുടമസ്തയായ ആനിമ്മാമ്മയെ പ്രത്യേകം തന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. പാത്രം കഴുകിമാറ്റാനായി സ്വന്താമായി ഉത്തരവാദിത്വം ഏറ്റുവാങ്ങിയ, വീട്ടില്‍ നല്ല ‘പ്രാക്ടീസുള്ള‘ ഒരു ചേട്ടന്‍ മുറിപ്പാന്റും ബനിയനും ഇട്ട് പാന്ട്രിയില്‍, ഒറ്റ നില്‍പ്പു നില്‍ക്കുന്നുണ്ട്.ഇതിന്റെ കൂട സ്നേഹത്തിന്റെ പേരില്‍, 5 തേങ്ങയുടെ പാലും കൈകൊണ്ട്‘പുഴിഞ്ഞു’ കൊടുത്തുകൊണ്ടേയിരുന്നു . കഷ്ടം ഇവിടെയും ഗതി ഇതുതന്നെ.അവിടെ ഉള്ള സകല പെണ്ണുങ്ങളുടെയും മനസ്സും കൊണ്ടാണ്, ‘അങ്ങോരന്നു‘ വീട്ടില്‍ പോയത്,സ്വന്തം ഭാര്യക്കു പോലും ഇത്ര ബഹുമാനം ഉണ്ടായിക്കാണില്ല ഒരിക്കലും, സത്യം.

സാമ്പാറും രസവും എന്റെ വകയാണ്,എന്റെ തമിഴത്തി ജോലിക്കാരി നൂറയാണുണ്ടാക്കുന്നതെങ്കിലും ഉത്തരവാദിത്വം എന്റെയാണ്.അതു രാവിലെ തന്നെ എത്തിച്ചു,അതും 150 പേര്‍ക്ക് കണക്കാക്കി ഉണ്ടാക്കുന്നതാണ്.വലിയ ചോറു നിറച്ച ചെമ്പുകള്‍ എത്തുകയായി അനിതയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് 7 മണീയോടേ.......മക്കളും അച്ഛനും കൂടിയുള്ള സംരംഭം.വലിയ പൂജകളും മറ്റും നടത്തുന്ന അനിതയുടെ വീട്ടില്‍ ചെമ്പുചെരുവങ്ങള്‍ ധാരാളം.അവിടുത്തെ ചെമ്പില്‍ത്തന്നെയുണ്ടാക്കി കൊണ്ടുവരുന്നതാണെളുപ്പം. അതിനായി ഒരിക്കല്‍പ്പോലും ,ബുദ്ധിമുട്ടോ ഒരു മുഷിച്ചിലോ പറയാതെ, സ്വമനസ്സാലെ ഏറ്റെടുക്കുന്ന അനിത,എല്ലാ വര്‍ഷത്തെയും ആഘോഷങ്ങളുടെയും ഒഴിച്ചുകൂടാന്നാവാത്ത ഒരു കണ്ണിയാണ്.

രാവിലെ 6 മണിമുതല്‍ ജയകൃഷ്ണന്‍,സുനില്‍,പ്രതീഷ്,പവീത്രേട്ടന്‍ എന്നിവരുടെ സാങ്കേതിക സഹായികളുടെ കൂട്ടം എത്തിക്കഴിയും, കസേര മേശ, വിളമ്പു സംഘത്തിന്റെ കാര്യങ്ങള്‍....പിന്നെ ഇതിന്റെ ഒക്കെ സങ്കാടകരും, കുട്ടിനേതാക്കളൂം,സിനിമാതാര പരിവേഷമുള്ള ജയന്‍സ്റ്റൈല്‍ ‘ചെറിയാന്‍’, എന്താ ഇവിടെയൊന്നും ആയില്ലെഏ?????,എന്താ‍ാ‍ാ ഒരു താമസം മം മം???10 മണിയോടെ കുറിയാക്കോസിന്റെയും സംഘത്തിന്റെയും കലാസാസ്ക്കാരിക പരിപാടികള്‍ക്ക് തുടക്കമായി ഈശ്വരപ്രാര്‍ത്ഥനയോടേ,,,,‘ദൈവംതമ്പുരാനെ ഈ ഓണം എങ്കിലും കോളേജിലെപ്പോലെ അടിവെക്കാതെ, സാമ്പാറു മറിയാതെ,പപ്പടം പൊടിയാതെ, ചോറു വളിച്ചു പോകാതെ,ആരുടെയും മുണ്ടൂരിപ്പോകാതെ,സമാധാനമയി കഴിഞ്ഞു കിട്ടണേ എന്റെ മഹാബലി അപ്പനെ!!!. ‘പാടുന്നതു പ്രാര്‍ത്ഥനയാണെങ്കിലും കുറിയാക്കോസിന്റെ മനസ്സില്‍ക്കൂടെ ഈ പ്രാര്‍ത്ഥനയായിരിക്കാം കടന്നുപോയത്.

ഓണപ്പൂക്കളങ്ങളുടെ മത്സരാര്‍ത്ഥികള്‍ രാവിലെതന്നെ എത്തിയിരിക്കും, 9 മണിയോടെ അവരുടെ പൂക്കളങ്ങള്‍ തയ്യാറക്കി,വേഷം മാറാനായി വീടുകളിലേക്കു മടങ്ങുന്നു. ഓണാഘോഷത്തില്‍ എത്തുന്ന കുഞ്ഞൂകിട്ടി ആബാലവൃദ്ധം, എല്ലാവര്‍ക്കും തന്നെ പൂക്കളങ്ങള്‍ക്കൂ മാര്‍ക്കിടാനയുള്ള ചിറ്റുകള്‍ നല്‍കുന്നു. അതിന്റെ കണക്കുകൂട്ടാനാ‍യീ ഒരു മൂവര്‍സംഘത്തിന്റെ തിരോധാനത്തൊടെ പ്രാര്‍ത്ഥനയും പരിപാടികളുടെ തുടക്കവുമായി നമ്മുടെ മഹാബലിയോടുള്ള അഭ്യര്‍ത്ഥ്യന.തിരുവാതിര,കോല്‍കളി,പുലികളി,കുട്ടികളുടെ മാഹാബലി റ്റാബ്ലോ എന്നിവയെല്ലാം തന്നെ ഉണ്ടാവും.

കലാശക്കളിയായി ഒരുഗ്രന്‍ സദ്ദ്യയും, 21 കൂട്ടം കൂട്ടിയുള്ള സദ്യ. ആദ്യ പന്തിയില്‍ കുട്ടികളും കൂ‍ട്ടത്തില്‍ സീ‍നിയര്‍ ആയിട്ടുള്ളവരും, ഗോദറേജ് കളറിന്റെ മറവില്‍ ഉള്ള ചില്‍ സുന്ദരന്മാരും സുന്ദരികളും,പിന്നെ വിശപ്പു സഹിക്കാന്‍ വയ്യാത്ത,ചിലരും. വിളമ്പാനായി ഒരു സ്പെഷ്യല്‍ ആള്‍ക്കാരു തന്നെയുണ്ട്.....അതിനു മാത്രം എല്ലാ വര്‍ഷവും മാറ്റാം വരാറില്ല. കലവറയുടെ താക്കോലെന്നും അനിതയുടെ കയ്യില്‍ തന്നെ. എവിടെ തുടങ്ങണം അരൂ തുടങ്ങണം ഇതെല്ലാം ഒരറ്റത്തു നിന്നു അനിത തന്നെ, നിരീക്ഷിക്കുന്നു. പീന്നെ എല്ലാവര്‍ക്കുമായി ഒരു കാരണവരും.... വിളമ്പുകാര്‍ക്കും കലവറക്കാര്‍ക്കുമായി. ബാക്കി വരുന്ന കറികളെല്ലാം തന്നെ, ഭാഗം വെച്ച് എല്ലാവരൂം തന്നെ വീടുകളിലെക്ക് കൊണ്ടു പോകുന്നു. അതോടെ അടുത്ത ഒരു ആഘോഷം വരെ വീണ്ടും ഒരു കാത്തിരിപ്പ്.

20 October, 2008

എവിടെ


പോയ് മറഞ്ഞു എങ്ങോ ഏതൊ വഴിയില്‍,
തിരിച്ചില്ലാത്ത ഏതോ വഴിയിലെങ്ങോ!
മറഞ്ഞലിഞ്ഞില്ലാതെയായി നിങ്ങള്‍ .

നിങ്ങളെന്ന പദത്തിലൊതുക്കി ഞാന്‍
അമ്മയും ഡാഡിയും എന്ന പേരിലുള്ള
എന്റെ അപ്പനമ്മയെന്ന ‘നിങ്ങളെ’ .

മനസ്സെങ്ങനെ ഒരുക്കിയെടുത്തു നിങ്ങള്‍
ജീവന്റെ ജീവനായ ഞനെന്ന ‘നീ’
മകള്‍ എന്ന എന്നില്‍നിന്നകലാന്‍.

'എന്റെ കുഞ്ഞെ' എന്നു വിളിച്ചു
നെഞ്ചുകലങ്ങിയ തേങ്ങലിലൂടെ,
ജീവിതം സമ്മാനിച്ചു മകളായ്.

പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്‍,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍ .

മോള്‍ ‘ എന്ന ചൊല്‍വിളിയില്‍,
ഓടിയെത്തി ഞാന്‍ ഡാഡിക്കരികില്‍ ,
കൊഞ്ചിക്കുഴഞ്ഞു ഞാന്‍ എന്നെന്നും.

ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നു എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.

ജീവിതത്തില്‍ ഏടുകള്‍ പുസ്തകങ്ങളായി
മൌനത്തിന്‍ ഈരടികള്‍ സംഗീതമായി
രണ്ടുമെന്‍ ജീവന്റെ ജീവനാക്കീ നിങ്ങള്‍ .

ഇന്നുമാ ഈരടികള്‍, വാക്കുകള്‍, ഏടുകള്‍
ജീവിതത്തിന്റെ മറുപടിയായി ഞാന്‍
നെഞ്ചോടു ചേര്‍ത്തു,എന്നന്നേക്കുമായി.

വിട്ടുപോകാത്ത നിങ്ങളുടെ ജീവനായി,
എന്നോ എന്നെ അനാഥയാക്കി നിങ്ങള്‍ .
ഇന്നും ഞാന്‍ മറക്കാത്ത ഈണത്തിനായി,
ജീവിതത്തിന്റെ പുസ്തകത്തില്‍ തിരയുന്നു
നിങ്ങളില്‍ നിങ്ങളെ,എന്നിലെ നിങ്ങളെ .

17 October, 2008

നവരാത്രിയും/ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റിലും

ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗപൂജയും,നവരാത്രിയും അവസാന ദിവസത്തെയാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ദുര്‍ഗ്ഗപൂജയുടെ ദിവസം ആണ് എഴുത്തിനിരുത്തും മറ്റും നടക്കുന്നത്

ഇന്ഡ്യയുടെ പലഭാഗത്തു പല തരത്തിലാണ് , ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ,വിജയദശ്ശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണറ്റെ മേല്രാമന്നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്.തമിഴ് നാട്ടില്‍ആദ്യത്തെ 3 ദിവസം ലക്ഷിമീദേവിക്കു വേണ്ടിയുള്ള പൂജ,സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ.അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീതസാഹിത്യാദി കലകളുടെ ദേവീപൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗദേവിക്കു വേണ്ടുള്ള പൂജ,ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന, പൂജ, 9 ദിവസം നീണ്ടുനില്ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്ക്കുന്ന പൂജ. 'അശ്വീന' എന്ന് ദിവസം, തുടങ്ങുന്നു , നവമി ഉപവാസം. ദസ്സറ/വിജയദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍ ,പല വിധത്തില്അലങ്കരിച്ച പാവകളും,ദേവീവിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു.ഇതിനാണ് 'ബൊമ്മികുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്അല്ങ്കരിക്കുന്ന ' രാജകീയമായ ദുര്ഗ്ഗാദേവിയുടെ' അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത് എല്ലാ പാവകളും 'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്

പരമ്പരാഗതമായ വിശ്വാസത്തില്അധിഷ്ടിതമായ നടകള്ഉണ്ടാക്കുന്നതിന്റെ ആദ്യപടിയില്എല്ലാ ദേവീരൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു.അടുത്ത ടിയായി ഗണപതി,കൃഷ്ണന്‍ ,ശിവന്എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവിദേവന്മാരെക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കിത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതുപോലെ പലതരത്തിലുള്ള പാവകളെയും, ചിലനടയില്പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാബൊധമുള്ള ആര്ക്കും തന്നെ ,വളരെ വ്യത്യസ്ഥമായ 'കുലു' തയ്യാറക്കാന്സാധിക്കും. വളരെ വര്ഷങ്ങളുടെ പ്രയത്നത്താല്ധാരാളം ബൊമ്മകള്‍ /പാവകള്ശേഖരിക്കുന്നവര്ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്മുറിയുടെ അത്രെയും തന്നെ പൊക്കത്തില്വരെ നീളുന്നു.ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.

നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠപുസ്തകങ്ങളും,ഉപകരണങ്ങളും മറ്റും പൂജക്കുവെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് നവരാത്രി.ഇവിടെ മസ്കറ്റിലും ഒട്ടുമുക്കാലും ഹൈന്ദവ വീടുകളില് 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടലകൊണ്ടുണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല്( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തിരൂപത്തിലുള്ള പ്രസാദം) എന്നിവ നല്കുന്നു. പ്രാസാദമായി കുങ്കുമവും,മഞ്ഞളും,വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് പ്രസാദത്തെ കാണുന്നത്.

5 October, 2008

ദക്ഷിണം-എന്റെ 10 വസ്സുകാരന്റെ ബ്ളോഗ്


ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ് എന്ന എന്റെ മൂന്നമത്തെ സന്തതി.‘മാത്തന്‍ ‘ എന്ന വിളിപ്പേരുള്ള ദക്ഷിണ്‍ ,
സ്കൂളിലെ ഫോട്ടോഗ്രാ
ഫിക് ക്ലബിലെ മെമ്പര്‍ . 5 അടി കഷ്ടിച്ചെ ഉള്ളെങ്കിലും കയ്യിലിരിപ്പു ചെറുതല്ല . കമ്പ്യൂട്ടര്‍ അഴിക്കുന്നതൊഴിച്ച് അതിന്റെ സകല കുന്ത്രാണ്ടങ്ങളും കാണിക്കും . ഇങ്ങെയറ്റം വന്ന് ,എന്തു ലൊട്ടിലൊടുക്കുകളും അവന്റെ കയ്യില്‍ക്കുടെത്തന്നെ പോകും. അമ്മ’ അവന്റെ ഒരു വീക്ക്നെസ്സ്’ അതായതു അമ്മെ കളിപ്പിക്കാന്‍ അവനു നല്ലതായി അറിയാം. കൂടുതല്‍ ‘ഹോംവര്‍ ക്കുള്ള ദിവസങ്ങളില്‍ ‘പനി’ കാലുവേദന, തലവേദന, എന്നി അസുഖങ്ങള്‍ ,അടിക്കടി വന്നു കൊണ്ടേ ഇരിക്കും. അവസാനത്തെ അമ്പ്’ എപ്പോഴും റെഡിയാണ്, അമ്മെ ‘ഉറക്കം’ വരുന്നു. ഇളയതായതു കൊണ്ട് 10 വയസ്സായിട്ടും ഇന്നു ചോറുവാരിക്കൊടുക്കുന്ന ഈ ‘മാത്തന്‍ ‘ ഒരു നിഴല്‍ പോലെ എന്നെ എവിടെയും പിന്തുടരും. ഒരു കടയില്‍ പോയാലോ ഒരു റോഡ് കുറുകെ കടക്കാനോ, മൂത്തവരെക്കള്‍ ‘അമ്മയെ’ അവനൊരു കരുതല്‍ ഉണ്ട്. അമ്മയുടെ ബ്ളോഗിം കണ്ട് മടുത്ത അവന്‍ ഒരു ദിവസം പറഞ്ഞു എനിക്കും ഒരു ബ്ളോഗ് വേണം. അതിന്റെ പര്യവസായിയാണിത്......ഒരു പ്രചോദനം ആവട്ടെ എന്നു കരുതിയാണിതെഴുതിയത്..........പ്രോത്സാഹിപ്പിക്കുമല്ലോ!!!! www.dakshinam.blogspot.com

ഒരെ ആളിന്റെ പല മുഖം...................................................................................................

16 September, 2008

മറ്റൊരു ഓണംകൂടി വന്നു പോയി

അറിയാതെ,പറയാതെ,വീണ്ടും വന്നു ഈ കൊടും ചൂടില്‍ ഓണം.എന്റെ അന്നക്കുട്ടിക്ക് ഒരെ നിര്‍ബന്ധം, ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം.ആകട്ടെ എന്നു വിചാരിച്ചു.സ്കൂളിലെ അത്തപ്പുക്കളം ഇട്ടതിന്റെ, സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു.




എല്ലാ കൂട്ടങ്ങളും പോയി വാങ്ങി എത്തി.നമ്മുടെ നാട്ടില്‍ കാണുന്നതിലും കൂടുതല്‍ പച്ചക്കറി,ലുലു സെന്ററില്‍ ഉണ്ടൊ എന്നു തോന്നിപ്പോയി. തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കള്‍ വരെ പാക്കറ്റില്‍ കിട്ടുന്നു.എല്ലാം വാങ്ങി വീട്ടില്‍ എത്തി.




അപ്പൊ ദാ വന്നു പത്രം,വ്യാഴാഴ്ച അവധിയായതിനാല്‍ വിസ്തരിച്ചിരുന്നു തന്നെ വായിച്ചു,ഒരു ചായയുമായി, ഓണവിഭവങ്ങള്‍ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി.വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, 'weekend' ല്‍ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം. എത്ര തരം വേണം,എത്ര കൂട്ടാന്‍ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടില്‍ വരെ കൊണ്ടുത്തരും. നമ്മള്‍ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം മതി.ദുബായിയെ വെല്ലുന്ന സദ്യവട്ടം,ഇവിടെ ഒമാനിലും.




ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100, 150 പേര്‍ക്കു എല്ലാ കൂട്ടുകാരും,വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി,ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്!!!എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.


ഈ നാട്ടില്‍,ഒമാനില്‍ എത്തിയതില്‍പ്പിന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല...വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തിരുന്നതിനു മുന്‍പ് മനസ്സിലായി,മുഖം മൂടി അണീഞ്ഞവയാണ് സുഹൃത്തുക്കള്‍ കരിതിയവരെല്ലാം എന്ന്.എന്നിട്ടും ഇവിടുത്തെ ഓരൊ കാര്യങ്ങള്‍ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു പോയി,പ്രാര്‍ത്ഥനയുടെയും, നൊയമ്പിന്റെയും നാളുകള്‍, കടന്നു പോയി.മാസങ്ങള്‍ക്കു ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോള്‍ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകള്‍ 18 ഉം,21 ഉം,കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, നിറയെ വാര്‍ത്തകള്‍. റംസാന്‍ മാസമാത്തെ മാനിച്ച്, ഊണും സദ്യയും,മറ്റും പാക്കറ്റുകളില്‍ മാത്രമായി വീടുകളിലെത്തിക്കും. അതിനാല്‍ ഒരു പരീക്ഷണ സഹിതം,ഒന്നു വാങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ഊണ് എത്തിയപ്പൊണ്,ഇലയില്ല എന്നു കണ്ടത്. ഒരു ഇളിച്ച ചിരിയോടെ, 3.500 റിയാലിന്റെ കാശും വാങ്ങി,ഹോട്ടലുകാര്‍ പോയി.



ലുലുവില്‍ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു..രാവിലെ തന്നെ അന്നക്കുട്ടിയുടെ വക പൂക്കളം ഒരുങ്ങി.കൂടെ ഞാനും ചേച്ചി’ എന്ന മാത്തന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി ‘മാത്തന്‍‘ അവന്റെ സ്വന്തം’happy onam' എഴുതി. സ്കൂളിലെ പൂക്കളം കോമ്പറ്റീഷനില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍,മാത്തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം ആയിരിക്കണം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയാണെന്നു തൊന്നുന്നു. അല്ലെകില്‍ കലയെ കൊലയയാക്കുന്നവനാണ്, എന്റെ ഈ സന്തതി.സ്കൂളില്‍ മറ്റുള്ളവരുടെ പൂക്കളത്തിനു സ്കൂളിന്റെ പൂന്തോട്ടത്തില്‍ നിന്നു പറിച്ച ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെ വകഭേദങ്ങളും വെച്ചുണ്ടാക്കിയതിനു,ഒന്നാം സമ്മാനം അടിച്ചെടുത്തു,5 ആം ക്ലാസ്സുകാര്‍.



ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി.....എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്‍മ്മകള്‍ അയവിറക്കി.....



ഓര്‍മ്മകളിലും,പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല,പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഈദിനെ വര്‍വേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി.

7 July, 2008

സ്വപ്നമേ,എന്റെ സ്വപ്നമേ





എന്നും നീന്നെ മാറോടുചേര്‍ത്ത്
ദീര്‍ഘമായ സുഖസുഷുപ്തിയില്‍
എന്നെന്നും ഉറങ്ങിത്തെളിയാന്‍
ഭാഗ്യം എന്നെന്നും നല്‍കി നീ,
എന്നെന്നും എന്റെ കളിത്തോഴിയായ്.


സ്വപ്നമേ എന്നു നീട്ടി വിളിച്ചീടാന്‍
എന്നെന്നും കാതില്‍ കുളിരായ്
ഒരു സ്വരമായി വിളികേട്ടുണരാന്‍
എന്നും നീ കാരണഭൂതയായ്.


സ്വപ്നങ്ങള്‍ക്കും,ജല്പനങ്ങള്‍ക്കും,
നീ എന്നെന്നും എന്‍ തേരാളിയായി.
മോഹങ്ങള്‍ക്കും,മോഹഭംഗങ്ങള്‍ക്കും,
നിരാശകളുടെ നീര്‍മണികള്‍ക്കും നീ
സാന്ത്വനത്തിന്റെ കൈനീട്ടമായി.


സ്വപ്നമേ എന്റെ സ്വപ്നമേ
ജീവിതത്തിന്റെ നെട്ടോട്ടത്തില്‍
എന്നും തുണയായി നീ എന്നില്‍
ഈ പേരിന്റെ അന്വര്‍ത്ഥമായ്,
എന്നും എന്‍ യാഥാര്‍ത്ഥ്യങ്ങളെ,
മിഥ്യയുടെ തേരേറ്റി നീ എന്‍
സങ്കടങ്ങള്‍ക്കു തീര്‍പ്പു നല്‍കി.



സ്വപ്നമായ നീ എന്തിനു,
ജീവിതത്തിന്റെ പ്രാണനായി.
എന്നെന്നും ആരുടെയോ സ്വപ്നം
നിന്നിലലിഞ്ഞില്ലാതെയായി,
എത്രയോ ജീവിതത്തിന്റെ
അന്വര്‍ത്ഥങ്ങള്‍ക്കു നീ ദേഹിയായ്.


സ്വപ്നമെ നീ എന്റെ കൂട്ടര്‍ക്കു
കൂട്ടായ്,ചിരിയായി, കരയായി
കാരണമായി,തേരേറി നീ എത്തി.
വേരറ്റു പോകാത്ത തീരാത്ത,
സ്വപ്നമായി എന്നെന്നും നീ
ജീവിതത്തിന്റെ സത്യമായ്
എന്നെന്നും തേരിലേറി സ്വയം.


അറിയാത്ത കേള്‍ക്കാത്ത പേരുകാര്‍
സ്വപ്നമേ എന്നു നീട്ടി വിളിച്ചു
‘എന്തോ‘ എന്നെന്റെ മറുപടി,
സ്വപ്നമായ്,സൌഹൃദമായ്,
നിര്‍വചനങ്ങളായ്,അര്‍ത്ഥങ്ങളായ്.



എങ്കിലും സൌഹൃദം എന്നില്‍
എന്നെന്നും സ്വപ്ന ശകലങ്ങളായ്
വേരറ്റു പോകാത്ത പടുവൃക്ഷമായ്.
എന്നെന്നും എന്റെ ജീവശ്വാസമായ്
വിശ്വാസത്തെ നിറച്ചു,സ്നേഹം നിറച്ചു
വാക്കുകളിള്‍ സന്തോഷത്തിന്റെ വിത്തുകള്‍
സ്വരങ്ങളില്‍ ചിരിയുടെ വേലിയേറ്റം.


സ്വപ്നമേ നീ‍ എന്റെ സപ്നയായി,
തിരിച്ചറിയലിന്റെ നൈമിഷികത
തിരയടിച്ചിളകിയ സങ്കടത്തിന്റെ
തിരമാലകള്‍ എങ്ങോപോയൊളിച്ചു
ജീവിതത്തെ യാഥാര്‍ത്ഥ്യമാക്കി നീ
എന്നെന്നും എന്റെ സപ്നയായി
പ്രസരിപ്പിന്റെ പര്യായമായി
എല്ലാ നീണ്ട് പ്രതീക്ഷകളുടെയും
തിരിനാളം തെളിയിച്ചു നീ എന്നില്‍
വീണ്ടുമെത്തിയോ എന്‍ സ്വപ്നമെ!!!

21 May, 2008

എന്റെ അനന്തിരവള്‍-റോണിക്ക

പഴയചിത്രത്തിങ്ങളുടെ, പേജു തുറന്നപ്പോള്‍ ജീവിതത്തിന്റെ മറ്റേതോ ഒരു അധ്യായം തുറന്നതുപോലെ.... ആകസ്മികമായി എത്തിച്ചേര്‍ന്ന ജീവതത്തിലെ ഏതൊ ഒരു നിമിഷത്തില്‍ ഞാനവളുടെ തലതൊട്ടമ്മയായി. ആ വാക്കിന്റെ അര്‍ത്ഥം, അന്നു മനസ്സിലായില്ല. പക്ഷെ,ഒരു ഉത്തരവാദിത്വം ഉണ്ട് എന്നറിയാമായിരുന്നു.


എന്റെ ജീവിതത്തിന്റെ തുടക്കം, ആ തത്രപ്പാടില്‍, ഏതൊരു കുഞ്ഞിനെയും പോലെ എന്റെ മുന്നിലവള്‍ വളര്‍ന്നു. ഓരോ പിറന്നാളും,ഫോണിന്റെ അങ്ങേത്തലക്കലെ ശബ്ദം മാത്രമായി. പക്ഷെ ഓരോ വര്‍ഷം കഴിയുംന്തോറും ആ കിളിനാദത്തിലെ ‘താങ്ക്യൂ സപ്പു ആന്റി’ എന്ന,കുരുന്നു വാക്കുകള്‍ വാചകങ്ങളാകുന്നതും, വിശേഷങ്ങള്‍,ഇങ്ങോട്ടു ചോദ്യ ശരങ്ങളാവുന്നതും,ഞാനറിഞ്ഞു.ചിത്രങ്ങളും വിശേഷങ്ങളും, കടലാസു തുണ്ടുകളുടെ ഉത്തരവാദിത്വങ്ങളായി.എങ്കിലും നിധി പോലെ കാത്തു.

ഓരൊ വര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴും എനിക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന, അവളുടെ ജിവിതത്തിന്റെ ഏടുകള്‍,ദിവസങ്ങള്‍,നിരാശകള്‍‍, കണ്ണുനീര്‍ത്തുള്ളികള്‍, തീണ്ടാരികള്‍, യൌവ്വനത്തിന്റെ,കൊച്ചു കുഞ്ഞു രോമാഞ്ചങ്ങള്‍,തെന്നി മറഞ്ഞു, അങ്ങനെ പലതും അവളുടെ ജീവിതത്തില്‍. എല്ലാം ഞാനറിഞ്ഞിരുന്നു എങ്കിലും അവളുടെ സാമിപ്യം വെറുമൊരു മിഥ്യയായി. തെറ്റെന്റേതു തന്നെ എന്നു ഞാന്‍,എന്നും ആശസിച്ചു/വിശ്വസിച്ചു. ആഗ്രഹം എന്നും ആവശ്യനിവര്‍ത്തിയുടെ മുന്നോടിയാണ്, വേണമെങ്കില്‍, ആഗ്രഹിച്ചിരുന്നു എങ്കില്‍,ഒന്നു കണ്ടു കേട്ടു വരാമായിരുന്നു.


സ്കൂളിലെ ബെസ്റ്റ് NCC Cadet,എന്നതിന് ഒരു സ്കൂള്‍ തലത്തില്‍ നിന്നുള്ള അംഗീകാരങ്ങള്‍ക്കും അപ്പുറത്തേക്കു, അവളുടെ പേരറിഞ്ഞു തുടങ്ങി.പാട്ടിലും കളികളിലും,നല്ല പ്രാവീണ്യം.പഠിത്തത്തിലും,ഒട്ടും തന്നെ പുറകോട്ടല്ലായിരുന്നു.ഒരു സമാന്തരമായ സുഷമത പുലര്‍ത്തിയിരുന്നു,കളിയിലും പഠിത്തത്തിലും.എന്നെങ്കിലും അവള്‍ അറിഞ്ഞിരുന്നോ എന്തോ എന്റെ മാതൃത്വപരമായ.....എന്ന സ്നേഹം. അറിഞ്ഞിരിക്കില്ല!!!.പക്ഷെ ജീവിതത്തിന്റെ പടവുകള്‍,ഉറച്ച കാല്‍ വെപ്പോടെ അവള്‍ കയറി. എന്നെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെ,ലക്ഷ്യ ബോധത്തോടെ അവള്‍ മുന്നേറുന്നതു ഞാനറിഞ്ഞു. സ്കുള്‍ NCC യില്‍ ചേര്‍ന്നുള്ള പല സംരംഭങ്ങളുടെ വിവരങ്ങള്‍, എത്തിത്തുടങ്ങി. ബെസ്റ്റ് cadet, ഏറ്റവും നല്ല വിദ്ധ്യാര്‍ഥി,സ്കൂളിലെ CheerLeader, എന്നിങ്ങനെ. നല്ലത്, നല്ല സ്വഭാവം, നല്ല പെരുമാറ്റം എന്നിങ്ങനെ ഒരു കൂട്ടം നല്ല കാര്യങ്ങള്‍, മനസ്സില്‍ ഒരുപിടി പൂച്ചെണ്ടുകള്‍ വാരി വിതറി അവള്‍ക്കായി, എന്നെന്നും.


അവള്‍ സ്വന്തമായി മൊഴിഞ്ഞു.................”ജീവിതത്തില്‍ ഒരു മുദ്രാവാക്യം പോലെ എന്നും മനസ്സില്‍ ഒരു സൂക്തവാക്യം കൊണ്ടുനടന്നിരുന്നു”നമ്മുടെ ചിന്തകളാണ് നമ്മുടെ പ്രവര്‍ത്തി”.ഞാന്‍ വളന്നു വന്ന സാഹചര്യത്തില്‍, ജീവിത്ത്തിന്റെ കുറെ ശക്താ‍മായ,കാതലായ, മൂല്യങ്ങള്‍, മനസ്സിലാക്കി, അവക്ക് വളയേറെ വിലയുണ്ട് എന്നും മനസ്സിലക്കിത്തന്നിരുന്നു,എന്റെ മാതാപിതാക്കള്‍.ഞാനവയെല്ലാം ജീവിതത്തില്‍ എത്ര കണ്ട് പ്രാവര്‍ത്തികമാക്കുന്നോ, വിശ്വസിക്കുന്നോ, അതനുസരിച്ച് എന്റെ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിനു വ്യത്യാസം ഉണ്ടാകും എന്നും മനസ്സില്‍ സ്വരൂപിച്ചിരുന്നു.എല്ലാ കാര്യത്തിലും,ജീവിതത്തിലുടനീളമുള്ള എന്തും കാര്യങ്ങള്‍ക്കും ഒരു അര്‍പ്പണബോധം,ദൈവവിശ്വാസം,പിന്നെ എന്റെ സ്വന്തം കഴിവിലും,അത്മാര്‍ഥത പുലര്‍ത്താന്‍/നിലനിര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു.എല്ലാ മനുഷ്യരിലും,ചില നിഗൂഡത ഒളിഞ്ഞിരിപ്പുണ്ട് എന്ന്,പണ്ടേ ഞാന്‍ വിശ്വസിച്ചിരുന്നു.ചുരുക്കം ചില വാക്കുകളില്‍,10 വര്‍ഷത്തിനു ശേഷം ഞാന്‍ എന്നെത്തന്നെ വിവരിച്ചാല്‍.........................ജീവിതത്തിന്റെ എല്ലാ അര്‍ത്ഥത്തിലും സംതൃപ്ത,ഉറച്ച മനസ്സ്, പ്രചോദ്നാല്‍മകമായ ചിന്താഗതിയോടു കൂടിയ ഒരു ജോലി,ഏതു പ്രായത്തിലും അറിവ് നേടാനുള്ള തുറന്ന മനസ്സ്...എന്തുകൊണ്ടെന്നാല്‍ ‘അറിവാണ് ശക്തി’,ജീതിതത്തെക്കുറിച്ച് ഒരു തുറന്ന കാഴ്ച്ചപ്പാട് എപ്പോഴും, എന്തെന്നാല്‍, എന്റെ ലക്ഷയം നേടിക്കഴിഞ്ഞാല്‍ ‘ഇനി എന്ത്’? എന്ന ഒരു ചോദ്യചിഹ്നം എനീക്ക്, വേണ്ടേ വേണ്ട!!!


ജീവിതത്തില്‍ നമ്മുക്ക് മറ്റുള്ളവരെക്കാള്‍ മുന്നേറാന്‍ സാധിക്കും എന്നോരു,ആത്മവിശ്വാസം ഉള്ളപ്പോള്‍ ആരോടും തന്നെ മത്സരത്തിന്റെ ആവശ്യമില്ല. ഞാന്‍ എന്നും മുന്നോട്ടു മാത്രം നോക്കിയേ ജീവിച്ചിട്ടുള്ളു, എന്ന് അവള്‍ സ്വയം വിശ്വസിക്കുന്നു. ആ അത്മവിശ്വാസത്തിന്റെ മറുപടിയാണ് ജീവിതത്തില്‍ അവള്‍ക്ക് ലഭിച്ചിരിക്കുന്ന/വാരിക്കൂട്ടിയ പുരസ്ക്കാരങ്ങള്‍.

1.BEST CADET KARNATAKA AND GOA -2004-05 (out of 17, 000 cadets in the state)


2.Attended Republic Day Camp 2005 and was 4th In India in the Best Cadet Category choice ( G.K and NCC- service subject based).



3. SCHOOL CAPTAIN- 2005-06– Cathedral High School, Bangalore


4. PRESIDENT OF INTERACT club from the ROTARY GROUP

5.Member of Environment Club – 2 years

6.TEAM CAPTAIN- Throw ball, basket ball( both inter school and house)

7.Represented school in inter- school Athletic Meets- 4 years

8.Gospel Mission- 2003

9.Vice –president of the Social Science Association- 2006/Co-Committee member of the Social Science Association- 2007

10.CLASS REPRESENTATIVE-2007


11.Winner of Annual Group Discussion competition's –( Among Commerce And the Social Science classes)

12.Active NCC cadet having attended 14 camps,including- National integration camp and a month camp to Delhi

13Grooming REPUBLIC DAY CAMP.

14.sponsorship to children's education for 2 years


15.Participated/Achivements in many debates and writing competions.





ഒരു പൂര്‍ണ്ണയുവതിയായി, ഇന്ന് 12 ക്ലാസ്സും പൂര്‍ത്തിയാക്കി, സ്കൂളിലെ ഒന്നാം സ്ഥാനവും കരസ്തമാക്കി, എല്ലാവരുടെയും മൂന്നില്‍ അവള്‍ ആദരിക്കപ്പെട്ടപ്പോള്‍ എന്റെ ജീവിതം വീണ്ടും ധന്യമായി.ഇന്നവള്‍ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കുന്നു. സ്വന്തം ലക്ഷ്യാബോധങ്ങളെ തിരിച്ചറിയുന്നു. സ്വന്തം കുടുംബത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും എത്രമാത്രം വിലയുണ്ട്എന്ന്,വളരെ പണ്ടേ തന്നെ മനസ്സിലാക്കിയതു ഉത്തമ ഉദാഹരണങ്ങള്‍ ആണ്, സുദൃഡമായ,സുഹൃത് ബന്ധം പോലെ കാത്തു സൂക്ഷിക്കുന്ന രണ്ടു സഹോദരികള്‍. റോഷിണീ,രശ്മി.ഏതു കാര്യങ്ങളും തീരുമാനിക്കാന്‍ അഭിപ്രായം, ചോദിക്കാനും,മറ്റും


എന്നെന്നും,ഒരു രണ്ടു സഹോദരികള്‍.അവരരുടെ പേരില്‍ സ്വന്തമായി തന്നെ, ഒരു വഴി രണ്ടു പേരും തിരെഞ്ഞെടുത്തു കഴിഞ്ഞു.ഒരാള്‍ ഒരു അറിയപ്പെടുന്ന മോഡല്‍, രശ്മി, വിശ്വകലാ പരിഷത്ത് കോളേജ്,ബാഗ്ലൂരില്‍ നിന്നു 5 വര്‍ഷത്തെ കലാപരിഷത്ത്,ഡിഗ്രി എടുത്തു.രശ്മിയുടെ പല ചിത്രപ്രദര്‍ശനങ്ങളും ഇതിനിടെ നടത്തി കഴിഞ്ഞു. 12 ക്ലാസ്സ് കഴിഞ്ഞു,ഇനി BBA, അഡ്മിഷന്‍ കാത്തിരിക്കുന്നു.അങ്ങനെ ജീവിതത്തിന്റെ വഴിത്തിരിവില്‍,സധൈര്യം മുന്നേറുകയാണ്, റോണിക്ക സൂസന്‍ ജോര്‍ജ്ജ്, എന്ന എന്റെ ‘നന്നു’.


ഇവിടെ പര്യവസാനിക്കുന്നില്ല.......’നന്നു’വിന്റെ കഥ..........(തുടരും)
ഇതിന്റെ ആംഗലേയ വിവര്‍ത്തനം....English Link...

http://dreamzru.blogspot.com/2008/05/my-god-daughter-ronikka-susan-george.html

25 March, 2008

ഒരു കിളിവാതിലിലൂടെ ലോകം എന്റെ മുന്‍പില്‍ തുറന്നപ്പോള്‍....

സുന്ദരം ശാന്തം പ്രകൃതിരമണീയം...ഒമാനെന്ന രാജ്യത്തെ ആരും ഇഷ്ടപ്പെടും.അത്രക്കു സൌദര്യമാണ്. എവിടെ നോക്കിയാലും, തോടും പുഴയും, കടലും, പച്ചപ്പിന്റെ പര‍വതാനി എവിടെയും. ഒരു ‘ഗോനു‘ വന്നു തകര്‍ത്തത് പഞ്ചപാവങ്ങളും,നല്ലവരുമായ ഒരുകൂട്ടം മനുഷ്യരെയാണ്.അതിനു പ്രകൃതിക്കു തക്കതായ ഉത്തരം കാണുമായിരിക്കും.വിനോദസഞ്ചാരികളുടെ പറുദീസയായി മാറാന്‍ അങ്ങെയറ്റം സാദ്ധ്യതയുള്ള ഈ രാജ്യത്തിന്റെ കാര്യകര്‍ത്താക്കള്‍ ഇതേ വഴി ചിന്തിച്ചു തുടങ്ങി.വളരെ ധൃതഗതിയില്‍ അവ പുരോഗമിക്കുന്നു.




അങ്ങനെ ഞാന്‍ ഒമാനിലെത്തിപ്പെട്ടപ്പോള്‍ ആകെ ഒരു ഒറ്റപ്പെടലിന്റെ വേദന.....തേങ്ങിത്തേങ്ങി എത്തി. പിറകില്‍ ഉപെക്ഷിച്ചു പോന്ന ഒരു കൂട്ടം ബന്ധുക്കാരും അതിലുപരി സുഹൃത്തുക്കളൂം...എങ്കിലും ഇവിടുത്തെ ആള്‍ക്കാരെയും നാടിനെയും പറ്റി പറഞ്ഞുതരാന്‍ ഒട്ടേറെ നല്ല മനുഷ്യരും സഹൃദയരും, ബ്ലോഗുകാരും,ഓര്‍ക്കുട്ടുകാരും ഒക്കെയുണ്ടായിരുന്നു.അതില്‍ ചിലര്‍ നല്ല സുഹൃത്തിക്കളും ആയി.എന്റെ ബ്ലൊഗുകള്‍ (http://www.swapnaadanam.blogspot.com/) എല്ലാം തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ സംഘം തന്നെ എനിക്കു സംമ്മാനിച്ചു.അതില്‍ നേരില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും,ഒരു വാക്കു സംസാരിക്കാത്തവരാണ്,ഒട്ടു മുക്കാലും.എങ്കിലും,ഇതു ഇത്തിരിവെട്ടത്തിന്റെ ബ്ലോഗ് ആണ്,ഇതു ഇരിങലിന്റെ ബ്ലോഗ് ആണ്,അനാമികുടേത്, ഇതു ഡെയിനിന്റെതാണ്, എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.പിന്നെ നല്ല തീപ്പൊരി പെമ്പിള്ളാരുണ്ട് നല്ല നല്ല ബ്ലോഗുകളുമായി. ഈ യാഹൂ ഗ്രൂപ്പില്‍ ചേര്‍ന്നതോടെ എന്റെ (http://groups.google.com/group/marumozhikal ) ഒട്ടു മിക്കവാറും ബോറാടീ തീര്‍ന്നു കിട്ടി.അങ്ങനെ ബ്ലോഗിലും ഞാന്‍ സജീവസാന്നിദ്ധ്യമായി. സാഹചര്യത്തെ മുതലെടുക്കാന്‍ വന്നവരാരും തന്നെയില്ലായിരുന്നു, എന്നു തന്നെ പറയാം.എന്നാല്‍ പഴയ എന്റെ,സുഹൃത്തുക്കളില്‍ പലരും ഒമാനിലെ സ്വന്തക്കരെയും ബന്ധുക്കാരെയും ചികഞ്ഞെടുത്തു, അവരെ ഒന്നു വിളിക്കു,ദൂരക്കൂടുതലായിരിക്കും, എന്നാലും ഇരിക്കട്ടെ നമ്പര്‍!!

അങ്ങിനെ ഞാന്‍ മറ്റൊരു കൂട്ടത്തിലും എത്തിച്ചേര്‍ന്നു “ഡാഫ്ഫോഡിത്സ്” ഈ മണലാരണ്യത്തിലെ മഞ്ഞമന്താരം. സുഹൃത്തുകളുടെ ഒരു കൂട്ടായ്മ. ഇവിടെ എല്ല GCC യില്‍ നിന്നും കേരളത്തില്‍ നിന്നൂം ഇന്‍ഡ്യയുടെ പലഭാഗത്തുനിന്നുമായി ഇവിടെ ഈ ഗ്രൂപ്പില്‍ ഒരു നല്ല സുഹൃത്ത് വലയം എനിക്കുണ്ട്. ഒരു കൂട്ടം നല്ല മനസ്സുകളുടെ ഉടമകള്‍.പ്രായത്തില്‍ എന്നെക്കള്‍ ഒരു പതിറ്റാണ്ട് പുറകിലാണ് എല്ലാവരും എങ്കിലും, സ്നേഹത്തിലും ഭാവത്തിലും കരുതലിലും ഞങ്ങള്‍ സമപ്രായക്കാരാണ്.ഇവിടെ ഈ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ ഒരു കൂട്ടും നല്ല സുഹൃത്തുക്കളെ ലഭിക്കും,ആര്‍ക്കും തന്നെ.
ഒമാന്‍ ഓര്‍ക്കുട്ടില്‍ ‍ കയറി.....ഗ്രൂപ്പില്‍....വെറുതെ ഒന്നു പരതി....അവിടെ ധാരാളം മലയാളത്തനിമ, മസ്ക്കറ്റായി..... ഒമാനായി ഒട്ടനവധി.കൂട്ടം തെറ്റിയവരും,കൂട്ടുകൂടിയവരും അങ്ങനെ ഒട്ടനവധി...ഇതില്‍ നിന്ന് ഒന്നു മനസ്സിലായി ഒരു മലയാളി ആത്മാര്‍ത്ഥമായി വിളിച്ചാല്‍‘ആരെങ്കിലും ഉണ്ടോ? എന്നു ചോദിച്ചാ‍ല്‍ ഉത്തരമായി...........മറ്റൊരു ‘എന്താ ഉണ്ടല്ലോ'?ഉടനടി വന്നു.ആശ്വാസമായി.......... പരിചയപ്പെടുത്തലായി, ചാറ്റില്‍ സംസാരമായി...അതിലൂടെ ഫ്ലിക്കര്‍ കണ്ടു,അവിടെ എന്റെ മുന്‍പില്‍ മലയാളം ബ്ലോഗ് പോലെ,മറ്റൊരു വലിയ ലോകം തുറന്നു.എന്റെ ചിത്രങ്ങളുടെ കൂടെ, അഭിപ്രായത്തിന്റെ കൂടെ,സുഹൃത്തുക്കളും എത്തി. വീണ്ടും ആശ്വാസം.......എന്റെ ചിത്രങ്ങള്‍ മേത്തരമോ,അതി സുന്ദരമോ ഒന്നുമല്ല.എന്നിരുന്നാലും അഭിപ്രായങ്ങള്‍ ഒഴുകി എത്തി.മലയാളികളും അല്ലാത്തവരുവരുമായി ഒട്ടനവധി നല്ല നല്ല മനുഷ്യര്‍. ചിത്രങ്ങളുടെ കൂടെ ഉപദേശങ്ങളും, വിമര്‍ശനങ്ങളും, എന്നുവേണ്ട,ആകെ സൌമ്യതയുള്ള സൌഹൃദങ്ങള്‍.



എന്റെ മകന്റെ ഒരു ചിത്രം, പെയിന്റിങ്....അതിനെചുറ്റിപ്പറ്റിയുള്ള കുറെ കുറിമാനങ്ങളുടെ(scrap) ബാക്കിയായി ഞങ്ങള്‍ സൌഹൃദസംഭാഷണം തുടങ്ങി. അങ്ങേത്തലക്കലുള്ള ആളെപ്പറ്റി ഒരോദിവസം കഴിയും തൊറും ബഹുമാനം ഏറിവന്നു.ചിത്രരചന,ചിത്രസംയോജനങ്ങള്‍,സചിത്രലേഖനങ്ങള്‍,എന്നിവ ചെയ്യാറുണ്ട് എന്ന് വളരെ ലാഘവത്തോടെയുള്ള, സംസാരം.എതൊരു വിഷയത്തെപ്പറ്റിയുള്ള വ്യക്തമായ അഭിപ്രായ പ്രകടനങ്ങള്‍.ആരെയും കൂസാത്ത ഭാവം, എന്നിരുന്നാലും,അങ്ങേയറ്റം താഴ്മയുള്ള ലാളിത്യം സംസാരത്തില്‍. ഒരു simpleton, എന്നാണ് മനസ്സില്‍ തൊന്നിയത്.ഒരു മാലാഖയുടെ പരിവേഷമുണ്ടോ ഈ,കൊച്ചു കൂട്ടുകാരിക്ക്... ഉണ്ടാവാം. നമ്മുടെ ചിന്തകളും മനസ്സും നാം തന്നെയാണ് നിയന്ത്രിക്കുന്നത്.അങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സംസാരിക്കാന്‍,മാനസികമായി ഒരുപോലെയുള്ള ചിന്താതരംഗങ്ങള്‍ കൂട്ടി മുട്ടി, എന്നും പറയാം.



അങ്ങനെ,ദാ വീണ്ടും മറ്റൊരു വിളി‘റേഡിയോ കേള്‍ക്കാറുണ്ടോ‘?ഒമാനിലെ റേഡിയോ കിട്ടുന്നില്ല, പിന്നെ ആകപ്പാടെ ഏഷ്യനെറ്റ് തന്നെ ശരണം.അപ്പൊ ദാ എത്തി www.hit967.com ,ഒരു പറ്റം മലയാളികളുടെ കൂട്ടം,കുറെയധികം നല്ല സംസാരങ്ങളും, സംവാദങ്ങളും, ചര്‍ച്ചകളും,വിവാദവിഷയങ്ങളും, മറ്റും.ഏറ്റവും മനോഹരം, ഇടവിട്ടുള്ള മലയാളംപാട്ടുകള്‍ പിന്നെ,വാര്‍ത്തകള്‍,ദുബായിലെ വാ‍ഹനക്കുരുക്കുളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍, എന്നിവ കൂട്ടികാലര്‍ത്തിയവ. വീട്ടിലിരുന്നു, കംപ്യൂട്ടര്‍ വഴിയും കേള്‍ക്കാം എന്നുള്ളത് ഒരു മറ്റൊരു വലിയ പ്രത്യേകതയാണ്.ഒരു പുതിയ സ്ഥലത്ത്, ആകപ്പാടെ ഒറ്റപ്പെട്ടുപോയി എന്ന തോന്നലുമായി നടക്കുന്ന എനിക്ക്, ഒരു പുതിയലോകം തന്നെ തുറന്നതുപോലെയാണ്.ആരു പറഞ്ഞു, ആരെപ്പറ്റിപ്പറഞ്ഞു എന്നതിനേക്കാള്‍, നമ്മള്‍ കേള്‍ക്കുന്ന പല സംസാരങ്ങളും നമ്മെ ചിന്തിപ്പിക്കുന്നു എന്നത് മറ്റൊരു വലിയ ആനുകൂല്യമാണ്.



ഇങ്ങനെ എന്റെ ദിവസത്തെ സ്വകാര്യ സമയങ്ങള്‍ക്കൊരു അര്‍ത്ഥം വന്നു. ഒരു ലക്ഷ്യം വന്നു. വാക്കുകളുമായുള്ള മല്‍പ്പിടുത്തം, എനിക്കേറ്റം വിലപ്പെട്ട ഒരു നേരമ്പോക്കായിരുന്നു.കവിതകള്‍ എനിക്കു പ്രിയപ്പെട്ടതായി.എന്നിരുന്നാലും എന്നിലെ എന്നില്‍ അവ ഞാനെന്നെ സ്വപ്നത്തെ സപ്നയാക്കി.

17 May, 2007

ജീവിന്റെ സംഗീതം

ജീവിന്റെ സംഗീതം...... ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും,ആ സ്നേഹം എല്ലാ ചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമ. കരുണയുടെയും സ്നേഹത്തിന്റെയും സംഗീതം കേട്ട് ,“ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ “എന്ന പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കുകയും ചെയ്ത ജീവ്. പള്ളി വികാരിയുടെ മകന്‍, യേശുദേവന്റെ ദിവ്യസ്നേഹം പാടി നടക്കുന്ന വീടും അന്തരീക്ഷവും, അതില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന കുടുംബപശ്ഛാത്തലം. കോട്ടയം മാര്‍ത്തോമാ തിയോളജി സെമിനാരിയിലെയും, വെസ്റ്റ് ബെംഗാളിലെ സെറംപൂര്‍ കോളേജിലെയും ദൈവികത നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം,കൊച്ചു ജീവിന്റെ പടി പടിയയുള്ള, സ്വഛമായതും, ശാന്തമായതും ആയ,വളര്‍ച്ചക്കു സാക്ഷികളായി.

ആറാം വയസ്സില്‍ പള്ളിയിലെ ഖ്വയര്‍ സംഘത്തില്‍ അംഗത്വം,പതിനാലാം വയസ്സില്‍ ആദ്യമായി ഓര്‍ഗന്‍
വായിക്കുകയും,പതിനേഴാം വയസ്സില്‍ പള്ളിയുടെ ഖ്വയര്‍ സ്വയം നയിക്കാനുള്ള പാടവം,ഓര്‍ഗനിലും പാട്ടിലും ജീവ് നേടിക്കഴിഞ്ഞിരുന്നു. ‘സംഗീതം‘ ജീവിന്റെ,വാക്കുകളില്‍,പല വിഷയങ്ങളിലേക്കും, പരിചയങ്ങളിലേക്കും ഉള്ള ഒരു താക്കോലായിരുന്നു. 1978 ല്‍ ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന സ്വന്തം ബാഡ് രൂപീകരിച്ചു, പിന്നീട് ‘ഇന്നര്‍ സ്ത്രെങ്ങത്’ എന്ന കുറച്ചു കൂടി വിപുലമായ,ഈ ട്രൂപ്പ്, ഇന്‍ഡ്യ ഉടനീളം പല സ്റ്റേജുകളിലും അനേകം ആള്‍ക്കാരെ സംഗീതസാന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.


എം.എസ്.കോളേജ്
ഇംഗ്ലീഷ് ഐഛികമായി എടുത്ത്,കോട്ടയംCMS കോളേജില്‍,ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ, ചവച്ചരക്കുന്ന സംയത്തും,സംഗീതം ഒരു ആശ്വാസമായിരുന്നു. കൂട്ടുകാക്കിടെയിലെ സമ്മതന്‍, ഏതു പ്രശ്നങ്ങള്‍ക്കും, ഞൊടിയിടയില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന തടിയന്‍. മനസ്സിന്റെ വളര്‍ച്ച പോലെ കൊച്ചു ജീവിന്റെ ശരീരവും വളര്‍ന്നു,നിഷ്ക്കളങ്കമായി. മിക്കപ്പോഴും ക്ലാസ്സില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ പോലും ഒരു തേരാളിയുടെ, അല്ലെങ്കില്‍ ഒരു ആട്ടിടയന്റെ വേഷം കൂട്ടുകാര്‍ക്കിടയില്‍ സ്വയം എടുത്തണിയാറുണ്ട് ജീവ്.

സാന്ദ്രം‍
1989 നു ശേഷം മനിലയിലെ ‘ഏഷ്യന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍‍‘ വീണ്ടും ഉയര്‍ന്ന സംഗീത പഠനത്തിനായി എത്തിച്ചേര്‍ന്നു. പിന്നീട് ബോസ്റ്റണില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് തിയോളജിയില്‍ നിന്നും ‘മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ഡിഗ്രീ’ കരസ്ഥമാക്കി. അവിടെ പ്രശസ്ഥനായ Dr.റോബര്‍ട്ട് ഷായുടെ സഹപ്രവര്‍ത്തകയും, ഉപസഹായിയും ആയ,Dr.ആന്‍ ജോണ്‍സിന്റെ കൂടെ,പഠനവും സാധകവും ഒരുപോലെ നടന്നു. സംഗീതത്തിനു വേണ്ടി ഇത്രകാലത്തെ ആത്മസമര്‍പ്പണം കൊണ്ട്,പിയാനോ,ഇലക്ട്രിക് കീ ബോര്‍ഡ്, സ്പാനിഷ് ഗിറ്റാര്‍,വെസ്റ്റേണ്‍,വയലിന്‍,ഹാര്‍മോണിയം,കോറല്‍ നടത്താനും,പാട്ടു പഠിപ്പിക്കനും ഉള്ള കഴിവും, പര്യാപ്തമായ യോഗ്യതകളും,ഈ വര്‍ഷങ്ങളില്‍ ജീവ്,നേടിയിട്ടുണ്ട്.

ജീവിത നൌക

സംഗീതസാസ്ന്ദ്രമായ ജീവിതം പോലെ തന്നെ ഒരു പെണ്‍കുട്ടി, ജീവിന്റെ ജീവിതത്തിലും കടന്നു വന്നു, ആന്‍. കൌതുകത്തോടെ, അതെല്ലെങ്കില്‍ ‍ചെറു കൂര്‍ത്ത മുനയുള്ള,വാക്കുകളാല്‍ ആരെയും തളക്കാന്‍ പോന്ന വാക്ചാതുര്യത്തിന്റെ ഉടമയോട്, കിടപിടിക്കാന്‍, ഒരു പക്ഷെ,ഒരു എം.എസ്.ഡ്ബ്ലുക്കാരിക്കേ സാധിക്കു എന്നുണ്ടായിരിന്നിരിക്കാം. സ്റ്റുഡന്റ് കൌണ്‍‍സിലര്‍ കൂടിയായാണ് ആന്‍. അവര്‍ക്കിടയില്‍ പ്രേമമില്ലാതില്ല, എന്നാല്‍ പരസ്പ്പരം മനസ്സിലാക്കുന്ന, പിന്‍ താങ്ങുന്ന, പിന്‍തുണക്കുന്ന ഒരു കൂട്ട്. ആ കൂട്ടുകെട്ട് അരക്കിട്ടുറപ്പിക്കാന്‍ ആനന്ദ് എന്ന മകനും.ജീവിന്റെ സംഗീതത്തിനൊപ്പം താളമിടാന്‍, പത്തു വയസ്സുകാരന്‍ ആനന്ദും ശ്രമിക്കുന്നുണ്ട്.

ജീവിതത്തെ ഒരു വലിയ യാത്രയായി താരതമ്യം ചെയ്യുന്ന ജീവ്,പല വിദേശരാജ്യങ്ങളും ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.സംഗീതത്തിന്റെ,വര്‍ക്ക് ഷോപ്പുകള്‍ നടത്തിയവയില്‍,പ്രാധാന്യം ഉള്ളവ, UK, കാനഡ, കുവൈറ്റ്,മലേഷ്യ,സിംഗപ്പൂര്‍,ബഹറിന്‍,ഒമാന്‍,UAE,എന്നിസ്ഥലങ്ങളില്‍ നടത്തിയിട്ടുള്ളവയാണ്.1996 ല്‍ ഇഡ്യയില്‍ തിരിച്ചെത്തിയ ജീവ് തന്റെ പ്രാധമിക ലക്ഷ്യങ്ങളില്‍ ഒന്നായ,അദ്ധ്യാപനത്തിലേക്കു തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു.കൊച്ചിയിലെ ‘ചോയിസ് സ്കൂളില്‍, B.Ed ഡിഗ്രീക്കുകൂടി ഉടമയായ ജീവ്, സംഗീതത്തിന്റെ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന്,ദുബായ് മില്ലിനിയം സ്കൂളില്‍ സംഗീത അധ്യാപകനായി 2006 മുതല്‍ സേവനംനുഷ്ടിക്കുന്നു.

അടിക്കുറിപ്പ്
ഈ മഹാന്‍ ഞാനെന്ന വ്യക്ത്തിക്കൊപ്പം പഠിച്ചിട്ടുണ് കോട്ടയം സി,എം,എസ് കോളേജില്‍, 1982 ല്‍. ഇന്നും 2007 ലും, സുഹൃത്ത് എന്ന വാക്കിന്റെ അര്‍ദ്ധം‍,ജീവ് ആയി നിലനില്‍ക്കുന്നു, ഞങ്ങള്‍‍ കുറച്ചു പേര്‍ക്ക് . ഇതേ വ്യക്തിയെപ്പറ്റിയുള്ള ലഘുലേഖനം ഇംഗ്ലീഷില്‍ വായിക്കാനായി ,ഇവിടെ കോടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

5 May, 2007

മാന‍സികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്‌‌‌‌‌‌


















മുഖം മന‍സ്സിന്റെ കണ്ണാടിയാണ്




മനുഷ്യന്റെ മനസ്സ്‌,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ പ്രകൃതങ്ങളേയും പെരുമാറ്റങ്ങളേയും കൃത്യമായ പഠനത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതര ശാസ്ത്രങ്ങളെക്കാള്‍ വളരെ മുന്നിലാണ്‌. ഏതൊരു ശാഖയേയും പോലെ മനഃശാസ്ത്രത്തിനും,പല‍ ‍വിജ്ഞാന മേഖലകളുമായി കൈകോര്‍‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും,ഒരു വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്‌. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നര്‍ത്ഥമുള്ള "സൈക്ക്‌ "(psyche), "പഠനം" എന്നര്‍ത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളില്‍ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.

ഇതത്രെയും മനശാസ്ത്രത്തെപ്പറ്റി ഗ്രന്ധങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന വസ്തുതകള്‍ ആണ്. എന്നാല്‍ ഈ പഠനങ്ങളില്‍ നിന്നും വ്യത്യസ്ഥമായതും എന്നാല്‍ ഇതിനു സമാനമായി പോകുന്നതുമായ,ഒരു പഠനമേഖലയാണ് എന്‍.എല്‍.പി (NLP-Neuro Linguistic Programming).

Dr.A.ഏബ്രഹാം എന്ന വ്യക്തിയെക്കുറിച്ച് ഒരു മുഖവുര





ഡോക്ടര്‍.ഏ.ഏബ്രഹാം, 1948-ല്‍ ജനിച്ചു. അദ്ദേഹം വര്‍ഷങ്ങള്‍ ലെഡനില്‍,പ്രാക്റ്റീസ് ചെയ്തതിനു ശേഷം,ലെ‍ഡന്‍ വിട്ട്,ഭാരതത്തില്‍ എത്തി. ഇന്ത്യകൂടാതെ,പല വിദേശരാജ്യങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ വൈദ്യശാസ്ത്രത്തിലും, മനശ്ശാസ്ത്രത്തിലും,പ്രഗല്‍ഭരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും, സമാധാനപരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ മുതല്‍ക്കുട്ടായിരുന്നു. മാനസികമായും,ആത്മീയമായും മസുഷ്യന്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന പിരിമുറുക്കങ്ങളില്‍ നിന്ന്,അവരെ പൂര്‍ണ്ണമായും എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാം എന്ന ലക്ഷ്യപ്രാപ്തിക്കായി,അദ്ദേഹം തന്റേതായ ഒരു ശൈലി വാര്‍ത്തെടുത്തിരിക്കുന്നു. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ തൊഴിലധിഷ്ടിത പഠനങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കുമായി, തിരുവനന്തപുത്തു താമസമാക്കി, NLPയും‍‍ മനശാസ്ത്രപഠനവും തുടര്‍ന്നു. ഒരു സര്‍ട്ടിഫൈഡ് NLP പ്രാക്റ്റീഷണര്‍ ആണ് അദ്ദേഹം.




















Dr.ഏബ്രഹാമിന്റെ കാഴ്ച്ചപ്പാട്












കേരളത്തില്‍,സ്കൂളുകളിളിലും, കോളേജുകളിലും,ഉന്നതമായ പല സ്ഥലങ്ങളിലായിയും, ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും,പഴയതെങ്കിലും,കേരളത്തില്‍ പുതുതായി പ്രാചാരത്തില്‍ വന്നു കൊണ്ടിരിക്കുന്നതുമായ, ഈ പുതിയ മാനസിക സമീപനത്തെപ്പറ്റി, അദ്ദേഹം കൂടുതല്‍ പ്രചരിപ്പിക്കുകയുണ്ടായി.ദുബായ്, ഒമാന്‍,എന്നിങ്ങനെ പല ഗള്‍ഫ് നാടുകളില്‍,ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന,ക്ലാസ്സുകള്‍,വിദ്യാര്‍ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും വേണ്ടി,Dr.ഏബ്രഹാം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ഇന്നത്തെ പിരിമുറുക്കങ്ങള്‍ ഓഫ്ഫിസുകളില്‍ ജോലി ചെയ്യുന്ന, പ്രവാസികളായവരില്‍ കൂടുതലായി കണ്ടുവരുന്നു. നാട്ടില്‍ നിന്ന് ബന്ധപ്പെട്ടവരെയും സ്വന്തക്കാരെയും വിട്ടകന്നാണ് പലരും ജീവിക്കുന്നത്. ഈ ഒരു വസ്തുതന്നെ മാനസികമായി വളരെ നമ്മെ തളര്‍ത്തുന്നു,കൂടെ ആവശ്യങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ഒരു നീണ്ട പട്ടികതന്നെയുണ്ടാവാം. ഇതിന്റെ പരിണിത ഫലമാണ്, പ്രായത്തിനതിതമായി നാം അനുഭവിക്കുന്ന, ശാരീരിക അസ്വാസ്ത്യങ്ങളും, അസുഖങ്ങളും. ഗര്‍ഫ് ജീവിതരീതികളെയും, ചൂടും കാറ്റും പൊടിയും, A/C,യുടെ പേരിലും‍ പഴിചാരുമ്പോള്‍,നാം നമ്മോടു തന്നെ ചെയ്യുന്ന മാനസിക ദുഷ്ടതകള്‍ നമ്മള്‍ അറിയുന്നില്ല . ഇതു പറഞ്ഞു മന‍സ്സിലാക്കിത്തരുന്ന ഒരു സാധരണ പ്രകൃയയാണ് ഡോക്ടറുടെ ശൈലി. “പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, നിങ്ങളുടേ ഉള്ളില്‍ത്തന്നെയുണ്ട്”,NPL എന്ന പഠനത്തിലൂടെ , കഴിവതും ആള്‍‍ക്കാര്‍ക്ക് ഈ തത്വം ‍മനസ്സിലാക്കിക്കൊടുക്കുക,എന്നതായിരുന്നു അദ്ദേഹത്തിനെ ആദര്‍ശവും ജീവിതലക്ഷ്യവും .

എന്താണ് NLP?
മാനസികപിരിമുറുക്കങ്ങളുടെ പറുദീസയാണ് ഇന്ന് മനുഷ്യമനസ്സുകള്‍. ജോലിയില്‍,വീടുകളില്‍,പഠന വിഷയങ്ങളില്‍,ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനുഷന്‍ പിരിമുറുക്കങ്ങള്‍ക്ക് അടിമയാണ്. ഈ പിരിമുറുക്കങ്ങളുടെ അനന്തരഫലമായിട്ടാണ് ന‍മ്മുടെ ശരീരം, പലതരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്. എന്നാല്‍ ഈ പിരിമുറുക്കങ്ങള്‍ക്കു കാരണം ചിട്ടയില്ലാത്ത നമ്മുടെ ജീവിതരീതികളും, മന‍സ്സിനും ശരീരത്തിനും നമ്മള്‍ നല്‍കാത്ത വിശ്രമത്തിന്റെ അനന്തരഫലങ്ങളാണ് എന്ന് നാം മനസ്സിലാക്കുമ്പോഴേക്കും‍,സമയം അതിക്രമിച്ചിരിക്കും. നിങ്ങളാരായിരുന്നാലും,വിദ്യാര്‍ദ്ഥിയോ, വീട്ടമ്മയോ, സഥാനമാനങ്ങളുള്ള ഒരു എക്സിക്യൂട്ടീവോ ആയിക്കൊള്ളട്ടെ,മാനസികമായി നിങ്ങള്‍ അസ്വസ്ഥനായിരിക്കാം. അതു മന‍സ്സിലാക്കുകയും,നിങ്ങളുടെ ആന്തരികമയി കഴിവുകളെ വികസിപ്പിക്കാനും, അതിനു നിങ്ങള്‍ തന്നെ പരിഹാരങ്ങള്‍ കണ്ടുപ്ടിക്കാനും,ഉതകുന്ന രീതികളും പ്രഭാഷണങ്ങള്‍ ഉള്‍ക്കോള്ളിച്ചുകൊണ്ടുള്ള ഒരു പഠനരീതിയാണ് NLP. നമ്മുടെ അനുഭവങ്ങള്‍, അതു നമ്മുടെ നാഡിവ്യൂഹത്തിലൂടെ സ്വീകരിച്ചു,അതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ (കാണുക,കേള്‍ക്കുക,സ്പര്‍ശിക്കുക, മണക്കുക,രുചിക്കുക‍) കടന്നു പൊയി, നമ്മുടെ മസ്തിഷ്ക്കം മന‍സ്സിലാക്കുകയും ചെയ്യുന്ന രീതിയാണ്, ആശയവിനിമ്യമായി,നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഭാഷാ ശാസ്തഞന്‍മാര്‍ ഇതിനെ ഒരു സമാനമായ രീതിയില്‍ സാധാരണ ഭാഷയായി വിവര്‍ത്തനം ചെയ്യുന്നു. നമ്മുടെ നാഡീവ്യൂഹത്തിലൂടെ,കിട്ടുന്നു വിവരങ്ങളേയും, വിവരണങ്ങളെയും, നമ്മുക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കും എന്നതാണ് NLP ചെയ്യുന്നത്. നമ്മുടെ പ്രതികരണസ്വഭാവത്തെ എറ്റവും പ്രവര്‍ത്തികമായ രീതിയില്‍ വാര്‍ത്തെടുക്കുക എന്ന തത്വം ആണ് നാം ഡോക്ടറുടെ ക്ലാസ്സുകളിലൂടെ മനസ്സിലാക്കുന്നത്.
















എങ്ങിനെയാണ് NLP നമ്മുക്ക് പ്രയോജനപ്പെടുന്നത്?








ഡോ.ഏബ്രഹാം സ്വന്തമായി രൂപപ്പെടുത്തിയെടുത്ത ക്രമാനുസൃതമായ,രീതിയാണ് ഇവിടെ അദ്ദേഹം പഠിപ്പിക്കുന്നത്. NLP പോലെയുള്ള പല മനശാസ്ത്ര പഠനങ്ങളെ ആസ്പദമാക്കി, ആശയാധിഷ്ടിതമായ ഒരു രീതിയാണ്,ഡോക്ടര്‍, വികസിപ്പിച്ചെടുത്തിരിക്കുന്നത്. "Better You" ഇതാണ് ഈ പാഠ്യപദ്ധതിയുടെ പേര്. നമ്മുടെ മനസ്സിനെ കൂടുതല്‍ മനസ്സിലാക്കുകയും, അതു വഴി , ശക്തമായ ചില ഏടുകള്‍ തിര‍ഞ്ഞുപിടിക്കുകയും, എന്നാല്‍ ബലഹീനമായ പല സ്വഭാവരീതികളെയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.‍നമ്മുടെ ഉള്ളിലുള്ള സ്വന്തം കഴിവുകളെത്തന്നെ വ്യക്തിപരമായ ആശയവിനിമയത്തിനായി ഊര്‍ജ്ജസ്വലീകരിക്കുക.സ്വന്തം മന‍സ്സിലും , മറ്റുള്ളവരുടെ മനസ്സിലും നടക്കുന്ന ചിന്തകളെക്കുറിച്ച് നിങ്ങള്‍ മന‍സ്സിലാക്കാന്‍ മിനക്കെടാറുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയുള്ള ഒരവസ്ഥയില്‍ നിങ്ങളുടെ മനസ്സില്‍ അന്തര്‍മുഖിയായിട്ടിരിക്കുന്ന ശക്തികളെ ഉപയോഗിച്ച്, നിങ്ങള്‍ക്കു തന്നെ ഒരു ‘positive' ഊര്‍ജ്ജം ഉലല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു.
























'Better You' ജീവിതത്തില്‍ പ്രായോഗികമാക്കുന്നതിലൂടെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ ചിന്താഗതി എങ്ങനെ വ്യത്യസ്ഥമാകും?








ആശയവിനിമയം, പ്രത്യേകിച്ച് വ്യക്തമായതും സ്പഷ്ടമായതുമായ സംസാരം, ബുന്ധിയുള്ളതും, പറയുന്ന വിഷയത്തില്‍ പ്രാവിണ്യം ഉള്ളതുമായിട്ടുള്ള ആളാണ് എന്ന തോന്നല്‍, കേള്‍വിക്കാരനില്‍ തോന്നിപ്പിക്കുന്നു. ഇതു പോലെ വിശദമായ ഒരു ആശയവിനിമയം ഇന്നു നമ്മുടെയില്‍ ഇല്ല എന്നു തന്നെ പറയാം.
















കുടുംബബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കാന്‍ എത്രമാത്രം ഈ പഠനങ്ങള്‍‍ ഉപകരിക്കും?




ആശയവിനിമയത്തിന്റെ വാതില്‍ നാം തുറക്കുമ്പോള്‍,രക്ഷിതാക്കള്‍ക്കു,മക്കളെയും, അവര്‍ക്കു തിരിച്ചും, മനസ്സിലാക്കനുള്ള ഒരു അവസരമാണ്. രക്ഷിതാക്കളുടെ നിലയില്‍ നിന്നിറങ്ങി, മക്കളോട്, അവരുടെ കൂട്ടുകാരുടെ നിലയില്‍ പെരുമാറിയാല്‍, പല സംഗതികളും തുറന്നു സംസാരിക്കാന്‍, മക്കള്‍ മുന്‍കൈ എടുക്കുന്നു. പഴയകാലം പോയി എന്നു തന്നെ പറയാം. പല തരത്തിലുള്ള ആള്‍ക്കാരെയും സംഭവങ്ങളും വിദ്യര്‍ഥികളായ,അവരുടെ മുന്നില്‍ക്കൂടി കടന്നു പോകുന്നു, അതു വേര്‍തിരിച്ച‍രിച്ചറിയാനും, മനസ്സിലാക്കാനുമുള്ള കഴിവ് മാതാപിതാക്കളില്‍ നിന്നാണ് കിട്ടേണ്ടത്.




























തൊഴില്‍പരമായ മേഘലകളില്‍ ശേഭിക്കാ‍ന്‍‍ ഈ പഠനങ്ങള്‍ എത്രമാത്രം സഹായിക്കും?








തൊഴില്‍ മേഘലയില്‍ തന്റെ ലക്ഷയങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കനുള്ള ഒരു സന്തുലിതമായ മാനസികാവസ്ഥ ഉണ്ടാകുന്നു. പെരുമാറ്റത്തിലുള്ള സൌമ്യതയും, കാര്യക്ഷമമായുള്ള തീരുമനങ്ങള്‍ എടുക്കാനുള്ള ഏകാഗ്രമായ മനസ്സിനെ വാര്‍ത്തെടുക്കുവാനും നമ്മുക്ക് സാധിക്കുന്നു. പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ‍മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടാതെ, കുശാഗ്രബുദ്ധിയോടുകൂടിയും സമാധാനപരമായ ഒരു മാനസികാവഥയില്‍ കര്യങ്ങള്‍ തീരുമാനിക്കനുള്ള,കഴിവ് നമ്മളിള്‍‍ ഉണ്ടാകുന്നു. മറ്റുള്ള സഹപ്രവര്‍ത്തകരെ പഠിക്കാനും മനസ്സിലാക്കനും ഉള്ള ഒരു കൂര്‍മ്മബുദ്ധി ഉണ്ടാകുന്നു.
























മറ്റുള്ള 'positive mind-study'കളില്‍ നിന്ന് ഇത് എത്രമാത്രം വ്യത്യസ്ഥമാണ്?








ഇവിടെയുള്ള പഠനരീതികളില്‍ കൂടുതലും ആശയവിനികയത്തില്‍ അധിഷ്ടിതമാണ്. സന്തുലിതമായ മാത്രുകാനുസൃതമായ ഒരു മനസ്സിനു മാത്രമേ ഫലവത്തായ ഒരു ആശയനിനിമയം നടത്താന്‍ സാധിക്കയുള്ളു. ഗുണകരമായ ചിന്താഗതികള്‍ ഉണ്ടാക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഡോക്ടരുടെ പഠനത്തിന്റെ അടിസ്ഥാനം. “ Better You" എന്ന പ്രോഗ്രമിലൂടെ‍ Dr.ഏബ്രഹാം നമ്മുടെ മനസ്സിനെയും അതിന്റെ ചിന്താഗതിയെയും ആണ് ക്രമീകരിക്കുന്നത്. നമ്മുടെ തന്നെ മനസ്സില്‍,നാം മന‍സ്സിലാക്കതെ കിടക്കുന്ന ഒരു “നമ്മെ”ത്തന്നെ മന‍സ്സിലാക്കാന്‍ ഇത് ഉപകരിക്കുന്നു.




























"Better You" പ്രോഗ്രം തിരുവനവന്തപുരത്ത്








ജൂണ്‍ രണ്ടാം വാരത്തില്‍,തിരുവന്തപുരത്ത്,രണ്ടുദിവസത്തെ ക്ലസ്സുകള്‍,ഡോക്ടര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. താല്പര്യം ഉള്ളവര്‍ ഡോക്ടറെ നേരിട്ടോ,ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടാ‍തെ ഓഫ്ഫീസുകളിലും, കോളേജുകളിലും, താത്പര്യമുള്ളവര്‍ക്ക്, 'workshop on NLP' നടത്തുന്നതിനും ഡോക്ടറുമായി ‍ബന്ധപ്പെട്വുന്നതാണ്. ഡോക്ടറുടെ ഓര്‍ക്കുട്ട് പേജുകള്‍ വഴി ,അദ്ദേഹത്തോട് സംസാരിക്കവുന്നതാണ്.




21 March, 2007

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം


എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുള്‍ തേടി വന്ന ഒരു സാധുമനുഷ്യന്‍. കാഴ്ച്ചയിലും(ചിത്രത്തില്‍) വാക്കുകളിലും സാധു, സൌമനസ്സ്യം, വാക്കുകളില്‍ ലാളിത്യം, സരസന്‍. എന്റെ മലയാളം വായിക്കാന്‍ വേണ്ടി ‘വരമൊഴിയും, ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപി‘യും തന്റെ മകന്റെ സഹായത്തോടെ മനസ്സിലാക്കി അങ്ങിനെ അദ്ദേഹം മലയാളം ബ്ലോഗില്‍ എത്തി.
മലയാളം വായിച്ചു തുടങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍!‘ഞാന്‍ പറയട്ടെ’എന്ന മുഖവുരയോടു കൂടിയുള്ള തുടക്കം!ഭാവനയും ശൈലിയും അന്തര്‍ലീനമായ ഒരു കഴിവാണ്, അതെന്നിലുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞുതന്നു. ചോര്‍ന്നു പോയ എന്റെ ധൈര്യം വീണ്ടും തലപൊക്കി. എഴുതുമ്പോള്‍ ഓരോ വാക്കുകളുടെയും ഘടനയും വായനക്കാരുമായുള്ള ആ‍ശയവിനിമയത്തിന്റെ ആവശ്യകതയും പറഞ്ഞു മനസ്സിലാക്കിത്തന്നു, “ആദ്യ ഖണ്ഢികയില്‍ത്തന്നെ വരുത്തിയെടുക്കേണ്ട നാടകീയത“.ഒരു മഹാഭാഗ്യം എനിക്കുണ്ടായി, അദ്ദേഹം നേരിട്ട് എന്റെ ഒരു ലേഘനം ,മുഴുവനും തിരുത്തിത്തന്നു, 20ആം തീയതി. നിധിപോലെ ഞാന്‍ അതു കാത്തു സൂക്ഷിക്കുന്നു‍.
ഒരൊ ദിവസവും ഓരോ പുതിയ പാഠങ്ങള്‍ പോലെ അദ്ദേഹം, കഴിഞ്ഞ ഒരു മാസമായി, ഒന്നൊന്നായി മന‍സ്സിലാക്കിത്തന്നു. എന്റെ കഴിവിനെ പുകഴ്ത്തിയതല്ല എന്നും,എല്ലാവര്‍ക്കും എഴുത്തുകാരാകാന്‍ സാധിക്കണം എന്നില്ല' എന്നുള്ളതാണ് ഇതിലെ അടിസ്ഥാന പാഠം. സാഹചര്യങ്ങളും മറ്റുള്ളവരെ മനസ്സിലാക്കനുള്ള കഴിവും,കഥകക്കുള്ള പ്രേരണകള്‍ കണ്ടറിയാനുള്ള അനുഭവപാടവവും, ഇവയെല്ലാം കൂടിയുള്ള സമ്മിശ്രണം ആണ് സര്‍ഗ്ഗരചന. അത് ഒരു ദിവസം കൊണ്ടു ഉടലെടുക്കണം എന്നില്ല. ഒരിക്കലും സംഭവിച്ചില്ലെന്നും വരാം!!! അദ്ദേഹം സ്വാന്തനിപ്പിച്ചു.ഇനി ഏറെ വളരാനുണ്ട്,അറിയാനുണ്ട്, മനസ്സിലാക്കാനുണ്ട്' എന്ന് എത്ര സരസമായി, ക്ഷമയോടെ അദ്ദേഹം, എന്റെ മനസ്സിനെ അശേഷം വേദനിപ്പിക്കാതെ പറഞ്ഞു തന്നു.
അന്നൊന്നും,മട്ടാഞ്ചേരിക്കാരനായ,ഒരു വലിയമനുഷ്യന്റെ ചെറിയ പ്രതിഛായ മാത്രമാണിത് എന്നു ഞാനറിഞ്ഞിരുന്നില്ല. ഗുലാം ഹുസൈന്‍,എന്ന മലയാളത്തിലെ ആദ്യ ഗസല്‍ ഗായകന്റ മകന്‍ ഭാവിയില്‍, ഒരു സംഗീതനിരൂപകന്‍ ആയിത്തീര്‍ന്നു. സ്റ്റേറ്റ്‌ ബാങ്കില്‍ ജോലിയില്‍ ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ലേഖനങ്ങളും,നിരൂപണങ്ങളും എഴുതിത്തുടങ്ങി. ജീവിതത്തില്‍ എടുത്തണിഞ്ഞ ഏതുവേഷങ്ങളോടും,അങ്ങേ അറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു അദ്ദേഹം.പത്രപ്രവര്‍ത്തകന്‍(ദേശാഭിമാനിയില്‍ സബ്‌ എഡിറ്റര്‍),നിരൂപകന്‍, ചരിത്രകാരന്‍, സംഗീതാസ്വാദകന്‍,ബുദ്ധിജീവി,കെ എസ്‌ എഫ്‌ ന്റെ സജീവ പ്രവര്‍തകന്‍,എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയതായി, ഞാന്‍ പിന്നീട്,കേട്ടറിയുകയുണ്ടായി. നിരവധി പുരസ്ക്കരങ്ങള്‍ ലഭിച്ചിട്ടുള്ളവയില്‍ ചിലത്,കൊങ്കിണീ സാഹിത്യ അവാര്‍ഡ്‌,കേന്ദ്ര അക്കാദമി അവാര്‍ട്‌, എന്നിവയാണ്.ഇവയെല്ലാം എന്റെ കഴിഞ്ഞ രണ്ടു ദിവസമായിയുള്ള എന്റെ കേട്ടറിവും, വയിച്ചു മനസ്സിലാക്കിയവയും ആണ്.
ഇതൊന്നുമല്ലാത്ത,ഒരു സാധാരണമനുഷ്യനെ മാത്രമേ ഞാന്‍ അറിയുകയുള്ളു.‍ എന്റെ എഴുത്തുകുത്തുകള്‍, കവിതകള്‍ എന്ന്,ഞാന്‍ കരുതിയിരുന്നവക്ക് ജീവന്റെ സ്വര്‍ശ്ശം അത്ര പോര എന്നു, ഇനിയും കൂടുതള്‍ എഴുതി തഴക്കം വരണം, എന്നും എടുത്തുചാടി പ്രസിദ്ധീകരണങ്ങളുടെ പിന്നാലേ പോകാതെ,അവസരം നമ്മെത്തേടി എത്തട്ടെ എന്നും ആശ്വസിപ്പിക്കുന്ന ഒരു പാവം മനുഷ്യന്റെ വിശ്വരൂപം ഞാനറിഞ്ഞു വന്നപ്പോള്‍,ഒന്നാദരിക്കാന്‍പോലും അവസരം തരാതെ,അദ്ദേഹം അകലേക്ക് പറന്നു പോയി.

ഒരിക്കലും മന‍സ്സില്‍ നിന്നു മായാത്ത ചില നല്ല ഓര്‍മ്മകള്‍ നല്‍കി അദ്ദേഹം ഒരു വിടവാങ്ങലിന്റെ തേങ്ങലുമായി യാത്രയായി, എന്നന്നേക്കുമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കള്‍ക്കും സര്‍വ്വേശ്വരന്‍ ധൈര്യവും ആശ്വാസവും നല്‍കട്ടെ.‍ ‍
http://www.orkut.com/Profile.aspx?uid=3343788547252274739

28 February, 2007

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍


ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും , സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.ഈ സദ്‌ വാര്‍ത്ത"സമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതനായി നാം ,സ്വയം വരിക്കപ്പെടുന്നു. ലോകസമാധാനത്തിനായി, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ത്രീയേക ദൈവം. ആ ജനനത്തിന്റെ ഓര്‍മ്മ.ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ഈ ജീവിതത്തില്‍ നിന്നും, നാട്ടിലേക്കു ചെല്ലാന്‍ വിളിക്കുന്ന ഒരു പ്രചോദനം ആകുന്നു, നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓര്‍മ്മ, ബന്ധങ്ങള്‍ പുതുക്കാന്‍ സഹായിക്കുന്നു.വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ക്രിസ്തുമസിനു,നാട്ടിലെത്തി,ബന്ദുക്കളെയും,കൂട്ടുകാരെയും വീട്ടുകാരെയെയും,കണ്ടു കേട്ട്‌, അവര്‍ക്കുള്ള, ഉപഹാരങ്ങളും നല്‍കി, ഒരു വര്‍ഷത്തെ , സ്നേഹം മുഴുവല്‍ കൊരിനിറച്ച മനസ്സുമായി, തിരിച്ചു പോരാന്‍ വിധിക്കപ്പെട്ട, പ്രവാസി. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങള്‍, കോര്‍ത്തിണക്കി, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സമയം നമ്മള്‍ നേടിയെടുക്കുന്നു.
ക്രിസ്തുമസ്‌ ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയ്യാറാക്കപ്പെടുന്ന, ക്രിസ്തുമസ്‌ കേക്കുകള്‍.ഉണക്കമുന്തിരിയും,പറങ്കിയണ്ടിയും, എല്ലാം,കുതിര്‍ത്തുവെച്ച്‌, വല്ലയമ്മച്ചിയുടെ, ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളില്‍ നിന്ന്, ഈന്നും നാം വായിച്ചു ഉണ്ടാക്കുന്ന, 'ഞങ്ങടെ വല്യമ്മച്ചിയുടെ' കൈയിക്കിന്റെ, മധുരം ഇന്നും നാവില്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.പിന്നെ വീഞ്ഞ്‌, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വിഭവമാണ്‌ , വീര്യം കുറഞ്ഞ, മുന്തിരിച്ചാറില്‍ നിന്നും മാത്രം,ഉണ്ടാക്കിയെടുക്കുന്ന ഈ വീഞ്ഞ്‌. പണ്ട്‌ ഒക്റ്റോബര്‍ മാസത്തില്‍, മണ്‍ഭരണികളില്‍ ,ചേരുവകള്‍ എല്ലാം ചേര്‍ത്ത്‌,മൂടിക്കെട്ടി വക്കുന്നു.ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ ഊറ്റിയെടുത്ത്‌, കുപ്പികളിലാക്കുന്ന വീഞ്ഞ്‌, ക്രിസ്തുമസ്‌ രാത്രിയില്‍ മാത്രമെ തുറക്കുകയുള്ളു.പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചി.നല്ല കുത്തരിയിട്ടു,കുതിര്‍ത്ത്‌,പച്ചത്തേങ്ങായും ഈസ്റ്റും ചേര്‍ത്തരച്ചുണ്ടാക്കുന്ന, പാലപ്പം.നമ്മുടെ നാട്ടിന്‍പുറത്തെ പറമ്പുകളില്‍ ഉണ്ടാകുന്ന നല്ല കൈതച്ചക്ക വിളയിച്ചതും, അങ്ങനെ,വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും.രാത്രിയിലെ പള്ളിക്രുബാനയും കഴിഞ്ഞെത്തുന്ന ബന്ധുക്കള്‍ എല്ലവരുംകൂടി ഒത്തുചേര്‍ന്ന,കേക്കും വീഞ്ഞും,ഒരു പോലെ പകര്‍ന്നെടുത്ത്‌, എല്ലാ ബന്ധുക്കളും , ഒത്തൊരുമിച്ച്‌, ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു.
അന്നു എല്ലാ വീട്ടുകാരും,ബന്ധു വീടുകള്‍ സന്ദര്‍ശിക്കുകയും, എല്ലാ പിണക്കങ്ങളും, വിദ്വേഷങ്ങളും മറന്ന്, ഒത്തുചേരുന്നു. സന്ദര്‍ശ്ശകരായി എത്തുന്ന എല്ലാവര്‍ക്കും തന്നെ കേക്കും വീഞ്ഞും നള്‍കണം എന്നത്‌,ഒരു ആചാര രീതി തന്നെയാണ്‌.എത്രയോ നൂറ്റാണ്ടുകളായി, ഇന്നും, സ്നേഹത്തിനെയും സമാധാനത്തിന്റെയും, ഒരു സവിശേഷമായ ഒരു സമയമാണ്‌ ഡിസംബര്‍ മാസം.നാട്ടിലെ പള്ളിയുടെ പ്രതിഛായയില്‍, ഇവിടെ നാം കെട്ടിപ്പെടുത്ത ആരാധനാലയങ്ങളില്‍ തരുന്ന, സമാധനത്തിന്റെയും,ത്യാഗത്തിന്റെയും സന്ദേശങ്ങള്‍.സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍.മനുഷ്യന്‍ മനുഷ്യനെ,സ്നേഹിക്കാനും, സഹായിക്കാനും, പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍.
ഈ മണലാരാരണ്യത്തില്‍ കുറെ നഷ്ടങ്ങളുടെയും, തെറ്റിപ്പോയ മനക്കോട്ടകളുടെയും,കണക്കു കൂട്ടലുകളുടെയും,ഇടയില്‍, തിങ്ങി ഞെരുങ്ങി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍.ഒരാള്‍ മറ്റൊറാളുടെ നോമ്പരങ്ങള്‍ക്ക്‌ പരിഹാരങ്ങളും, പ്രശ്നങ്ങക്കു പഴുതുകളൂം തേടുന്ന, ഈ ദേശത്ത്‌, ക്രിസ്തുവിന്റെ സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങള്‍,വീണ്ടും ഒരു സ്നേഹത്തിന്റെ വന്‍ മഴ പെയ്യിക്കട്ടെ നമ്മുടെ ജീവിതത്തില്‍ ഉടനീളം.

25 February, 2007

ഗൃഹാതുരത്വം ഉണര്‍ത്തിയ കെ സി വര്‍ഗ്ഗീസ്


കെ.സി.വര്‍ഗീസ് എന്ന വ്യക്തിയെ ഒരു പേജിലോ,ഒരു വ്യക്തിത്വവിവരണത്തിലോ, ഒതുക്കി നിര്‍ത്താന്‍ കഴിയില്ല.ഇന്ന് അദ്ദേഹം,വെറും ഓര്‍മ്മമാത്രമാണ്,എന്നിരുന്നാലും,എന്റെ കുറച്ചുവാക്കുകള്‍ ,ഒരു തുള്ളി കണ്ണുനീരും ചേര്‍ത്ത് ഇവിടെ സമര്‍പ്പിക്കുന്നു.

ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ളൊരു മനുഷ്യനോട് ഇത്രബഹുമാനം തോന്നേണ്ട ആവശ്യകതയുണ്ടോ, എന്നു തോന്നിയേക്കാം!!. ഉണ്ട്‍, അതായിരുന്നു കെ.സി എന്നു വിളിച്ചിരുന്ന കെ.സി.വര്‍ ഗ്ഗീസ്.കര്‍മ്മത്തില്‍ മനുഷ്യത്വവും,പ്രവര്‍ത്തിയില്‍ സത്യവും കൈമുതലാക്കിയ മനുഷ്യന്‍.സാമൂഹ്യ പ്രവര്‍ത്തകന്‍,ജനസമ്മതന്‍, പത്രപ്രവര്‍ത്തകന്‍,നേതൃത്വസ്ഥാനങ്ങളിലുള്ള സാമര്‍ത്ഥ്യം, സംവാദങ്ങളില്‍ പ്രതിപക്ഷ ബഹുമാനത്തോടെയുള്ള‍ തനതായ ശൈലി,എന്നിവ അദ്ദേഹത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കിയിരുന്നു. ഇതെല്ലാം എന്റെ കേട്ടറിവുകള്‍ മാത്രമാണ്,പക്ഷേ, എല്ലാം പച്ചയായ ഒരു സത്യമാണെന്ന്, അദ്ദേഹത്തിനെ, അവസാനമായി കണ്ടപ്പോഴാണ് മനസ്സിലായത്, പക്ഷേ, അന്നദ്ദേഹം സന്ത്വനവാക്കുകള്‍ പകരാനുള്ള ഒരു ചുറ്റുപാടിലല്ലായിരുന്നു.പങ്കെടുക്കുന്ന ചര്‍‍ച്ചകളിലൊക്കെ, പ്രവാസികളെയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും,ഏതെങ്കിലും വിധത്തില്‍ പരിഹരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.എല്ലാ മനുഷ്യരാലും ബഹുമാനിക്കപ്പെട്ടിരുന്ന അദ്ദെഹത്തെപ്പറ്റി നല്ലതു മാത്രമേ,ആര്‍ക്കും തന്നെ പറയാന്‍ ഉണ്ടാകാറായുള്ളു.

പത്രപ്രവര്‍ത്തനം കലശലായി,തലക്കുപിടിച്ചു കഴിഞ്ഞപ്പോള്‍,ആരെ കണ്ടാല്‍,ഒരു ‘റെക്കമെന്റേഷന്‍’കിട്ടുംമെന്ന അന്വേഷണം എന്നെകൊണ്ടെത്തിച്ചത് ,കെ.സി.വര്‍ ഗ്ഗീസിന്റെ മൊബൈല്‍ നംമ്പരില്‍.ഖത്തറിലെ ഇന്‍ഡ്യന്‍‍ സെന്ററില്‍ ,നിങ്ങളെഴുതിയ ലേഖങ്ങളുമായി 3 മണിക്കെത്തുക. കൃത്യസമയത്തെത്തിയ, എന്റെ കാവ്യചരിതങ്ങളടങ്ങിയ ഫയല്‍ ഒന്നു ഓടിച്ചു വായിച്ചു. ‘രണ്ടു ദിവസത്തിനകം ,വേണ്ടതുചെയ്യാം, അതിനു മുന്‍പ് ഞാന്‍ ഇതൊന്നു വായിക്കട്ടെ‘ ഇത്രമാത്രം. പിന്നെ അല്‍പ്പം കുശലം, വീട്ടുവിശേഷങ്ങള്‍,കുറേ നല്ല വാക്കുകളും പറഞ്ഞ്, നാളത്തെ നല്ല പ്രതീക്ഷകളുമായി അന്നു ഞാന്‍,പിരിഞ്ഞു.

വിഫലശ്രമത്തിന്റെ അന്തരഫലം പോലെ ,പത്രപ്രവര്‍ത്തനം എന്നതിനു‍ ,എളുപ്പവഴി ഒന്നുമില്ല, ശുപാര്‍ശകളൊന്നും തന്നെ‍‍ ഇവിടെ വിലപ്പോകില്ല,എന്ന സത്യം ഞാന്‍ വേദനയോടെ മന‍സ്സിലാക്കിയ ദിവസം. സ്വന്തം കഴിവിന്റെ പരമാവധി ഉപയോഗിച്ചാലും,എന്തോ ,ഏതോ ഒന്ന്, ഇല്ലാത്തതുപോലെ! വാക്കുകള്‍ക്കും ഭാഷയുടെ ഘടനക്കും അതീതമായ എന്തൊ ,എന്റെ വാക്കുകളിന്‍ ഇനിയും വരാനുണ്ടായിരിക്കാം.എന്റെ സൃഷ്ടികളുടെ കെട്ടുകളുമായി,വെള്ളക്കാരന്‍ പത്രാധിപരുടെ മുന്നില്‍ കെ.സി.വി,യുടെ‘റെക്കമെന്റേഷന്റെ’ ബലത്തില്‍ ഞാനെന്ന ‘അനാവശ്യപത്രക്കാരി’എത്തി, പറഞ്ഞസമയത്തു തന്നെ.പക്ഷെ വെള്ളക്കാരന്‍ ,രാജാവായി, വാഴുന്ന ഈ രാജ്യത്ത്, ജോലിചെയ്യാന്‍ ,നമ്മള്‍ വേണം,‘ഇന്‍ഡ്യാക്കാര്‍‘ തന്നെ വേണം,‘ആദാ ഹിന്ദി’, കസേരകളില്‍ മലര്‍ന്നിരിക്കാന്‍, സായിപ്പും.‘have a seat', അലക്ഷ്യമായ ക്ഷണം.“എല്ലാ എഴുത്തുകാര്‍ക്കും,ആധുനികസംവിധാനങ്ങളുടെ സഹായത്തോടെ ‘internet'ല്‍ നിന്നു കോപ്പിയടിക്കാന്‍ പറ്റുന്ന ഇന്നത്തെക്കാലത്ത്, ആരുടെയും കൃതികള്‍ , മുഴുവനായും അങ്ങോട്ടു വിശ്വസിക്കാന്‍ പറ്റില്ല“,അദ്ദേഹത്തിന്റെ ആദ്യത്തെ കമന്റ്.പിന്നെ ആകെ ഒരു ഇഷ്ടക്കേട്,എല്ലാം തലകുലുക്കി സമ്മതിച്ചിട്ട്,ഞാന്‍ അവിടെനിന്നും ഇറങ്ങി.
ദേഹമാസകലം, ദേഷ്യം കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ, ഇവിടുത്തെ ‘നെടുനീളന്‍ വഴിയിലൂടെ കുറെ കറങ്ങി.തിരികെ വീട്ടില്‍ എത്തുന്നതിനു മുന്‍പ് വിവരം അറിയാന്‍, ‘റെക്കമെന്റ്’ ചെയ്തയാളിന്റെ വിളിയും എത്തി. സത്യസന്ധമായിത്തന്നെ ഉത്തരം പറഞ്ഞു. “ഞാന്‍ ഇനി മേലാല്‍ പത്രപ്രവര്‍ത്തകയാകാന്‍ ശ്രമിക്കില്ല,താങ്കളെ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കുമല്ലോ!“ അവിടെനിന്നുടന്‍ ചോദ്യം? “എന്തു പറ്റിയെന്നു പറയൂ!“ ആശ്വാസകരമായ ഒരു നിര്‍ബന്ധിക്കല്‍!.സത്യാവസ്ഥയും, എന്റെ മുമ്പോട്ടുള്ള നിലപാടും പറഞ്ഞു.“അതിന്റെ ആവശ്യമൊന്നും ഇല്ല! ഞാനയാളോടൊന്നു സംസാരിക്കട്ടെ,ഇത്ര കടന്ന തീരുമാനങ്ങള്‍ ഒന്നും വേണ്ട“,ഒരു വിവേകമുള്ള ആശ്വാസ വാക്കുകള്‍. അവിടെ അവസാനിച്ചു 2000ല്‍ ‍എന്റെ ഖത്തറിലെ പത്രപ്രവര്‍ത്തനം,താല്‍ക്കാലികമായി കാണേണ്ടി വന്ന,അദ്ദേഹവുമായുള്ള എന്റെ പരിചയവും.ഈ അനുഭവങ്ങള്‍ ഇന്നും മനസ്സു നിറഞ്ഞു നില്‍ക്കുന്നു.

17 February, 2007

ഒരു ഓറഞ്ചു റ്റാക്സിയുടെ ദു:ഖം



‍എല്ലാ നിറങ്ങള്‍ക്കും കാണുമോ, ഈവക വിഷാദങ്ങള്‍, ഹേയ്‌, വഴിയില്ല.എങ്കിലും എന്റെ തലയിലൂടെ,ഈ നിറത്തിന്റെ പേരില്‍, റ്റക്സിയായി ജീവിക്കാ‍ന്‍ വിധിക്കപ്പെട്ട എന്റെ, നിലനില്‍പ്പിനു തന്നെ വെള്ളിടി വെട്ടിയവെട്ടിയ ദിവസം.ഇതിനു മുന്‍പായി ഒന്നു പറഞ്ഞോട്ടെ,എന്റെ ഈ ഓറഞ്ചു നിറത്തിന്റെ,ഒരു പഴയ കഥ.പഴയ കഥയും,പഴമ്പുരാണവും പറഞ്ഞു നിങ്ങളെ ഞാന്‍ മുഷുമിപ്പിക്കുകയല്ല, അതു പറഞ്ഞില്ലെങ്കി,പിന്നെ ഞാനീ പറയാന്‍ പോകുന്ന ഒരു കഥക്ക് പ്രസക്തി ഇല്ലതാകും.എങ്കിലും പറയാം, പക്ഷെ നിങ്ങള്‍ കേള്‍ക്കണം.

എനിക്കെല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം എന്നെ പൊന്നുപോലെ നോക്കണ എന്നൊന്നും ഞാന്‍ ആരെയും ചട്ടം കെട്ടിയിട്ടില്ല,എല്ലാ ശരീരഭാഗങ്ങളും ഒത്തൊരുമയോടെ പോയാല്‍, എനിക്കും എന്റെ ചേട്ടനും,ജിവിതം കുശാല്‍.പക്ഷെ,എന്റെ ചേട്ടന്റെ(ചോട്ടന്റെ) കരുതല്‍ എന്നെ എന്നും സുന്ദരിയാക്കി.മാലയും തൊങ്ങലും ചിന്തേരുകളും,എന്നെ ഒരു 'പക്ക' പക്കിസ്ഥാനി സുന്ദരിയാക്കി,ഇതൊരു പഡാന്റെ പെണ്ണാണെന്ന് ആരും പറയും.ഒരു കാശുമാലയോ രുദ്രാക്ഷമോ,ഒരു പൊന്നും കുരിശോ,കണ്ടാല്‍ തീരുമാനിച്ചോണം, ഒരു മലയാളി മങ്കയുടെ ആനച്ചന്ദം.ഒരു തമിഴകത്തിന്റെ വണ്ടിയാണെന്നുള്ളതിനു അടായാളത്തിന്റെ ആവശ്യമില്ല, ദൂരേന്നു കേള്‍ക്കാം,തമിഴ്‌ പാട്ട്‌ 'ഗുണ്ടുമാങ്കാ,നേരം പാര്‍ത്തു , യാരുമില്ലാവന്ദാളെ'അല്ലെങ്കില്‍പ്പിന്നെ ഒരു ശിവാജിയുടെയൊ,രജനികാന്തിന്റെയൊ പോസ്റ്റര്‍ ഉണ്ടാവും പുറകിലെ ഗ്ലാസില്‍. ആരുടെയൊക്കെയോ, ജീവിതങ്ങള്‍ എന്റെ കയ്യിലൂടെ കടന്നു പോയി, ഒരാളുടെ അടുത്തിനിന്നു കൈമാറി പോകുമ്പോളും,എന്തോ ഒരു നഷ്ടബോധം തോന്നിയിരുന്നു.പക്ഷേ എന്റെ ജീവിതം കൊണ്ട്‌ ഉണ്ടാകുന്ന നല്ല നാളെയെപ്പറ്റി ആലോചിക്കുമ്പോല്‍,എന്തും നല്ലതിനു വേണ്ടിയാണല്ലൊ ഏന്ന ഒരു സമാധാനം,മാത്രം.ഓരോ കൈമാറിപ്പോകുമ്പൊഴും,എന്റെ മുഖത്തിനും രൂപത്തിനും അതിന്റെതായ മാറ്റം വന്നു.എങ്കിലും എന്നൊടൊപ്പം യാത്രചെയ്യുന്നവരുടെ,വയറ്റിപ്പിഴപ്പിന്റെ കദനകഥകള്‍ കേട്ടുകേട്ടു തഴമ്പിച്ച ചെവി.ഇപ്പൊ വണ്ടി ഓടിക്കുമ്പോഴും കേള്‍ക്കാം,പലരുടെയും കഥകള്‍.ഈ മൈക്കില്‍ക്കുടെ കേള്‍ക്കുന്ന മാതിരി.ഇതിനിടെ വണ്ടി ഓടിച്ചുകൊണ്ടു 'മൊബീല്‍' സംസാരം പാടില്ല എന്നുരു നിയമം,വന്നതില്‍പ്പിന്നെ,ചെവിയില്‍ കുത്തുന്ന കുന്ത്രാണ്ടം ഉണ്ടല്ലോ, 'മൊബീലിന്റെ' കൂടെ, എല്ലാവര്‍ക്കും(കണ്ടാല്‍ നൂക്കുകുത്തി ആണെന്നെ തോന്നു.നാട്ടില്‍ നിന്നു വിളിക്കുന്നവരോടുസംസാരിക്കുന്നതു കേള്‍ക്കുന്നതാണേറ്റവും സങ്കടം.പണത്തിന്റെയും കടത്തിന്റെയും മാത്രം കഥകള്‍.പെങ്ങളെ കെട്ടിക്കാനും,ചേച്ചിയുടെ പ്രസവം എടുക്കാനും, തലക്കാലത്തേക്ക്‌ എവിടുന്നെങ്കിലും " മറിക്ക്‌" എന്നൊരു ഉപദേശവും , , കൂടെ'പലിശ ഞാന്‍ മാസം അയച്ചോളാം'എന്നൊരു ആശ്വാസവാക്കും.എന്നിരുന്നാലും എന്റെ കണ്ണൂനീരും സങ്കങ്ങളും ആരും തന്നെ കണ്ടില്ല.പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയതെല്ലല്ലാം എല്ലാവരും മറക്കും.അതുപോലെ എനിക്കും നിലം പതിക്കാനായി ഒരു പച്ച നിറം ഉടലെടുത്തു.സുന്ദരിയും സുശീലയും,സായിപ്പിന്റെ കോട്ടും സൂട്ടും "'വാ' എന്താ പവര്‍ പെണ്ണിന്റെ" പറയാതിരിക്കന്‍ വയ്യ. എല്ലാ വിധത്തിലും സര്‍വ്വ ഗുണസമ്പന്ന, കുടുമക്കാരി.


ഒന്നുവിരിയുമ്പോല്‍ ഒന്നു പൊഴിയണമല്ലോ?അതിനാല്‍ എറ്റെ എല്ല ശക്തിയും എടുത്തു ഞാന്‍ ഓടിനടന്നു,തുരുമ്പിച്ച്‌ ദേഹം,പെയിന്റടിച്ചും,ഒട്ടിച്ചും പറ്റിച്ചും,മോടിപിടിപ്പിക്കാന്‍ നോക്കിയിട്ടും ഈ പച്ചപ്പരിഷ്ക്കാരികളോട്‌, കിടപിടിക്കാന്‍ എനിക്കു പറ്റിയില്ല.കുറച്ചു നാളൊക്കെ ഓടിത്തളര്‍ന്നു,പിന്നെ ഒളിച്ചു നടന്നു.ആരും കാണാതെ ഇരുളിന്റെ മറവിലുമുള്ള, താല്‍ക്കാലം നീന്നുപിഴക്കാനുള്ള,സകല കളികളും,ഒട്ടു മുക്കാലും തീര്‍ന്നു എന്നുതന്നെ പറയാം.എല്ല വാതലുകളും അടഞ്ഞപ്പോഴും എന്റെ ചേട്ടന്മാരുടെ ഇറ്റുവീഴുന്ന കണ്ണുനീരും,സങ്കടങ്ങളുടെ,അവരുടെ അമ്മമാരുടെയും,ഭാര്യമാരുടെയും, പെങ്ങന്മാരുടെയും, പ്രാരബ്ധങ്ങള്‍ കേള്‍ക്കാന്‍ ആരും തന്നെയില്ലാതെയായി.അവരുടെ അവസാന പ്രതീക്ഷകളും നശിക്കുന്നതിന്റെ മുറവിളിയും ആരും കേട്ടില്ല.


നഗരം മോടിപിടിപ്പിച്ച്‌ ,പുരോഗമനാത്മകമായ വഴികളിലൂടെ ഈ രാജ്യം മുന്നേറിക്കൊണ്ടിരിക്കു-മ്പോള്‍ എന്തെങ്കിലും ഒക്കെ ചീഞ്ഞടിയണം,വളമായി. അതെന്റെ, ഈ ഓറഞ്ചു നിറമുള്ള സ്നേഹസ്വരൂപിയായ, മനസ്സും ശരീരവുമായിരിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല എന്റെ ചേട്ടന്മാര്‍.അവരൊക്കെ,എങ്ങോട്ടോ ഓടി ഒളിച്ചു,രക്ഷപ്പെട്ടുകാണും എന്ന പ്രതീക്ഷ, യാര്‍ഡിള്‍ വെറും തുരുമ്പു കഷണങ്ങളായി കിടക്കുന്ന,എന്റെ മനസ്സില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. കഷ്ടം.

21 January, 2007

എന്റെ രക്ഷക


എന്റെ മനസ്സില്‍ എന്നെന്നും കുഞ്ഞുങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്, ഒരു സുന്ദരിയാ‍യ ഒരു പൂച്ചക്കുഞ്ഞിനെയൊ, ഒരു പാവക്കുഞ്ഞിനെയൊ താലോലിക്കുന്ന ലാഘവത്തോടുകൂടിള്ളതായിരുന്നു. ഏതൊരു സ്ത്രീക്കും സംഭവിക്കവുന്നതൊക്കെയോ,അതിനപ്പുറത്തേതോ,ഒരു പ്രതീക്ഷ എനിക്കെന്റെ ജീവിതത്തോണ്ടായിരുന്നു. പ്രതീക്ഷക്കനുസൃതമായിത്തന്നെ, ഞാനും ഒരു ഭാര്യയായി. പക്ഷെ എന്റെ മാതൃഹൃദയത്തിന്റെ തുടിപ്പുകള്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങിയില്ല.പലവുരു പ്രതീക്ഷകള്‍ കണ്ണുനീര്‍ക്കയങ്ങള്‍ക്കായി വഴിമാറിക്കൊടുത്തു.എങ്കിലും ആശ നശിച്ചില്ല...കാണാത്ത ദൈവങ്ങളെയും, അറിയാത്ത മന്ത്രങ്ങളും, നെഞ്ചുരുകി വിളിച്ചു. എങ്കിലും, എന്നിലെ എന്നില്‍ ഒരിക്കലും തളരാത്ത ഒരു മന‍സ്സും, പിന്നെ എന്റെ അമ്മയുടെ പ്രാര്‍ഥനയും.അങ്ങനെ എന്റെ അന്നക്കുട്ടിയുടെ കുഞ്ഞു തുടിപ്പുകള്‍ എന്റെയുള്ളില്‍ താളമിടാന്‍ തുടങ്ങി.


ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു, തൊട്ടടുത്ത ജനാലയില്‍ നിന്നു കാണുന്ന‍ ആകാശവും, അടുത്തുള്ള പഠാന്‍ കുടിയിലുള്ള കുട്ടികളുടെ‍ ശബ്ദവുമല്ലാതെ, ഈ ലോകവുമായുള്ള സമ്പര്‍ക്കം തന്നെ അവസാനിച്ചു. മാസത്തിലൊരിക്കല്‍ കാണാനുള്ള ഡോക്ടര്‍ മാത്രം എന്റെ യാത്രകള്‍ക്കു കാരണമായി. ഒരു കുന്നു വീഡിയോ കാസ്സറ്റുകള്‍ എന്റെ കൂട്ടുകാരായി,ഈ ലോകത്തുള്ള സകല ജയന്‍ മാരും, മമ്മൂട്ടിയും മോഹന്‍ലാലും,പിന്നെ കുറെ ഹോളിവുഡ്ഡ് താര‍ങ്ങ‍ളും,Clinet Estwood, 007,Ronbin Willimas,Nicolas Cage,എന്നിവരെ എല്ലാം, എന്റെ അന്നക്കുട്ടി(എന്റെ മാനസ പുത്രിക്ക് അന്ന് ഈ പേരിട്ടിട്ടില്ല), ദിവസവും ഇരുന്നു കണ്ടു. അന്നൊന്നും, ഇത്ര ലോകപരിചയം ഇല്ലാത്തതിനാല്‍, തി‍രഞ്ഞു പിടിച്ചു നല്ല സിനിമാ എടുക്കാനും‍, കാണാനും കഴിഞ്ഞില്ല.കുഞ്ഞുങ്ങള്‍ക്കു വയറ്റില്‍ കിടന്നും, സിനിമ കാണാം എന്നറിയില്ലായിരുന്നു, അതിനുള്ള ബുക്ക് കൊണ്ടുവന്നു വിവരം വെച്ചു കഴിഞ്ഞപ്പോ ഞാന്‍ Sivester Stallon ന്റെ ഒരു സീരീസ് തീര്‍ത്തു. പിന്നെ ഫോണ്‍’ ഞാനിവിടെ,കണ്ണുംനട്ട്, മാനം നോക്കിക്കി കിടക്കുകയാണെന്നറിഞ്ഞിട്ടാണോ എന്നറിയില്ല , ലോക്കല്‍ കോളുകള്‍‍ ഖത്തറില്‍ സൌ‍ജന്യം, ഞാനിരുന്നു കറക്കി, പക്ഷെ ലോക്കലിനെക്കാള്‍ ഇന്‍റ്റര്‍നാഷണല്‍ കോളുകളാണ് വിളിച്ചത് എന്ന് ഫോണ്‍ബില്ലുമായി വന്ന‍ എന്റെ മാനസപുത്രിയുടെ‍ ‘പിതാമഹന്റെ’ കറുത്തമുഖം കണ്ടപ്പോള്‍ മനസ്സിലായി, അവിടെ വാക്കുകളുടെ ആവശ്യം വന്നില്ല.


ആഹാരം ഒരു വലിയ കടമ്പ തന്നെ ആയിരുന്നു,എന്തു തിന്നാലും, ഓക്കാനം,പ്രത്യേകിച്ച് പൊടിയുടെമണം, പാവം പിതാമഹനെ ഞാനെന്നും, ഗംഭീര സ്വീകരണം കൊടുക്കാറുണ്ട്. ജോലി കഴിഞ്ഞു തളര്‍ന്നു, പൊടിയുമായി കയറി വരുമ്പോള്‍, എന്നും,തകര്‍പ്പന്‍ സ്വീകരണം, ഓക്കനങ്ങളുടെ ഒരു വെടിക്കെട്ട്. ഭക്ഷണം, തങ്കച്ചന്‍ എന്ന കൊടപ്പനക്കുന്നുകാരന്റെ , കിടിലന്‍ അവിയല്‍, സാമ്പാര്‍, കാച്ചിമോര്, വാഴക്കൂമ്പ് തോരന്‍,ചേന‍ മെഴുക്കു പുരട്ടി. ഇതെല്ലാം ഫ്രീസ്സ് ചെയ്യവുന്ന പരുവത്തില്‍ ഉണ്ടാക്കി വെച്ചിട്ടുപോകും. എന്നാലും രക്ഷയില്ല. ഓക്കാനം അതിന്റെ മുറക്കു നടന്നു. ഇടക്ക് ഒരു നിവൃത്തിയും ഇല്ലാതെ വിശന്നു വലയുമ്പോ, ഞാന്‍ പിതാമഹനെ ഓടിച്ചുവിടും, പാനി പൂരി, ബേല്‍പ്പൂരി‍, കൂടെ ഒരു സെന്റി..... ‘ഒരു കൊതി‘. പാവം ഓടി രാത്രി 10 മണി. ആദ്യത്തെ കരണ്ടി വായില്‍‍‍ വെച്ചില്ല , ദാ കിടക്കുന്നു, എല്ലാ പാനിപ്പൂരിയും കൂടെ റ്റോയിലറ്റില്‍. പിന്നെ ‘Falooda',ഞാന്‍ senti ക്ക് ശക്തി കൂട്ടാന്‍, ഒരു വാടിയ മുഖവും ഒക്കെ കാണിച്ചു. രാത്രി മണി11, faloodaയും എത്തേണ്ടടത്തു തന്നെ എത്തി. കഷ്ടം..... 12.30 രാത്രിയില്‍ പാവം പച്ചരി കഞ്ഞിയും, ഉപ്പും, ഉലുവയുമില്ലാത്ത, കാച്ചിമൊരും, ഉണ്ടാക്കി. എഞ്ചിനീയറിങ് കോളേജില്‍ , അദ്ദേഹം 5 വര്‍ഷം ഉപയോഗിച്ച സമസ്ത, സാദര പദങ്ങള്‍ എല്ലം ആ കാച്ചിമോരിനു രുചികൂട്ടി.പക്ഷെ ഇത്ര തൃപ്ത്തിയോടെ, എന്റെ ജീവിതത്തില്‍ വേറെ ഒരു പറ്റു ഞാന്‍ തിന്നിട്ടില്ല.



പിന്നെ എനിക്കൊരു കൂട്ടുവന്നു, ഒരു തമിഴത്തി, ഇന്‍ഡ്യന്‍ എംബസ്സിയുടെ കരുണ, ഒരു 'housemaid'. തമിഴത്തിയെ കണ്ടതും, തങ്കച്ചന്റെ പെട്ടി പൂട്ടി,പാവം തിരിഞ്ഞു നോക്കി ,നോക്കി പോയി. അങ്ങനെ എന്റെ ദിനച‍ര്യകളും ആഹാരവും ഒരു തമിഴ് ചുവയിലായി. പക്ഷേ വെടിക്കട്ടും, ആരവാരങ്ങളും മുറപോലെ നടന്നു.എന്താ‍യാലും ജനുവരി 16നു 5.35, അവള്‍വന്നു,എന്റെ പുത്രി, സീമന്ത പുത്രി. അന്നാണ് പുത്രിആണെന്ന് അറിഞ്ഞത്. എന്റെ അന്നക്കുട്ടി....വൈകിട്ട് 3 മണിമുതല്‍ ഉള്ള കാത്തിരിപ്പും, എന്റെ അമ്മവരും ഖത്തറിലേക്ക്,എന്നുള്ള പ്രതീക്ഷയും, എല്ലാം കൂടിയുള്ള ഒരു സന്തോഷത്തിന്റെ വേലിയേറ്റം.

ഒരു വാക്കുകൂടി.......എന്റെ അന്നക്കു‘ ഇന്നിപ്പോ 12 വയസ്സുള്ള ഒരു കൊച്ചു സുന്ദരിയായി.... ഇപ്പൊ അന്നക്കുട്ടി വിളിച്ചു വിളിച്ച് അന്നക്കൂ‘ ആയി,എങ്കിലും എന്നും അവളെനിക്കു നല്‍കിയ ഒരു സ്ഥാനം, അമ്മ എന്ന ഒരു പൂര്‍ണ്ണത, ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റില്ല.


തുടരും......................

15 April, 2006

എന്റെ വൈല്‍ഡ് റോസ് സുന്ദരി


സുഷാ ജോര്‍ജ്ജ്...ദുബായ് എന്ന വിസ്മയ നഗരത്തിലെ ഒരു ‘ബിസിനസ്സ് കണ്സലറ്റന്റ് .സാമൂഹികമായ പല സംരംഭങ്ങളിലും മുന്‍കയ്യെടുക്കാന്‍ വളരെ സമര്‍ത്ഥ .ഈ പായിപ്പാട്ടുകാരിയുടെ സ്വതവേയുള്ള, ദയ, കരുണ, സ്നേഹം എല്ലാം അനുഭവിച്ചറിയുന്നഭര്‍ത്താവ് ജോണ്‍ ,സുഷയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്കുന്നു.ബാംഗ്ളൂര്‍ നഗരത്തിലെ വിദ്യാഭ്യാസം,എല്ലാത്തരക്കാരോടും ഒരേവിധത്തില്‍ പെരുമാറാനുള്ള വ്യക്തിത്വം നേടാന്‍ സുഷയെ സഹായിച്ചിരിക്കാം.എന്തുകൊണ്ടും ഒരു നല്ലമനസ്സിന്റെ ഉടമ.

ഡാഫോഡിത്സ്’ (http://www.daffodilsindesert.com/index.html)എന്ന ഒരു ഗ്രൂപ്പിന്റെ ആവിഷ്ക്കാരത്തില്‍ മുന്‍ കൈയ്യെടുത്തപ്പോള്‍ ,കുറെ നല്ല സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാം എന്നു മത്രമേ കരുതിയുള്ളു. അതൊരു വലിയ യാഹൂ ഗ്രൂപ്പായി വളര്‍ന്നപ്പോള്‍ സന്തോഷം തോന്നി, അതിലേറെ,കൃതാര്‍ഥതയും.‍പതുക്കെ പതുക്കെ , മെംബര്‍മാര്‍ കൂടി.... ദുബായ് വിട്ട് അടുത്ത GCC യിലേക്ക് ,ക്ഷണക്കത്തുകള്‍ പോയി. ഏറ്റം ആദരവോടെ അതില്‍ക്കൂടിതല്‍ സന്തോഷത്തൊടെ, എല്ലവരും, തന്നെ ഗ്രൂപ്പില്‍ ചേര്‍ന്നു. ദുബായിലും,മറ്റു GCC യിലുമുള്ള ഒട്ടുമുക്കാലും, മലയാളികള്‍ ഈ സമൂഹത്തില്‍ മെംബര്‍മാരാണ്.
അങ്ങനെ ഇതാ സുഷയുടെ, ബ്ലൊഗ് http://sushageorge.blogspot.com/

19 March, 2006

സണ്ണി ജോസഫ് ദോഹയില്‍...


വര്‍ഷങ്ങളുടെ ഇടവേളക്ക് അന്ത്യം കുറിച്ചുകൊണ്ട്, സണ്ണി ജോസഫ് എന്ന അനുഭവസ്പര്‍ശി‍യായ കഥാകൃത്ത് ‍‌‍‍ വീണ്ടും തൂലിക ആയുധമാക്കി.
അഭിനേതാക്കളെ അവരറിയാതെത്തന്നെ കഥാപാത്രങ്ങളാക്കി മാറ്റുന്ന കഴിവുറ്റ രചനയാണ് അദ്ദേഹത്തിന്റേത്. ‘ശ്രീരാഗം’ എന്ന കഥ, തന്റെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വരച്ചു കാട്ടാനാണ്, സണ്ണി എന്ന കഥാകൃത്തി‍ന്റെ ശ്രമം.

പ്രതിഫല‍ങ്ങള്‍ ആഗ്രഹിക്കാത്ത സ്നേഹം; ഒരിക്കലും പ്രതീക്ഷ നശിക്കാത്ത സ്നേഹം! സ്നേഹത്തിന്റെ പല മുകുളങ്ങള്‍ ആയി ദു:ഖങ്ങള്‍! സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറെ മനുഷ്യരുടെ നൊമ്പരങ്ങളും പ്രതീക്ഷകളും, അതിന്റെ അനന്തരഫലങ്ങളും ആണ് ശ്രീരാഗത്തിന്റെ മുഖ്യ ധാര. പഠിപ്പിക്കാതെ, പഠിക്കാതെ പച്ചയായ മനുഷ്യരുടെ വേദനകള്‍ ,രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നകാര്യങ്ങള്‍ ആണ്, ശ്രീരാഗത്തിന്റെ ജീവതന്തു. അത് ഏറ്റവും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവര്‍ണ്ണനീയമെന്നു പറയാതെ വയ്യ!


സണ്ണി കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങളുടെ ദോഹ, ഖത്തറില്‍ എത്തിയിട്ടുണ്ട്.

ക്യാമറ കൊണ്ട് കവിതകള്‍ ര‍ചിക്കുന്ന അദ്ദേഹം, തന്റെ പ്രഗത്ഭമായ സിദ്ധിയും പരിചയവും ചേര്‍ത്ത് നാഷണല്‍ ജിയോഗ്രാഫിക് ചാനലിനു വേണ്ടി ഒട്ടകങ്ങളെപ്പറ്റി ഒരു വാര്‍ത്താചിത്രീകരണം തയ്യാറാക്കാന്‍ ഈ സന്ദര്‍ശനം വിനിയോഗിക്കും.

17 March, 2006

ഗ്രാമമല്ലാത്ത എന്റെ ഗ്രാമം


ഗ്രാമത്തിന്റെ ഗന്ധവും സ്വഭാവവും ഇല്ലാത്ത എന്റെ ഗ്രാമം എന്നാണ് ഞാന്‍ ‘എന്റെ ദേവലോകത്തെ’ വിളിക്കുന്നത്. കോട്ടയം പട്ടണത്തിന്റെ കോണില്‍ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാസ്വഭാവ-വിശേഷണവുമുള്ള എന്റെ ഗ്രാമം.

പാടവും വയലും, തൊടിയും കുളവും, ആറും തോടും, കൊയ്ത്തും കൊയ്ത്തുപാട്ടും ഉള്ള, എന്റെ ‘ദേവലോകം’.ഗ്രാമത്തിന്റെ ഒത്ത നടുക്ക് അങ്ങ് ദൂരെ ദൂരെ നിന്നു പോലും കാണാവുന്ന പാത്രിയാര്‍കീസ് അരമനയുടെ പള്ളിക്കുരിശ്. പഴയ ക്രിസ്തീയ തറവാടുകളുടെ ഒരു വലിയ ശേഖരം, ഉറച്ച കരിങ്കല്‍ മതിലു പോലെ എന്റെ ഗ്രാമത്തിനുറപ്പേകുന്നു. മാധ്യമലോകത്തില്‍ അതിസജീവമായ ഒരു കുടുംബം, ആയുര്‍വേദത്തിന്റെ ഏടുകള്‍ അതീവ ശ്രദ്ധയോടെ ഉരിത്തിരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊരു കുടുംബം. പിന്നീട് ഇടത്തും വലത്തുമായി, കുടുംബ പാരമ്പര്യത്തിന്റെ മുത്തുക്കുടകള്‍ ഉള്ള പലവീടുകളും ഉണ്ട്. ഇതിനൊക്കെ ഇടയ്ക്ക്, തെളിഞ്ഞ അതിരാവിലെകളില്‍, അങ്ങു ദൂരെ പീരുമേടിന്റെ മലനിരകള്‍ കാണാം.അങ്ങു താഴെ കൊല്ലാടു ഭാഗത്തെ വയലുക‍ളും കൊടൂരാറും മുട്ടിയുരുമ്മിക്കിടക്കുന്നു. യാക്കോബാപ്പള്ളിയുടെ ഇടതുവശത്തായി N.G.O ക്വാര്‍ട്ടേഴ്സിന്റെ നിര നിരയായ വീടുകളും, ഇന്ദിരാനഗറിന്റെ ഒരേനിരകെട്ടിടങ്ങളും, ഒരുമിച്ചു കൈകോര്‍ത്തുപിടിച്ച് ചെറിയ മല‍ഞ്ചരുവില്‍ ചാരിക്കിടക്കുന്നു. ഇതിനിടെ ഗവണ്മെന്റ് സ്കൂളിന്റെ മണിയടി ശബ്ദവും, ദേവലോകം പ‍ള്ളിയുടെ കയറ്റം കയറിവരുന്ന ട്രാന്‍സ്‍പോര്‍ട്ട് ബസ്സിന്റെ ഏക്കം വലി ശബ്ദവും, ദേവലോകത്തെ ഗ്രാമമല്ലാതാക്കുന്നു. പള്ളി ബസ്സ്റ്റോപ്പിന്റെ മുന്‍പിലുള്ള കൃഷ്ണന്റെ ചായക്കടയും, അവിടുത്തെ റേഡിയോയിലെ ആകാശവാണിയും, കുന്തക്കാലില്‍ ഇരുന്നു പത്രം വായിക്കുന്ന പത്രോസുചേട്ടനും, ബീഡീ‍ വലിച്ചു തള്ളുന്ന കരണച്ചേട്ടനും.....‍. ഇതെല്ലാം കൂടിച്ചേര്‍ന്ന്, ഒരു ഗ്രാമത്തിന്റെ എല്ലാ സ‍ൗന്ദര്യവും എന്റെ ഗ്രാമത്തിനുണ്ട്.വയലും കുളവും ഇന്നത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവക്കിടയില്‍ പഴയ പുരാതനമായ അരയും നിരയും മച്ചും ഉള്ള വീടുകള്‍ ധാരാളമാണ്. കൂടെ, ഓരം ചാരി, വീടിന്റെ ഒരു ‘extra'മുറി പിടിക്കുന്നതിന്റെ കൂട്ടത്തില്‍ വന്ന ‘ബേക്കര്‍ കണ്‍സട്രക്ഷന്‍‘ ഏച്ചു കെട്ടുള്ളവയുമുണ്ട്. സാത്വിക സൌന്ദര്യത്തിന്റെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ എന്റെ കൊച്ചു വലിയ ഗ്രാമം. ‍

ഈ വഴിയിലൂടെ നടക്കുംമ്പോള്‍‍ ഇന്നും, എനിക്ക് നഷ്ടങ്ങള്‍ മാത്രം നല്‍കി കടന്നുപോയ ഈ ഗ്രമത്തെ, വേദനയോടെ ഞാന്‍ ആശ്ലേഷിക്കാറുണ്ട്.,...എന്റെ മന‍സ്സുകൊണ്ട്.മഴതോര്‍ന്ന പല സന്ധ്യകളിലും സ്വപ്നത്തിന്റെ തണുപ്പില്‍; സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, ഞാന്‍ ഓര്‍ക്കാറുണ്ട്.എന്റെ വേദനകളെ മനസ്സിലേക്ക്‌ ഒപ്പിയെടുത്ത കൈകളേയും തട്ടിയകറ്റി, തേങ്ങുന്ന മനസ്സുമായി ഞാന്‍ നടന്നകന്നു, പലപ്പോഴും. നഷ്ടപ്പെടലുകളുടെ ആ കഥകള്‍ എനിക്കിനിയും ഓര്‍ക്കാന്‍ വയ്യ. പക്ഷെ വീണ്ടും... തനിച്ചാകുമ്പോള്‍ എന്തൊയ്ക്കെയോ ആരോടൊയ്ക്കെയോ പറയാന്‍ വല്ലാതെ തിങ്ങുന്നുണ്ടു മനസ്സില്‍. എന്തെന്നറിയില്ല, ആരോടെന്നറിയില്ല... ഇപ്പോള്‍ ഈ കഥ പറയാന്‍ വാക്കുകള്‍ക്കായി ഒരുപാടു തിരയേണ്ടി വരുന്നു. ഒരു പക്ഷേ പറയാതെ ഇരുന്നു ദ്രവിച്ച്, എന്റെ വാക്കുകളും എനിക്കു നഷ്ടപ്പെടുകയായിരിയ്ക്കാം...

അര്‍ദ്ധോക്തിയില്‍ നിര്‍ത്തിപ്പോയ ഗ്രാമവര്‍ണന...സ്വപ്നഭൂമിയെക്കുറിച്ചു തുടര്‍ന്നെഴുന്നു..ഒരുമാതിരി എല്ലാ ഗ്രാമങ്ങളും ഇതുപോലെയൊക്കെയല്ലേ? ഗ്രാമങ്ങളുടെ മുഖഛായ മാറി മറിയുകയാ‍ണ്!നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത് വേദനയോടെ മനസ്സിലാവുന്നു! വികസനമല്ല - വികസനമെന്നും പറഞ്ഞ് കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍, എങ്കിലും എന്റേതെന്നു വിശേഷിപ്പിക്കവുന്ന, ഞാന്‍ മാത്രം, മനസ്സിലാക്കിയ എന്റെ, ഗ്രമമല്ലാത്ത, കൊച്ചു വലിയ ഗ്രാമം.

15 March, 2006

ദേവരാഗം

വാക്കുകളിലെ ഭാവങ്ങളെ രാഗങ്ങളാക്കി, ദേവതുല്യമായ സംഗീതം, മലയാള സിനിമക്കു ന‍ല്‍കിയ, ദേവരാജന്‍ മാഷ് എന്നറിയപ്പെടുന്ന ജി.ദേവരജന്‍, ഇന്നലെ നമ്മെ വിട്ടു കടന്നുപോയി. കെ.പി.എ.സി യുടെ നാടകഗാങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിഭ കേരളക്ക